ഇന്ത്യന്‍ രാഷ്ട്രീയത്തിലെയും കേരള രാഷട്രീയത്തിലെയും പ്രബലനായ നേതാവാണ് ശശി തരൂര്‍. ഇടക്കാലത്ത് കോളിളക്കം സൃഷ്ടിച്ച ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായിരുന്നു തരൂര്‍ . ഈ കേസിലാണ് ഇപ്പോള്‍ കോടതി തരൂരിനെ കുറ്റ വിമുക്തനാക്കിയത്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിപ്പട്ടികയില്‍ നിന്നും തരൂരിനെ കോടതി ഒഴിവാക്കി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. ജഡ്ജി ഗീതാജ്ഞലി ഗോയലാണ് കേസില്‍ വിധി പറഞ്ഞത്.
2014 നാണ് സുനന്ദയെ ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തലേ ദിവസം വരെ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ സന്തോഷവതിയായി കണപ്പെട്ട സുനന്ദ പിറ്റേന്ന് മരണത്തിന് കീഴടങ്ങി എന്ന വാര്‍ത്ത അവിശ്വസനീയം തന്നെയായിരുന്നു. ഉറക്കു ഗുളികള്‍ക്ക് സമാനമായ മരുന്നുകള്‍ കഴിച്ചതിനാലാണ് മരണം സംഭവിച്ചത് എന്നായിരുന്നു പോസ്റ്റ് മോര്‍ട്ട റിപ്പോര്‍ട്ട്. ഇതുകൊണ്ട് ഒക്കെ തന്നെയാണ് സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് പോലീസ് ആരോപിച്ചത്. ഉറക്ക ഗുളികകള്‍ ഉപയോഗിച്ച് സുനന്ദയെ കൊലപ്പെടുത്തിയത് തരൂര്‍ ആണെന്ന ആക്ഷേപം ശക്തമായി ഉയര്‍ന്നിരുന്നു.
അതുകൊണ്ട് തന്നെ സംഭവത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ, കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് ഡല്‍ഹി പോലീസ് വാദിച്ചത്. എന്നാല്‍ സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമായിരുന്നു ശശി തരൂരിന്റെ വാദം. എന്നാല്‍ സുനന്ദ പുഷ്‌കറിന്റേത് സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ഗുലാം നബി ആസാദില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ സംഘത്തലവന്‍ ഡോ സുദീര്‍ ഗുപ്തയുടെ പരാമന്‍ശം വിവാദമായി മാറിയിരുന്നു.
തുടര്‍ന്ന് രണ്ടാം വട്ടം ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം നടത്താന്‍ എയിംസ് തീരുമാനിക്കുകയും അതില്‍ നിന്ന് സുനന്ദ മരിച്ചത് വിഷം ഉള്ളല്‍ ചെ്ന്നതുകൊണ്ടണ് എന്ന മനസിലാകുകയും ചെയ്തു.
ശശി തരൂരിന് പാക് മാധ്യമ പ്രവര്‍ത്തകയായ മെഹര്‍ തരാറുമായി ബന്ധമുണ്ടെന്നും അവരുമായി ബന്ധം തുടരാനാണ് സുനന്ദയെ ഇല്ലാതാക്കിയത് എന്ന് തരത്തിലുള്ള വാര്‍ത്തകളും പുറത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
കേസില്‍ തരൂര്‍ കുറ്റ വിമുക്തനായിയെങ്കിലും ഇനിയും ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാണ്. ഇതിനുള്ള ഉത്തരങ്ങള്‍ കൂടി കണ്ടെത്തിയേ മതിയാവു.
You must be logged in to post a comment Login