തുടർച്ചയായി നിയമ സഭാ സമ്മേളനങ്ങളിൽ പോലും പങ്കെടുക്കാതെ ബിസിനെസ്സ് ആവശ്യങ്ങൾക്കായി വിദേശ പര്യടനം നടത്തുന്ന നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ പ്രതിഷേധം ശക്തമാകുന്നു .
ഇടത് പക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ കേറിയതിന് ശേഷം പതിനഞ്ചാം കേരള നിയമസഭയുടെ ഇപ്പോള്‍ നടക്കുന്ന മൂന്നാം സമ്മേളനത്തില്‍ ഇത് വരെ അന്‍വര്‍ പങ്കെടുത്തില്ല.അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് എംഎല്‍എ . ബിസിനസ് ആവശ്യങ്ങള്‍ക്കായി ആഫ്രിക്കയില്‍ ആണ് എന്നാണ് .
പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം 12 ദിവസവും രണ്ടാം സമ്മേളനം 17 ദിവസവുമാണ് ചേർന്നത് . ഇതിൽ ഒന്നാം സമ്മേളനത്തില്‍ അഞ്ച് ദിവസമാണ് പി വി അന്‍വര്‍ സഭയില്‍ ഹാജരായത്. രണ്ടാം സമ്മേളനത്തില്‍ ഹാജരായാതെയില്ല . സഭയില്‍ ഹാജരാകാതിരിക്കാന്‍ അവധി അപേക്ഷ പോലും നൽകിയിട്ടുമില്ല . മൂന്നാം സമ്മേളനം ഈ മാസം 4ന് ആരംഭിച്ചെങ്കിലും എംഎല്‍എ ഇതുവരെയും അദ്ദേഹത്തിന് എത്താൻ കഴിഞ്ഞിട്ടില്ല .
ഇതോടെ അൻവർ രാജി വെയ്ക്കണം എന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി . എന്നാൽ
അന്‍വറിനെ സഭയിലെത്തിച്ചതില്‍ മുഖ്യമന്ത്രി നിലമ്ബൂരിലെ ജനങ്ങളോട് മാപ്പ് പറയണമെന്നായിരുന്നു കെ മുരളീധരന്റെ വാദം .
കഴിഞ്ഞ കുറച്ച് നാളുകളായി എംഎല്‍എയെ കാണാനില്ലെന്ന തരത്തിൽ ചർച്ചകൾ കൊഴുക്കുകയാണ് . എന്നാൽ എംഎൽഎ മുങ്ങി എന്ന തരത്തിൽ വാർത്ത നൽകിയ മാധ്യമ പ്രവർത്തകന്റെ തന്തയ്ക്കു വിളിച്ചു കൊണ്ടായിരുന്നു ആ മുങ്ങൽ വിദഗ്ദൻ ഫേസ് ബൂക്കിലൂടെ രംഗപ്രവേശം ചെയ്തിരുന്നു . തന്തയ്ക്ക് വിളി കേട്ടിട്ടാണെങ്കിലും ബഹുമാനപ്പെട്ട എംഎൽ എ യുടെ തിരുമുഖം ജനങ്ങളെ കാണിക്കാൻ കഴിഞ്ഞല്ലോ എന്നോർക്കുമ്പോ അയാൾക്കും ചാരിതാർഥ്യം . എന്നാലിപ്പോൾ അന്‍വര്‍ മണ്ഡലത്തിലില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതിനൽകിയിരിക്കുകയാണ് .
അതേസമയം, പ്രതിപക്ഷം ഈ വിഷയത്തെ വളരെ ഗൗരവമായി തന്നെ എടുത്തിരിക്കുകയാണ് . പി വി അന്‍വറിനെ പോലൊരാളെ നിയമസഭയിലെത്തിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലമ്ബൂരിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ മുരളീധരന്‍ എം പി വിമര്‍ശിച്ചു. വിമര്‍ശിക്കുന്നവരെ മ്ലേച്ഛമായ ഭാഷയില്‍ കുറ്റപ്പെടുത്തുന്ന സംസ്കാരം കേരളത്തിന് സമ്മാനിച്ചത് പിണറായി വിജയനാണെന്നും അതെ സംസ്കാരമാണ് അൻവറും ഇപ്പോൾ തുടരുന്നതെ ന്നും അദ്ദേഹം കുറ്റപ്പെടുത്തി. എംഎല്‍എ രാജിവെക്കാന്‍ എല്‍ഡിഎഫ് നിലപാടെടുക്കണമെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. പ്രതിപക്ഷം ഒരേസ്വരത്തില്‍ എംഎല്‍എ രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നതായും സതീശന്‍ വ്യക്തമാക്കി.എന്തായാലൂം ജനങ്ങള്‍ അബദ്ധം പറ്റി തിരഞ്ഞെടുത്ത ജനപ്രതിനിധി എന്ന ലേബലില്‍ നടക്കുന്ന ബഹുമാനപെട്ട പി വി അന്‍വര്‍ ഇനി അധിക കാലം രണ്ടു വെള്ളത്തിലും കൽ കുത്തി സുഖമായി നീങ്ങുമെന്ന് തോന്നുന്നില്ല . ഒന്നെങ്കിൽ സ്വർണം അല്ലേൽ രാഷ്ട്രീയം . . പിന്നെ കേരളം രാഷ്ട്രീയവും സ്വർണവും തമ്മിൽ അഭേദ്യമായൊരു ബന്ധം അങ്ങനെ കിടക്കുമ്പോ രണ്ടിലേതായാലും പരസ്പര പൂരകം തന്നെ …