Connect with us

Hi, what are you looking for?

Exclusive

മര്‍ദ്ദനം പതിവായപ്പോള്‍ പോലീസില്‍ അഭയം..താന്‍ എന്തൊരു തന്തയാടോ? എന്ന് അപമാനം,മോഫിയയുടെ മരണത്തില്‍ ഉത്തരവാദിയാര്?

വിസ്മയയുടെ തീരാനോവ് അടങ്ങുന്നതിന് മുന്‍പ് മറ്റൊരു പെണ്‍കുട്ടി കൂടി. മോഫിയയുടെ മരണത്തില്‍ ഭര്‍ത്താവിനെയും അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്‌തെങ്കിലും തീര്‍ന്നില്ല. മോഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിവെച്ചതു പോലെ പിണറായി പോലീസും ഇതില്‍ ഉത്തരവാദികള്‍ അല്ലേ എന്നാണ് ചോദ്യം. മോഫിയയ്ക്ക് നീതി നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് ആത്മഹത്യ എന്ന മാര്‍ഗത്തിലേക്ക് എത്തിയത്. ഇത് ഗുരുതരമായ അനീതി തന്നെയാണ്. ആലുവ സി.ഐ സുധീറിനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. സിഐയെ വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് റൂറല്‍ എസ്.പിക്ക് കൈമാറിയേക്കും.

അതേസമയം, മൊഫിയയുടെ മരണത്തില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, ഭര്‍തൃപിതാവ് യൂസുഫ്, ഭര്‍തൃമാതാവ് റുഖിയ എന്നിവര്‍ പിടിയിലായി. ഇന്ന് പുലര്‍ച്ചെ ബന്ധുവീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു.ആത്മഹത്യപ്രേരണയ്ക്കും സ്ത്രീധന പീഡനത്തിനുമാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നുള്ള പരാതിയില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ സി.ഐ മോശമായി പെരുമാറിയതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. ആരോപണം ഉയര്‍ന്നതിന് പിന്നാലെ സി.ഐയെ സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കിയിരുന്നു.

സി.ഐക്ക് വീഴ്ച പറ്റിയോ എന്ന കാര്യത്തില്‍ പ്രത്യേക അന്വേഷണമാണ് നടക്കുന്നത്. സി.ഐക്കെതിരെ നേരത്തെ മറ്റ് പരാതികളും ഉയര്‍ന്നിരുന്നു. ഉത്രക്കേസില്‍ വീഴ്ച വരുത്തിയതിനുള്ള ശിക്ഷാ നടപടിയായാണ് സുധീറിനെ ആലുവയിലേക്കു സ്ഥലം മാറ്റിയത്.

മോഫിയയുടെയും സുഹൈലിന്റെയും പ്രണയവിവാഹമായിരുന്നു. എന്നാല്‍, വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൂടുതല്‍ സ്ത്രീധനം വേണമെന്നാവശ്യം വീട്ടുകാരില്‍ നിന്നുണ്ടായി. ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോഴാണ് മോഫിയ പോലീസില്‍ പരാതിയുമായി എത്തുന്നത്. ഒരുമാസം മുന്‍പാണ് ആലുവ സ്റ്റേഷനില്‍ പരാതി എത്തുന്നത്. വന്‍ തുകയാണ് സ്ത്രീധനമായി ഇവര്‍ ചോദിക്കുന്നതെന്നാണ് പരാതി. എന്നാല്‍ ഒരു നടപടിയും പോലീസ് സ്വീകരിച്ചില്ല. പരാതികള്‍ പല സ്റ്റേഷനുകള്‍ക്ക് കൈമാറി വീട്ടുകാരെ വട്ടം കറക്കുകയാണ് പോലീസ് ചെയ്തത്.

ഒടുവില്‍ ദേശീയ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ അന്വേഷണം എത്തിയപ്പോഴാണ് കഴിഞ്ഞ ദിവസം രാവിലെ ആലുവ ഈസ്റ്റ് സിഐ സുധീര്‍ ഇരുവീട്ടുകാരെയും ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്നാല്‍, ചര്‍ച്ചയ്ക്കിടെ വാക്കു തര്‍ക്കമുണ്ടായി. സുധീര്‍ പെണ്‍കുട്ടിയെയും അച്ഛനെയും അവഹേളിക്കുന്ന രീതിയിലാണ് പെരുമാറിയതെന്ന് വീട്ടുകാര്‍ പറയുന്നു. ഉച്ചയോടെ സ്‌റ്റേഷനില്‍ നിന്ന് മടങ്ങിയ മോഫിയ ഏഴ് മണിയോടെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...