ഇന്ത്യൻ കറൻസിയിൽ നിന്നും ഗാന്ധിജിയുടെ ഫോട്ടോ പിൻവലിക്കണമെന്ന് ആവശ്യവുമായി പ്രധാനമന്ത്രിക്ക് കത്ത് .
രാജ്യത്തെ 500 രൂപയുടേയും 2000 രൂപയുടേയും കറന്‍സിയില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം പിന്‍വലിക്കണമെന്നാണ് കത്തിലെ ആവശ്യം. രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ ഭരത് സിങ് ആണ് ഇങ്ങനെയൊരു വിചിത്ര ആവശ്യവും പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് കത്തയച്ചിരിക്കുന്നത് .
ഇതിന് ഇദ്ദേഹം പറയുന്ന കാരണമാണ് ഏറ്റവും രസകരം . 500 രൂപയുടേയും 2000 രൂപയുടേയും കറൻസികൾ അഴിമതിക്കായി ഉപയോഗിക്കുന്നവയാണെന്നും അതിനാൽ അവയിൽ നിന്നും മഹാത്‌മാവിന്റെ ചിത്രം നീക്കം ചെയ്യണം എന്നുമായിരുന്നു ആവശ്യം.
ഗാനധിജി പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ്. രാജ്യത്തെ പാവപ്പെട്ടവര്‍ അധികം ഉപയോഗിക്കുന്ന 5, 10, 50, 100,200 എന്നീ കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയുടെ പടം നിലനിര്‍ത്തുകയും 500, 2000 നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രം മാറ്റുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ഇതിനേക്കാളൊക്കെ തമാശ എന്താണെന്ന് വെച്ചാൽ , ഗാന്ധിജിയുടെ ചിത്രം മാറ്റണം എന്ന് മാത്രമല്ല , ഗാന്ധിജിയെ മാറ്റി അവിടെ മോദിജിയുടെ ചിത്രം ചേർക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു .
500, 2000 രൂപ നോട്ടുകള്‍ അഴിമതിക്കും കൈക്കൂലിക്കും ഉപയോഗിക്കുന്നു. ഇതേ കറന്‍സികള്‍ മദ്യശാലകളിലും ഉപയോഗിക്കുന്നു. അത് ഗാന്ധിജിയോട് കാണിക്കുന്ന ആദരവില്ലായ്മയാണ് എന്നുള്ള ഇദ്ദേഹത്തിന്റെ വാദം മനസിലാക്കാം . ഒരു ഗാന്ധി ഭക്തന്റെ , അല്ലെങ്കിൽ ഒരു ഗാന്ധി സ്നേഹിയുടെ നിഷ്കളങ്കമായ ചിന്തകളെന്നു കരുതി വിട്ടു കളയാം . എന്നാൽ അതിനു പാകരം ഈ അഴിമതി ചിഹ്നത്തിലേക്ക് മോദിയെ കൊണ്ട് വരണമെന്ന് പറയുന്നതിനുള്ളിൽ ഒളിപ്പിക്കുന്ന പരിഹാസം , വെറുമൊരു ഗാന്ധി സ്നേഹിയുടെ നിഷ്കളങ്കതയ്ക്കപ്പുറം മോഡി വിരുദ്ധന്റെ കൂർമത കൂടിയാണെന്ന് മനസിലാക്കാൻ വലിയ പ്രയാസമില്ല .
എന്തായാലും ഈ വിചിത്ര കത്ത് വാർത്തകളിൽ നിറയുകയാണ്.