മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അന്വേഷിക്കുന്ന ഹാർഡ് ഡിസ്ക് തനിക്ക് ലഭിച്ചതായി മത്സ്യബന്ധന തൊഴിലാളിയുടെ മൊഴി . ഫോര്‍ട്ട് കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ഡിവിആര്‍ ഹാര്‍ഡ് ഡിസ്ക് ആണ് തന്റെ വലയിൽ കുടുങ്ങിയതായി ഇയാൾ പറയുന്നത്.
എന്നാൽ പൊലീസ് അന്വേഷിക്കുന്ന ഹാര്‍ഡ് ഡിസ്ക്കാണ് ഇതെന്ന് തിരിച്ചറിയാനാകാതെ ഈ ഡിസ്ക് വീണ്ടും കായലിലേക്ക് എറിഞ്ഞെന്നാണ് ലഭ്യമായ വിവരമെന്ന് അന്വേഷകസംഘം അറിയിച്ചു.
മോഡലുകൾ മരണപ്പെട്ട ദിവസം രാത്രി അവർ ഉണ്ടായിരുന്ന നമ്പർ 18 ഹോട്ടലിലെ പാർട്ടി ഹാളിലെയും പാർക്കിംഗ് ഏരിയ യിലെയും സി സി ടി വി ദൃശ്യങ്ങൾ ഹോട്ടലുടമ റോയ് വയലാട്ടിന്റെ നിർദ്ദേശപ്രകാരം നശിപ്പിച്ചതായി ഹോട്ടലിലെ ജീവനക്കാരൻ മൊഴി നൽകിയിരുന്നു . ദൃശ്യങ്ങളടങ്ങിയ ഈ ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞു ഉപേക്ഷിച്ചതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച മൊഴിയിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇതിനായി പോലീസ് ഊർജിതമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല . ഇന്നലെ കായലിൽ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലും ഫലം കാണാനായില്ല.
എന്നാലിപ്പോൾ തന്റെ വലയിൽ ഈ ഹാർഡ് ഡിസ്ക് കുടുങ്ങിയിരുന്നതായും , എന്നാൽ ഇത് പോലീസ് അന്വേഷിക്കുന്ന ഹാർഡ് ഡിസ്ക് ആണെന്ന് മനസിലാവാതിരുന്നത് കൊണ്ട് തിരികെ അതെ ഇടത്തേക്ക് എറിഞ്ഞു കളഞ്ഞതായും മീന്പിടുത്തക്കാരനായ വ്യക്തി പറയുന്നു .
തിങ്കള്‍ രാവിലെ 10ന് ഇടക്കൊച്ചി കണ്ണങ്കാട്ട് പാലത്തിനുസമീപം കായലില്‍ വലയെറിഞ്ഞ മീന്‍പിടിത്തക്കാരനാണ് ഹാര്‍ഡ് ഡിസ്ക് ലഭിച്ചത്. അഗ്നി രക്ഷാസേനയുടെ സ്കൂബാ ഡൈവിങ് ടീം പരിശോധിക്കാനെത്തുംമുമ്ബാണ് ഈ സംഭവം. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ന് വീണ്ടും ഇതേ ഇടാത്ത തിരച്ചിൽ ശക്തമാക്കും . മത്സ്യത്തൊഴിലാളികളെയും ചേര്‍ത്ത് കൊണ്ടായിരിക്കും ഇത്തവണ പരിശോധന നടത്തുക . വല ഉപയോഗിച്ചും സ്ഥലത്ത് പരിശോധന നടത്താനാണ് നീക്കം.
സിസിടിവിയുടെ ഡിവിആര്‍ നശിപ്പിച്ചത് കേസിന്റെ ദുരൂഹത വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഈ കേസിന്റെ സുഗമമായ അന്വേഷണത്തിന് സഹായകമാവുന്ന ഏറ്റവും പ്രധാന തെളിവാണ് ഈ ഹാർഡ് ഡിസ്ക്