Connect with us

Hi, what are you looking for?

Exclusive

എന്റെ പൊന്നോ..നാണക്കേട്, ബിനീഷിനെ ന്യായീകരിച്ച് സഭയില്‍ മുഖ്യമന്ത്രി

ചങ്കായ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും വിചാരിച്ചതുപോലെ തന്നെ ഇന്ന് സഭയില്‍ സംഭവിച്ചു. ബിനീഷ് കോടിയേരിയെ ലേശം വെള്ളപൂശാനുള്ള പിണറായി വിജയന്‍ സഖാവിന്റെ ശ്രമം. ബിനീഷിനെതിരെ മയക്കുമരുന്ന് കേസ് ഉണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി ലഹരിമരുന്നുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലും തെളിവുണ്ടോയെന്നും ന്യായീകരിച്ചുകൊണ്ട് ചോദിച്ചു. ഇതിപ്പോള്‍ എന്താണ് കഥ.. കസ്റ്റംസിനും ഇഡിക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കെല്ലാം തലയ്ക്ക് ഭ്രാന്തുപിടിച്ചപ്പോള്‍ ചുമ്മാ ബിനീഷിനെ പിടിച്ച് ജയിലില്‍ ഇട്ടതാണെന്നേ തോന്നുള്ളൂ മുഖ്യമന്ത്രിയുടെ വാക്കു കേട്ടാല്‍. സംഗതി കലക്കി മുഖ്യമന്ത്രി.. മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജലിയില്‍ കഴിയുന്ന ഒരു പ്രതിക്കുവേണ്ടി തന്നെ നിങ്ങള്‍ വക്കാലത്ത് പറയണം. ഒരു മുഖ്യമന്ത്രി സ്ഥാനത്തിരിക്കുകയാണെന്ന് മറന്നുപോകരുതി.

രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ വ്യക്തികളെ ആക്ഷേപിക്കരുതെന്നാണ് ഇന്ന് സഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്. മയക്കു മരുന്ന് കേസില്‍പ്പെട്ട പാര്‍ട്ടി സെക്രട്ടറിയുടെ മകനെ രക്ഷപ്പെടുത്താന്‍ ഒത്തു തീര്‍പ്പ് ശ്രമം എന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, ബിനീഷിനെ ന്യായീകരിച്ചു അങ്ങനെയങ്ങ് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിക്കായില്ല. കണക്കിന് വിമര്‍ശനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.

മിസ്റ്റര്‍ പിണറായി വിജയന്‍, ആയിരം പിണറായി വിജയന്‍മാര്‍ ഒന്നിച്ചു വന്നാലും ഞങ്ങള്‍ക്ക് സംഘിപ്പട്ടം ചാര്‍ത്താന്‍ പറ്റില്ല. ബി.ജെ.പിയുടെ വോട്ട് വാങ്ങിയിട്ട് നാണമുണ്ടോ എന്നാണ് ചോദിക്കുന്നത്. ഇത് ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ തന്ത്രമാണെന്നും പോക്കറ്റടിക്കാരനെ അന്വേഷിച്ച് ആളുകള്‍ പരക്കം പായുമ്പോള്‍ ഏറ്റവും കൂടുതല്‍ ഉച്ചത്തില്‍ കള്ളന്‍ എവിടെ, കള്ളന്‍ എവിടെ എന്ന് ചോദിക്കുന്നത് കള്ളനായിരിക്കും. അതുപോലെയാണ് മുഖ്യമന്ത്രിയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആഞ്ഞടിച്ചു.

സകല ഒത്തു തീര്‍പ്പിനും കൂട്ടുനിന്ന് പ്രതികളെ സാക്ഷികളാക്കി മാറ്റുന്ന പിണറായി ഇന്ദ്രജാലമാണ് കൊടകര കേസില്‍ നടന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.കൊടകര കേസില്‍ കേന്ദ്ര ഏജന്‍സി എന്നു കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ഹാലിളകും. സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത് ആരാണ്. പക്ഷെ യുഡിഎഫ് കേന്ദ്ര ഏജന്‍സിയെന്നു പറയാന്‍ പാടില്ല. ലൈഫ് മിഷനിലെ 20 കോടിയില്‍ ഒന്‍പതേ കാല്‍ കോടിയും അടിച്ചുമാറ്റി. എന്നിട്ട് കോണ്‍ഗ്രസ് എംഎല്‍എ കേസ് കൊടുത്തതാണോ കുറ്റമെന്നും വിഡി സതീശന്‍ ചോദിച്ചു. കൈക്കൂലി കൊടുത്തെന്ന കേസിനെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് ന്യായീകരിക്കരുത്. പരസ്പര വിരുദ്ധമായാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. നിങ്ങള്‍ക്ക് എതിരായ കേന്ദ്ര അന്വേഷണങ്ങളും ബിജെപിക്കാര്‍ക്കെതിരായ അന്വേഷണങ്ങളും ഒത്തുതീര്‍പ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...