Connect with us

Hi, what are you looking for?

Exclusive

കഞ്ചാവും പച്ചക്കറി കൃഷിയായോ? ബിനീഷിനെതിരെ ഒരു തെളിവും ഇല്ലത്രേ, ഇഡി പരാജയപ്പെട്ടോ?

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങിയ ബിനീഷ് കോടിയേരിക്കെതിരെ ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ഒരു തെളിവും കണ്ടെത്താനായില്ല. ലഹരിമരുന്ന് മാഫിയയുടെ വലിയ കണ്ണിയാണ് ബിനീഷ് കോടിയേരിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നിരന്തരം വാദിച്ചിരുന്നു. എന്നാല്‍, വ്യക്തമായ ഒരു തെളിലും ഇതിനെതിരെ ഇഡിക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ഈ കേസില്‍ ബിനീഷ് കോടിയേരിക്ക് ശാപമോക്ഷമാകും. ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ ബിനീഷിനെതിരെ തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സാധിച്ചിട്ടില്ലെന്നാണ് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കിയത്.

കൂടുതല്‍ പണം ബിനീഷിന്റെ അക്കൗണ്ടില്‍ വന്നതിനുള്ള തെളിവ് കണ്ടെത്തുന്നതില്‍ ഇഡി പരാജയപ്പെട്ടു. ബിനീഷ് പറയയുന്നതു പോലെ പച്ചക്കറി ബിസിനസ് നടത്തിയതില്‍ നിന്ന് ലഭിച്ച പണം തന്നെ. കഞ്ചാവൊക്കെ ഇപ്പോള്‍ പച്ചക്കറിയായി മാറിയെന്ന് പറയേണ്ടിവരും. ലഹരിക്കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ 2020 ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദാണ് ഇഡി കേസിലെ ഒന്നാം പ്രതി. ബിനീഷാണ് തന്റെ ‘ബോസ്’ എന്ന അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു ബിനീഷിനെതിരെ കേസെടുത്തത്. കേസിലെ നാലാം പ്രതിയായ ബിനീഷ്, അനൂപ് വഴി ലഹരി ഇടപാടിലൂടെ പണം വെളുപ്പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം തെളിയിക്കാന്‍ ഇഡി സമര്‍പ്പിച്ച രേഖകള്‍ മതിയാവില്ല.

പ്രതി കുറ്റക്കാരനാണോ അല്ലയോ എന്നു വിലയിരുത്തേണ്ട ഘട്ടമല്ല ഇത്. എന്നാല്‍, നിലവില്‍ കോടതി മുന്‍പാകെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ബിനീഷ് ഈ കുറ്റം ചെയ്‌തെന്നു വിശ്വസിക്കേണ്ടതില്ലെന്നും ജാമ്യം അനുവദിച്ചതിനു കാരണമായി ജസ്റ്റിസ് എം.ജി ഉമ വ്യക്തമാക്കുന്നു. 2020 ഒക്ടോബര്‍ 29 ന് അറസ്റ്റിലായ ബിനീഷ് ഒരു കൊല്ലത്തിനു ശേഷം 2021 ഒക്ടോബര്‍ 30നാണ് ജയില്‍മോചിതനായത്.

ബിനീഷ് ഇനിയും ജയിലില്‍ കഴിയുന്നത് വ്യക്തിസ്വാതന്ത്രത്തിലും ജീവിക്കാനുള്ള അവകാശത്തിലുമുള്ള കടന്നുകയറ്റമാകുമെന്ന് ജാമ്യം അനുവദിച്ചുള്ള വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കി. വിധിയുടെ പകര്‍പ്പ് കഴിഞ്ഞദിവസമാണ് ഹൈക്കോടതി പുറത്തുവിട്ടത്. ബിനീഷ് കോടിയേരി ലഹരിമരുന്നുകേസില്‍ പ്രതിയല്ലെന്ന് വിശ്വസിക്കുന്നതിന് ന്യായമായ കാരണങ്ങളുമുണ്ട്. സംശയംവെച്ച് ഒരാളെ കുറ്റവാളിയാക്കാന്‍ കഴിയില്ല. ലഹരിക്കേസില്‍ അറസ്റ്റിലായ അനൂപിന്റെ ലഹരി ഇടപാടുകള്‍ക്ക് ബിനീഷ് സാമ്പത്തികസഹായം ചെയ്‌തെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നുണ്ടെങ്കിലും ബിനീഷ് ഈ കേസില്‍ പ്രതിയല്ലെന്ന കാര്യം ജാമ്യവിധിയില്‍ കോടതി ചൂണ്ടിക്കാട്ടി.

ജാമ്യത്തിലിറങ്ങി ബിനീഷ് കുറ്റകൃത്യത്തിലേര്‍പ്പെടാനുള്ള സാധ്യതയുണ്ടെന്ന് കോടതിക്ക് ബോധ്യമായില്ല. ജാമ്യത്തിലിറങ്ങിയ ബിനീഷ് ടിപി ചന്ദ്രശേഖറിന്റെ കൊലയാളിയെ കാണാനാണ് ആദ്യം എത്തിയതെന്ന് ഹൈക്കോടതി അറിഞ്ഞോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. നല്ല അസ്സല് ഫോട്ടോകള്‍ പുറത്തുവന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കരിപ്പൂര്‍ സ്വര്‍ണ്ണ കേസിലടക്കം പരോളിലിറങ്ങിയ മുഹമ്മദ് ഷാഫി ആരോപണവിധേയനാണ്. അന്വേഷണം സംഘം ഇയാളെ ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു. ക്രിമിനല്‍ കേസ് പ്രതിയുമായുള്ള ബിനീഷിന്റെ ചങ്ങാത്തമൊന്നും ഒരു കേസിലും തെളിവായി വരില്ലെന്ന് മാത്രം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...