സംസ്ഥാനം എത്ര കടത്തിലായാലും മുഖ്യമന്ത്രിക്ക് ലക്ഷ്യറി ലൈഫ് തന്നെ വേണം. മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി ഒന്നും രണ്ടുമല്ല നാല് ലക്ഷ്വറി കാറുകളാണ് വാങ്ങുന്നത്. പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. പഴക്കം ചെന്ന രണ്ട് കാറുകള്‍ മാറ്റണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ അപേക്ഷയിലാണ് പകരം ലക്ഷങ്ങള്‍ മുടക്കി നാലു കാറുകള്‍ വാങ്ങാനുള്ള നടപടി ഉണ്ടായിരിക്കുന്നത്. ഇവിടെ കടം കയറി മുടിഞ്ഞാൽ എന്താ മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും സഞ്ചരിക്കാൻ 2 ന് പകരം 4 കാറ് തന്നെ വേണം.
കഴിഞ്ഞ മെയ് 29നാണ് മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി ഉപോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ മാറ്റി പുതിയത് വാങ്ങണമെന്ന് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് കത്തെഴുതുന്നത്. ഈ വാഹനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതിനാല്‍ പകരം പുതിയ കാറുകള്‍ വാങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. ഈ അപേക്ഷയിലാണ് കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നാലു ലക്ഷ്വറി കാറുകള്‍ വാങ്ങുന്നതിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്. മുന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റാ ഹാരിയറും വാങ്ങാനാണ് ഉത്തരവില്‍ അനുമതി നൽകിയിരിക്കുന്നത്. ഇതിനായി 62.43 ലക്ഷം രൂപ വിനിയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. പ്രത്യേക കേസായാണിത് പരിഗണിക്കുന്നതെന്നും ഉത്തരവിലുണ്ട്.
ഒന്നര ലക്ഷം കിലോമീറ്റര്‍ ഓടി കഴിഞ്ഞാല്‍ വാഹനങ്ങളുടെ കാര്യക്ഷമത കുറയുമെന്ന് ആഭ്യന്തര വകുപ്പിലെ ഉന്നതർ പറയുന്നു. പൈലറ്റ് എസ്കോർട്ട് സര്‍വീസിന് കാര്യക്ഷമത കുറഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്നാണ് വിശദീകരണം. എന്നാല്‍ രണ്ട് കാറുകള്‍ മാറ്റുന്നതിന് പകരമായി നാലു കാറുകള്‍ വാങ്ങുന്നതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ , ബാക്കി രണ്ട് വാഹനങ്ങള്‍ ടൂറിസം വകുപ്പിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്നാണ് വിശദീകരണം. അടിയന്തിര സാഹചര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ആവശ്യത്തിനായി ഈ വാഹനങ്ങള്‍ ഉപോഗിക്കാന്‍ കഴിയുമെന്നും വകുപ്പ് ചൂണ്ടികാട്ടുന്നു.
അല്ലെങ്കിലും വിശദീരകണങ്ങൾ നൽകാൻ നല്ല മിടുക്കാണ് ഇടതുപക്ഷക്കാർക്ക്. എന്നാൽ അതിൽ ന്യായമുണ്ടോ അതും ഇല്ല ടൂറിസം വകുപ്പിന് നിലവിൽ അങ്ങനെ ഒരു വാഹനത്തിന്റെ ആവശ്യമില്ലാഞ്ഞിട്ടു പോലും 2 കാർ ലക്ഷങ്ങൾ മുടങ്ങി പിണറായി വാങ്ങുന്നത് വെറുതെയൊന്നുമല്ല. പിണറായിക്ക് വേണ്ടി പുത്തൻ കാറുകൾ വാങ്ങുമ്പോൾ പിന്നെ മരുമകൻ റിയാസിനും വാങ്ങി നൽകണമല്ലോ… പാവപ്പെട്ടവന്റെ പണം ആഡംബരം കാണിക്കാനും ധൂർത്തടിക്കാനും പിണറായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. റിയാസിനെ പുത്തൻ കാറിലിരുത്താൻ വേണ്ടിയാണ് മറ്റൊരു വകുപ്പിനും നൽകാതെ ടൂറിസത്തിനു തന്നെ പിണറായി വാങ്ങി നൽകുന്നത്.