Connect with us

Hi, what are you looking for?

Exclusive

വിഷംതുപ്പുമ്പോള്‍..വാ പൂട്ടെടാ.. എന്ന് പറയാനുള്ള ഭരണാധികാരി നമുക്കില്ലല്ലോ എന്നതാണ് ദുരന്തം ജോയ് മാത്യു

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതികരിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. ‘മദ’ മേലധ്യക്ഷന്മാര്‍ വിഷംതുപ്പുമ്പോള്‍ വാ പൂട്ടെടാ എന്ന് പറയാന്‍ ചങ്കുറപ്പുള്ള ഒരു രാഷ്ട്രീയ നേതൃത്വവും നമുക്കില്ല എന്നതാണ് നമ്മുടെ ദുരന്തം എന്നാണ് ജോയ് മാത്യു വിമര്‍ശിക്കുന്നത്.

കുറവിലങ്ങാട് പള്ളിയുടെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്ലാണ് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിവാദ പ്രസ്താവന നടത്തിയത്. ചെറുപ്രായത്തില്‍ തന്നെ കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നതായി വീഡിയോയില്‍ അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം, പാലാ ബിഷപ്പിനെ അനുകൂലിച്ച് തൃശൂരിലെ യു.ഡി.എഫിന്റേതായി വന്ന വാര്‍ത്താക്കുറിപ്പിനെ ചൊല്ലി വിവാദം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഇമെയിലില്‍ നിന്ന് എത്തിയ വാര്‍ത്താക്കുറിപ്പ് താനറിഞ്ഞില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ പ്രതികരിച്ചു. പ്രസ്താവന ഇറക്കിയ യു.ഡി.എഫ് കണ്‍വീനറെ നീക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.

നര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിച്ചായിരുന്ന തൃശൂര്‍ യു.ഡി.എഫ്. ജില്ലാ ഘടകത്തിന്റെ വാര്‍ത്താക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. കേരള കോണ്‍ഗ്രസ് പ്രതിനിധിയാണ് യു.ഡി.എഫിന്റെ ജില്ലാ കണ്‍വീനര്‍. ഡി.സി.സി. തൃശൂരിന്റെ ഇമെയില്‍ വിലാസത്തില്‍ നിന്ന് ഇങ്ങനെയൊരു വാര്‍ത്താക്കുറിപ്പ് ഇറങ്ങിയത് ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ അറിഞ്ഞതുമില്ല.

ഇമെയില്‍ അയച്ച ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് ജോസ് വള്ളൂര്‍ പ്രതികരിച്ചു. യു.ഡി.എഫിലെ ചില തല്‍പരകക്ഷികളാണ് ഇത്തരമൊരു വ്യാജ പ്രസ്താവന പുറത്തിറക്കിയതെന്നും ഡി.സി.സി. പ്രസിഡന്റ് കുറ്റപ്പെടുത്തി.നാര്‍ക്കോട്ടിക് ജിഹാദെന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശം സദുദ്ദേശത്തോടെയാണെന്നും പ്രസ്താവനയില്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

ലവ് ജിഹാദ് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ ഗവണ്‍മെന്റ് ശക്തമായ നടപടി എടുക്കണം എന്നാണ് ബിഷപ്പ് ഉദ്ദേശിച്ചതെന്നും വിഷയത്തെ ഫാഷിസ്റ്റ് ശക്തികള്‍ ദുരുപയോഗം ചെയ്തെന്നും പ്രസ്താവനയില്‍ പറയുന്നു. യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യാത്ത വിഷയം കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക മെയിലിലൂടെ പുറത്തുവന്നത് വിവാദമായിരിക്കുകയാണ്.

അതേസസമയം, നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ വിമര്‍ശിച്ച് കെ.ടി.ജലീല്‍ രംഗത്തെത്തി. ‘പച്ച കലര്‍ന്ന ചുവപ്പ്’ എന്ന എഴുതിക്കൊണ്ടിരിക്കുന്ന തന്റെ പുസ്തകത്തിലെ ഒരു ഭാഗം പങ്കുവെച്ചായിരുന്നു കെ.ടി.ജലീലിന്റെ വിമര്‍ശനം. കളങ്കമില്ലാത്ത ക്രൈസ്തവ- മുസ്ലീം സ്നേഹം പാലാ ബിഷപ്പ് കാണണമെന്നും കെ ടി ജലീല്‍ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...