Connect with us

Hi, what are you looking for?

Exclusive

മോൻസന്റെ വീട്ടിലെ അതിഥികളുടെ കിടപ്പ് മുറിയിലും ഒളിക്യാമറ നെഞ്ചിടിപ്പോടെ ഉന്നതർ

കഴിഞ്ഞ ദിവസം മോൻസന്റെ കലൂരിലെ വീട്ടിലെ തിരുമൽ കേന്ദ്രത്തിൽ എട്ട് ഒളിക്യാമറകൾ ഉണ്ടെന്നും അവിടെ എത്തുന്നവരുടെ ദൃശ്യങ്ങൾ മോൻസൻ അതിൽ പകർത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പീഡനത്തിനിരയായ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മോന്സന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തുകയും ഒളിക്യാമറകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. കൂടാതെ ചികിത്സാമുറിയില്‍ നിന്നും ഗര്‍ഭനിരോധന ഗുളികകളും ഉറകളും കണ്ടെത്തിയെന്നാണ് വിവരം. എന്നാൽ ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടി ഇപ്പോൾ പുറത്തെത്തിയിട്ടുണ്ട്.

പുരാവസ്തു തട്ടിപ്പു കേസുകളിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ ചികിത്സയ്‌ക്കെത്തുന്നവരെ മാത്രമല്ല, അതിഥികളായി എത്തിയവരെയും ഒളികാമറയില്‍ കുടുക്കിയെന്ന് സൂചന. മോന്‍സന്റെ അതിഥി മന്ദിരത്തില്‍ താമസിച്ചിരുന്ന അതിഥികളുടെ കിടപ്പറകളിലാണ് ഒളികാമറ സ്ഥാപിച്ചത്. മൂന്ന് കാമറകളും ഹാര്‍ഡ് ഡിസ്‌കുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഒളികാമറ വിന്യാസം ക്രൈംബ്രാഞ്ച് പരിശോധിക്കും. മോന്‍സന്റെ കൊച്ചിയിലെ വീടിനു സമീപം തന്നെയാണ് അതിഥി മന്ദിരവും. ഇതോടെ മോൻസനുമായി ബന്ധം സ്ഥിപിച്ച ഉന്നതരെല്ലാം കുടുങ്ങുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

മോന്‍സന്റ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തുന്നവരെ ഒളികാമറയില്‍ പിടിച്ചതായി കണ്ടെത്തിയിരുന്നു. തിരുമ്മല്‍ കേന്ദ്രത്തില്‍ ചികിത്സ നടത്തിയവരെയാണ് ഒളികാമറ ഉപയോഗിച്ച്‌ കുടുക്കിയിരിക്കുന്നത്. മോന്‍സനുമായി ക്രൈംബ്രാഞ്ച് ഇന്ന് ഇവിടെയെത്തി തെളിവെടുക്കും. ക്ലിനിക്കില്‍ സഹായിക്കാന്‍ വന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മോന്‍സനെതിരെ പോക്‌സോയും ചുമത്തിയിരിട്ടുണ്ട്.

മോണ്‍സണിന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മസാജ് സെന്ററില്‍ നിരവധി ഒളിക്യാമറകള്‍ ഉണ്ടെന്നും ഇതിലൂടെ പ്രമുഖരുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്.

ഇക്കാര്യം പലപ്രമുഖര്‍ക്കും അറിയാമെന്നും മോന്‍സണിന്റെ ഭീഷണി ഭയന്ന് ആരും പോലീസില്‍ പരാതി നല്‍കിയില്ലെന്നും മോന്‍സണ്‍ തന്റേയും ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. നിരവധി സ്ത്രീകള്‍ മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.

ദിനം പ്രതി വഴിത്തിരിവുണ്ടാവുകുന്ന കേസായി മാറിക്കൊണ്ടിരിക്കുകയാണ് മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ്. തുടക്കത്തിൽ പുരാവസ്തു തട്ടിപ്പിലായിരുന്നു ഇയാൾ കുടുങ്ങിയതെങ്കിൽ അതിന് പിന്നാലെ ഇയാൾക്കെതിരെ ഇപ്പോൾ മറ്റ് നിരവധി കുറ്റങ്ങളും ചാർത്തപ്പെടുകയാണ്. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പച്ചതിലും, മറ്റൊരു പെൺകുട്ടിയെയും കുടുംബത്തെയും പീഡന പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ഹണിട്രാപ്പിൽ കുടുക്കുമെന്നും മറ്റും മോൻസൻ ഭീഷണി മുഴക്കിയിരുന്നു. ഈ പരാതികളുമായി പെൺകുട്ടി കൾ രം​ഗത്തെത്തുകയും ചെയ്തതോടെ മോൻസനെതിരെയുള്ള കുരുക്ക് മുറുകി കൊണ്ടിരുന്നു. അത് മാത്രമല്ല ഡോക്ടർ ആണെന്ന് പറഞ്ഞായിരുന്നു മോൻസൻ തട്ടിപ്പുകൾക്ക് ആക്കം കൂട്ടിയിരുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...