കൊച്ചിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട അഞ്ജന ഷാജൻ ആൻസി കബീർ എന്നെ മോഡലുകളുടെ മരണത്തിൽ പ്രതിയെന്നു സംശയിക്കുന്ന സൈജു തങ്കച്ചൻ എന്ന ലഹരി ഇടപാടുകാരന്റെ ഫോൺ ചാറ്റുകൾ പുറത്ത് . കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്റെ ഫോണില്‍നിന്നു വീണ്ടെടുത്ത ചാറ്റുകളില്‍ നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി.
മയക്കുമരുന്ന് പാര്‍ട്ടികളിൽ സൈജു ചെയ്തു കൂട്ടിയ ലൈംഗീക ആഭാസങ്ങളുടെ വീഡിയോ തെളിവുകളടക്കം സംബന്ധിച്ചുള്ള വിവരങ്ങളാണ് ചാറ്റില്‍നിന്നു ലഭിച്ചിരിക്കുന്നത്. വന്പന്മാരുൾപ്പെടെ ഉള്ള ആളുകളുമായി ഇതുമായി ബന്ധപ്പെട്ട സൈജു നടത്തിയ ചാറ്റുകളുടെയും ചർച്ചകളുടെയും വിവരങ്ങൾ പോലീസ് ശേഖരിച്ചു . ഇവരെ വിളിച്ചു വരുത്തി കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള സൈജുവുമായി ചാറ്റു ചെയ്തവരെ വിളിച്ചുവരുത്താനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.
കൊച്ചി, മൂന്നാര്‍, ഗോവ എന്നിവിടങ്ങളിലടക്കം സൈജു നടത്തിയ ലഹരി പാർട്ടികളിൽ പങ്കെടുത്തവരുടെ ലഹരി പാര്‍ട്ടി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നു നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് വ്യക്തമാക്കുന്നതാണ് സമൂഹ മാധ്യമങ്ങളിൽ ഇയാൾ പങ്കു വെച്ചിട്ടുള്ള സന്ദേശങ്ങൾ. ആലപ്പുഴ മാരാരിക്കുളത്തെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ഇന്‍സ്റ്റഗ്രാം ചാറ്റില്‍ “പോലീസ് നമ്മ ആള്, കവലപ്പെടവേണ്ട’ എന്ന് സൈജു പറയുന്നുണ്ട്.
മൂന്നാറിലെ ഡിജെ പാര്‍ട്ടിയില്‍ മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നും എംഡിഎംഎയാണിതെന്നും സൈജു സമ്മതിച്ചതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. സൈജുവുമായി ബന്ധപ്പെട്ടവരെ മുഴുവനും അന്വേഷണ സംഘം തുടർന്നുള്ള ദിവസങ്ങളിൽ ചോദ്യംചെയ്യും.
പല സ്ഥലങ്ങളിലായി നടന്ന വിവിധ പാര്‍ട്ടികള്‍ക്കിടെ സ്ത്രീകളടക്കമുള്ളവരുടെ ശരീരത്തില്‍ കഞ്ചാവ്, എംഡിഎംഎ എന്നിവകൊണ്ടു ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങളും സൈജുവിന്റെ ഫോണിലുണ്ട്. ഇയാളുടെ സുഹൃത്തുക്കളുമായുള്ള ചാറ്റിലാണ് ലഹരി ഇടപാടുകള്‍ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പോലീസ് കണ്ടെത്തിയത്.
സൈജുവിന്റെ ഓഡി കാറിൽ ആഡംബരങ്ങളോടും കൂടിയ നക്ഷത്ര വേശ്യാലയം ഉള്ളതായി പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ആഡംബര മുറിക്കു സമാനമായ എല്ലാ സൗകര്യങ്ങളും അതിനുള്ളിൽ അയാൾ സജ്ജീകരിച്ചിരുന്നു. മടക്കി വെയ്ക്കാൻ പാകത്തിന് കിടക്കയും മദ്യവും പെഗ് മെഷർ ഉൾപ്പെടെ ഉള്ള സാധനങ്ങളും തുടങ്ങി ഉപയോഗിച്ചതും ഉപായോഗിക്കാത്തതുമായ ഗർഭ നിരോധന ഉറകൾ വരെ ആ കാറിനുള്ളിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു .