Connect with us

Hi, what are you looking for?

Exclusive

അഭിമന്യുവിന്റെ നെഞ്ചില്‍ കഠാര കയറ്റിയവരുടെ ഒക്കച്ചങ്ങായിയായി സിപിഎം: രാഹുല്‍ മാങ്കൂട്ടത്തില്‍

അഭിമന്യുവിന്റെ നെഞ്ചില്‍ കഠാര കുത്തികയറ്റി എസ്ഡിപിഐയുടെ ഒക്കച്ചങ്ങായിയായി സിപിഎം എന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെ അവിശ്വാസ പ്രമേയത്തില്‍ എസ്.ഡി.പി.ഐയുടെ പിന്തുണ വാങ്ങിയ സി.പി.എം നടപടിയെ വിമര്‍ശിച്ചാണ് രാഹുലിന്റെ വിവാദ പോസ്‌റ്റെത്തിയത്. ഈരാറ്റുപേട്ടയില്‍ നിന്നും ഏറെ അകലെയല്ലാത്ത മഹാരാജാസില്‍ അഭിമന്യുവിന്റെ നെഞ്ചില്‍ കഠാര കയറ്റിയ എസ്.ഡി.പി.ഐ യുടെ ഒക്കച്ചങ്ങായിയായി മാറി അധികാരത്തിന് വേണ്ടി എന്തും ചെയ്യാന്‍ ഹൃദയ ശൂന്യര്‍ക്ക് മാത്രമേ സാധ്യമാകൂ എന്നാണ് രാഹുല്‍ ചൂണ്ടിക്കാണിക്കുന്നത്.

പ്രഥമ ദൃഷ്ടിയാല്‍ അവര്‍ തമ്മില്‍ അകല്‍ച്ചയില്‍ ആയിരുന്നു എങ്കിലും അവര്‍ക്കിടയിലെ അന്തര്‍ ധാര സജീവമായിരുന്നുവെന്നാണ് പറയേണ്ടത്. ഇപ്പോള്‍ അഭിമന്യുവിനെ പറ്റി ചോദിച്ചാല്‍ ഒരു ശരാശരി സഖാവിന്റെ മറുപടി ഇതായിരിക്കാ.. അഭിമന്യു, മോഹന്‍ലാലിന്റെ പഴയ സിനിമ അല്ലേ എന്ന്. അത്രമാത്രമേയുള്ളൂ ഒരു ജീവന്റെ വില.

ഈരാറ്റുപേട്ട നഗരസഭാ ചെയര്‍പേഴ്സനെതിരായി എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം എസ്.ഡി.പി.ഐയുടെ പിന്തുണയോടെ പാസായിരുന്നു. 28 അംഗ നഗരസഭയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടെ 14 അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു മുസ്ലിം ലീഗ് അംഗമായിരുന്ന സുഹറ അബ്ദുല്‍ ഖാദര്‍ ചെയര്‍പേഴ്സനായത്. ഒമ്പത് അംഗങ്ങളുള്ള എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അഞ്ച് എസ്.ഡി.പി.ഐ അംഗങ്ങളുടേയും ഒരു വിമത കോണ്‍ഗ്രസ് അംഗത്തിന്റേയും പിന്തുണ ലഭിച്ചു. കൂറുമാറിയ അംഗത്തെ എത്രയും വേഗം അയോഗ്യയാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇല്യാസ് പറഞ്ഞിരുന്നു.

നിങ്ങളറിഞ്ഞോ സി പി എം ഈരാറ്റുപേട്ടയില്‍ നടത്തിയ വിപ്ലവ പോരാട്ടം എന്ന ചോദ്യവുമായാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ വിമര്‍ശനമുണ്ടായത്. കെ.എം മാണിയെ കോഴ മാണിയെന്ന് വിളിച്ച് അപമാനിച്ച നാവ് കൊണ്ട് വിശുദ്ധനാക്കിയ സി പി എം ഇതാ വട്ടവടയില്‍ നിന്നും 185 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെ അവിശ്വാസ പ്രമേയത്തില്‍ എസ്.ഡി.പി.ഐയുടെ പിന്തുണ വാങ്ങിയിരിക്കുന്നു.ഈരാറ്റുപേട്ടയില്‍ നിന്നും ഏറെ അകലെയല്ലാത്ത മഹാരാജാസില്‍ അഭിമന്യുവിന്റെ നെഞ്ചില്‍ കഠാര കയറ്റിയ എസ്.ഡി.പി.ഐ യുടെ ”ഒക്കച്ചങ്ങായിയായി ‘ മാറി അധികാരത്തിന് വേണ്ടി എന്തും ചെയ്യാന്‍ ഹൃദയ ശൂന്യര്‍ക്ക് മാത്രമേ സാധ്യമാവൂ.

കവലകള്‍ തോറുമുള്ള ചുമരുകളില്‍ വര്‍ഗ്ഗീയത തുലയട്ടെയെന്ന് എഴുതുമ്പോള്‍ അറിഞ്ഞില്ല രക്തസാക്ഷിയെന്നത് പണം കായ്ക്കുന്ന മരം മാത്രമായിരുന്നു സി.പിഎമ്മിനെന്ന്. വട്ടവടയില്‍ അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ നോവിപ്പോഴും കേരളം മറന്നിട്ടില്ല. നാന്‍ പെറ്റ മകനേയെന്ന് വിതുമ്പിക്കരഞ്ഞ അമ്മയോടെങ്കിലും അല്‍പം കരളലിവുണ്ടെങ്കില്‍ സി പി എം ഈ ഇരട്ടത്താപ്പ് രാഷ്ട്രീയം കളിക്കില്ലായിരുന്നുവെന്നും രാഹുല്‍ വിമര്‍ശിക്കുന്നു. അതങ്ങനെയേ വരികയുള്ളൂ, ഇരട്ടത്താപ്പല്ലാണ്ടൊരു രാഷ്ട്രീയം സിപിഎമ്മിനില്ലല്ലോ എന്നും രാഹുല്‍ വിമര്‍ശിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...