ആഡംബരത്തിൽ മുങ്ങിക്കുളിച്ച വിവാഹമായിരുന്നു കഴിഞ്ഞ ദിവസം ഗുരുവായൂരിൽ നടന്നത്. പ്രമുഖ വ്യവസായി രവിപിള്ളയുടെ മകന്റെ വിവാഹത്തിന് മലയാളത്തിന്റെ താരരാജാവ് മോഹൻ ലാലും പങ്കെടുത്തിരുന്നു. അത്യാഡംബരത്തിൽ ഒരുങ്ങിയ വിവാഹം വൈകാതെ തന്നെ വിവാദങ്ങളിൽ ഇടം പിടിക്കുകയുണ്ടായി. മാത്രമല്ല വിവാഹത്തിനായി കോവിഡ് പ്രോട്ടോക്കോൾ ലംഘനവും നടന്നു എന്ന് വാർത്തയും പുറത്തെത്തുന്നുണ്ട്. എന്നാൽ ഇതിന് പിന്നാല ഇപ്പോൾ കുടുങ്ങിയിരിക്കുന്നത് മലയാളത്തിലെ പ്രിയപ്പെട്ട നടൻ മോഹൻ ലാലാണ്.
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മോഹൻലാലിന്റെ കാർ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാൻ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ജീവനക്കാർക്ക് അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകി എന്ന വാർത്തയാണ് പുറത്തെത്തുന്നത്. എന്ത് കാരണത്താലാണ് മോഹൻലാലിൻ്റെ കാർ മാത്രം പ്രവേശിപ്പിച്ചതെന്ന് ജീവനക്കാർ വ്യക്തമാക്കണം. മൂന്ന് സുരക്ഷ ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിർത്താനും അഡ്മിനിസ്ട്രേറ്റർ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം മൂന്നു ഭരണ സമിതി അംഗങ്ങൾ ഒപ്പം ഉള്ളതു കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം.
മോഹൻ ലാലും ഭാര്യ സുചിത്രയും വിവാഹത്തിൽ പങ്കെടുക്കാനായി ഗുരുവായുരിൽ എത്തിയതും മറ്റും വാർത്തയായിരുന്നു. ഗുരുവായൂരിൽ എത്തിയ മോഹൻ ലാലിനെ കാണാൻ നിരവധി പേരണ് കോവിഡ് മറന്ന് രംഗത്തെത്തിയത്.സാധാരണ പൊലീസ് വാഹനങ്ങൾ എത്തുന്നിടത്താണ് താരം വന്ന വാഹനം എത്തിയത്. സ്വാധീനമുളളവർക്ക് ക്ഷേത്രത്തിൽ പ്രത്യേക പരിഗണന എന്തുകൊണ്ട് എന്ന് ചോദിച്ച ഹൈക്കോടതി കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്ത പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന.
രവി പിള്ളയുടെ മകൻ ഗണേശിനും വധു അഞ്ജനയ്ക്കും വിവാഹാശംസകൾ നൽകിയ താരം ഇവർക്കൊപ്പം നിൽക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഗുരുവായൂരിൽ എത്തിയ മോഹൻലാൽ അതിരാവിലെ തന്നെ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരുന്നു.
കൊവിഡ് വ്യാപനം നിലനില്‍ക്കെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം അലങ്കാരപ്പണികള്‍ക്ക് അനുമതി നല്‍കിയതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരിക്കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്. കൂറ്റന്‍ ബോര്‍ഡുകളും ചെടികളും വെച്ചായിരുന്നു നടപ്പന്തല്‍ അലങ്കരിച്ചിരുന്നത്.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണോ ക്ഷേത്രത്തില്‍ വിവാഹം നടക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്നാണ് അഡ്മിനിസ്‌ട്രേറ്ററോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.