Connect with us

Hi, what are you looking for?

Exclusive

വാചകമടിച്ചാൽ മാത്രമം പോരാ പ്രവർത്തിച്ചു കാണിക്കണം പിണറായിക്ക് നേരെ വിമർശനവുമായി ഹൈക്കോടതി

രാജ്യത്തിന്റെ മുമ്പിൽ കേരളത്തിന്റെ മാനം കളഞ്ഞ സംഭവമായിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വേളിയിൽ നടന്നത്. തുമ്പയിലേക്ക് കൊണ്ടുപോകാൻ വന്ന ഐഎസ്ആർഒ കാർഗോ 10 ലക്ഷം രൂപ നോക്കു കൂലി ആവശ്യപ്പെട്ട് തടയുകയുണ്ടായിരുന്നു. ഈ സംഭവത്തിൽ കടുത്ത വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് കേരള ഹൈക്കോടതി. ഇവിടെ ഭരിക്കുന്നത് പിണറായി വിജയൻ തന്നെയാണോ അതേ ട്രേഡ് യൂണിയനുകളോ എന്ന സംശയം ആരിലും ജനിപ്പിക്കും വിധമാണ് കേരളത്തിൽ അരങ്ങേറുന്ന സംഭവ വികാസങ്ങൾ. സർക്കാർ ട്രേഡ് യൂണിയനെ ഭയപ്പെട്ട് കഴിയുകയാണഅ . നോക്കു കൂലി ആവശ്യപ്പെട്ട് ട്രേഡ് യൂണിയൻ നടത്തുന്ന ​ഗുണ്ടായിസങ്ങൾ ഇതിന് മുമ്പും പുറത്തെത്തിയിരുന്നു എന്നാൽ അതിൽ പലതിലും കേസെടുക്കാൻ പോലീസും തയ്യാറാകാറില്ല. മാത്രമല്ല ഭരിക്കുന്ന പാർട്ടിയുടെ ഒത്താശയോടെ അതെല്ലാം തേച്ച് മാച്ച് കളയുകയാണഅ പതിവ്.

അടിക്കടി കേരളം നിക്ഷേപ സൗഹാർദ്ദ സംസ്ഥാനമെന്ന് പിണറായി വിജയൻ വീമ്പുളക്കുന്നുണ്ടെങ്കിലും അത് വെറുതെയാണെന്ന് തെളിയിക്കുന്ന സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വെറുതേ വാക്കുകളിൽ പറ‍ഞ്ഞാൽ പോരെന്നും നിയമം കയ്യിലെടുക്കുന്ന ട്രേഡ് യൂണിയനുകളെ സ‍ർക്കാർ തടയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ കേരളത്തിൽ കൂടുതൽ വ്യവസായങ്ങൾ കേരളത്തിൽ വരികയുള്ളൂ എന്നും കോടതി പറയുകയുണ്ടായി. ഇങ്ങനെ പോയാൽ കേരളത്തിൽ നിക്ഷേപമിറക്കാൻ ആരും തയ്യാറാകില്ലെന്നാണ് ഹൈക്കോടതിയുടെ വിമർശനം. നോക്ക് കൂലി നിരോധിച്ച് വർഷങ്ങൾ കഴിഞ്ഞു എന്നിട്ടും നിരോധനം പൂർണ്ണമായി നടപ്പായിട്ടില്ല. കേരളത്തിലേക്ക് വരാൻ നിക്ഷേപകർ ഭയക്കുന്നുവെന്നും കോടതി പറഞ്ഞു.

ചുമട് ഇറക്കാൻ അനുവദിച്ചില്ലെങ്കിൽ കാര്യങ്ങൾ സംഘട്ടനത്തിലേക്ക് പോകുന്നു, ഇത് ശരിയായ രീതിയല്ല. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ നിയമപരമായ മാര്‍ഗങ്ങളാണ് ട്രേഡ് യൂണിയനുകള്‍ സ്വീകരിക്കേണ്ടത്, ട്രേഡ് യൂണിയനുകള്‍ നിയമം കയ്യിലെടുക്കരുതെന്ന് പറയാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തിന് എന്ന് കോടതി ചോദിക്കുന്നു. ഒരു പൗരനെന്ന നിലയില്‍ ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നു എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേസ് പരിഗണിക്കവേ പറഞ്ഞു. 2017ൽ നോക്കുകൂലി കേരള ഹൈക്കോടതി നിരോധിച്ചതാണ്, നോക്കുകൂലി ചോദിക്കുന്നവർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

നോക്കുകൂലി വാങ്ങുന്നതിനെ പിന്തുണയ്ക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 2018 ന് ശേഷം 11 നോക്കുകൂലി കേസ് രജിസ്റ്റർ ചെയ്തെന്ന് സർക്കാർ കോടതിയെ അറിയിച്ചപ്പോൾ കേസുകൾ ഇതിൽ കൂടുതലുണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വരുന്ന കേസ് പരിശോധിച്ചാൽ ഇത് മനസിലാകും. നോക്കുകൂലി നിരോധിച്ചുള്ള ഉത്തരവ് നടപ്പാക്കുന്നു എന്ന് ഡിജിപി ഉറപ്പ് വരുത്തണം എന്ന് കോടതി നിർദ്ദേശിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...