പത്തനംതിട്ടയില്‍ പട്ടാപകല്‍ വയോധികയുടെ സ്വര്‍ണവും പണവും അപഹരിച്ച കേസില്‍ അറസ്റ്റിലായിരിക്കുന്നത് എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ സഹോദരന്‍. വയോധികയെ കെട്ടിയിട്ടാണ് ഇയാള്‍ പണവും സ്വര്‍ണവും അപഹരിച്ചത്. എന്നാല്‍ കൃത്യം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇയാളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി പിറ്റേന്ന് തന്നെ റിമാന്‍ഡ് ചയ്തു.
എന്നാല്‍ ഇതിലെ വിചിത്രമായ ഒരു കാര്യം എന്നത് പോലീസ് ഈ വിഷയം പ്ത്ര മാധ്യമങ്ങളില്‍ നിന്നും മറച്ചു വച്ച്ു എന്നുള്ളതാണ്്. കുട്ടി നേതാക്കളും സംഘവും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇയാളെ കേസില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് മാധ്യമങ്ങളില്‍ നിന്നും വാര്‍ത്തയൊളിപ്പിക്കാന്‍ ശ്രമം നടന്നത്. എന്നാല്‍ ഇപ്പോള്‍ അതും ചീറ്റി പോയിരിക്കുകയാണ്. ഒരാഴ്ച മുമ്പ് നടന്ന അറസ്റ്റ് വാര്‍ത്ത് 10 ദിവസത്തിന് ശേഷമാണ് മാധ്യമങ്ങളുടെ കൈയ്യിലെത്തുന്നത്.
തോന്നല്ലൂര്‍ ഉളമയില്‍ സാബുവിന്റെ മകന്‍ റാഷിക് ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ടു പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
റാഷികിനെ അറസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ കേസില്‍ നിന്ന് ഒഴിവാക്കാനായി സ്റ്റേഷനില്‍ ഇടപെടലുകള്‍ നടത്തിയെങ്കിലും ഫലം നിരാശയായിരുന്നു. ഇതോടെയാണ് പ്രതി കസ്റ്റഡിയിലുള്ള വിവരം പോലീസ് നിഷേധിച്ചത്.
പകല്‍ 12 മണിയ്ക്ക്‌ക്ഷേത്രത്തിലേക്ക് സദ്യയ്ക്കായി ഇലവെട്ടാന്‍ എന്ന വ്യാജേനയാണ് കടക്കാട് പനേറയില്‍ റിട്ട. അധ്യാപികയായ ശാന്ത കുമാരിയുടെ വീട്ടിലേക്ക് എത്തിയത്.
ആദ്യം ഇല മുറിക്കാന്‍ കത്തി ആവശ്യപ്പെട്ട ഇവര്‍ പിന്നീട് കുടിക്കാന്‍ വെളളവും ചോദിച്ചു. ഇതിനിടയിലാണ് കത്തികാട്ടി ഭീഷണപ്പെടുത്തി കസേരയില്‍ കെട്ടിയിട്ട് ഇവരുടെ പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നെടുത്തത്.
4 പവന്‍ സ്വര്‍ണവും 8000 രൂപയും അടങ്ങുന്നതാണ് ഇവര്‍ കവര്‍ന്ന്ത്. കവര്‍ച്ചയ്ക്ക് ശേഷം വിരലടയാള വിദഗ്ദര്‍ എത്തി പരിശോധിച്ചപ്പോഴാണ് പ്രതി റാഷിക് ആണെന്ന് മനസിലാകുന്നത്. ഇയാളെ ശാന്തകുമാരി തിരിച്ചറിയുകയും ചെയ്തു. പ്രതി അറസ്റ്റിലായതോടെയാണ് പ്രതിക്ക് സിപിഎം പാര്‍ട്ടിയുമായുള്ള ബന്ധം പുറത്ത് വരുന്നത്. പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന കടുത്ത സമ്മര്‍ദ്ദം പോലീസിനുണ്ടായതിനാല്‍ അറസ്റ്റ് വിവരം മറിച്ചു വയ്ക്കുകയാണ് ചെയ്തത്. റാഷികും എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു എങ്കിലും പാര്‍ട്ട്ി രണ്ട് മാസം മുമ്പ് പുറത്താക്കുകയായിരുന്നു.