രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞ് വരുന്നുണ്ടെങ്കിലും ആശങ്ക ഇനിയും വിട്ടു മാറിയിട്ടില്ല. മരണ നിരക്കിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും അതും വലിയ ശ്വാശ്വതമല്ല. അതിന് പ്രധാന കാരണം എന്ന പറയുന്നത് കോവിഡ് ബാധിച്ച പലരിലും ദിവസങ്ങൾ കൊണ്ട് കോവിഡ് വിട്ടു മാറുന്നുണ്ടെങ്കിലും പിന്നീട് മറ്റെന്തെങ്കിലും രോഗത്തിലേക്ക് എത്തിച്ച് മരണപ്പെടുന്ന കേസുകൾ നിരവധിയാണ്. അത് കൊണ്ട് തന്നെയാണ് കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിലെ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി സുപ്രീം കോടതി രംഗത്തെത്തിയിരിക്കുന്നത്.
മാത്രമല്ല കോവിഡ് ബാധിച്ച നിരവധി പേർ ആത്മഹത്യ ചെയ്യുന്നതായുള്ള വാർത്തകളും പുറത്തെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കോവിഡിനെ തുടര്‍ന്നുള്ള ആത്മഹത്യ കോവിഡ് മരണമായി കണക്കാക്കില്ലെന്ന തീരുമാനം പുനപ്പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.
കോവിഡ് പോസിറ്റീവായി 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കാം. അപകടം, ആത്മഹത്യ, കൊലപാതകം, വിഷം അകത്തുചെന്നുള്ള മരണം എന്നിവയില്‍ അവര്‍ കോവിഡ് രോഗിയാണെങ്കില്‍പ്പോലും കോവിഡ് മരണമായി കണക്കാക്കില്ല എന്നിവയായിരുന്നു പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍.
അതേ സമയം പരാതി കൈകാര്യം ചെയ്യുന്ന കമ്മിറ്റി എപ്പോള്‍ രൂപീകരിക്കുമെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. ഹരജി പരിഗണിക്കുന്നത് സെപ്തംബര്‍ 23ലേക്ക് മാറ്റിയിരിക്കുകയാണ് കോടതി. കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നലെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചത്. കോവിഡ് മരണസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച മാര്‍ഗരേഖകള്‍ ലളിതമാക്കണമെന്ന് ജൂണ്‍ 30ന് പുറത്തുവിട്ട വിധിയില്‍ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.