Connect with us

Hi, what are you looking for?

Exclusive

പ്രസീത പി ജയരാജനുമായി ഗൂഢാലോചന നടത്തി, സുരേന്ദ്രന്റെ വാദം

സികെ ജാനുവിന് പത്ത് ലക്ഷം രൂപ ഓഫര്‍ ചെയ്തുവെന്ന വിവാദത്തില്‍ പുതിയ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രസീത കെ സുരേന്ദ്രനുമായി നടത്തുന്ന ഫോണ്‍ സംഭാഷണമാണ് കളിഞ്ഞ ദിവസം പുറത്തുവന്നിരുന്നത്. എന്നാല്‍, ഇതില്‍ എന്ത് തെളിവാണുള്ളതെന്ന് കെ സുരേന്ദ്രന്‍ വീണ്ടും ആവര്‍ത്തിച്ചു. സികെ ജാനു പറയുന്നു അങ്ങനെയൊരു പണം തനിക്ക് ലഭിച്ചിട്ടില്ലെന്ന്. പ്രസീതയ്ക്ക് തെളിവ് നല്‍കാനും കഴിഞ്ഞിട്ടില്ലെന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്.

ജാനു പണം വാങ്ങിയെന്നാരോപിച്ച പ്രസീത സിപിഎം നേതാവ് പി ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെവെച്ച് ഗുഢാലോചന നടന്നുവെന്നുള്ളത് വ്യക്തമാണ്. ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. ഈ പ്രസീത എന്നയാളെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും കെ സുരേന്ദ്രന്‍ ആവര്‍ത്തിക്കുന്നു.

സികെ ജാനുവിന് ബിജെപി മുറി ബുക്ക് ചെയ്ത് നല്‍കിയെന്ന് ആരോപണമുന്നയിക്കുന്നു. അതില്‍ എന്താണ് തെറ്റെന്ന് കെ സുരേന്ദ്രന്‍ ചോദിക്കുന്നു. സികെ ജാനു ഞങ്ങളുടെ ഘടകക്ഷി നേതാവാണ്, മുറി ബുക്ക് ചെയ്തു കൊടുക്കുന്നതിലെ തെറ്റെന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും സുരേന്ദ്രന്‍ പറയുന്നു. ഇങ്ങനെയാണ് പല വര്‍ത്തകളും പടച്ചുവിടുന്നത്. ഞാന്‍ പണം കൊടുക്കുന്നത് പ്രസീത കണ്ടിട്ടില്ല. പണം വാങ്ങിയെന്ന് സികെ ജാനു പറഞ്ഞിട്ടുമില്ല. ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വ്യക്തവുമാണ്. ജയരാജന്‍ ഇതുവരെ ഇക്കാര്യം നിഷേധിച്ചിട്ടില്ല. എല്ലാം തിരക്കഥയാണെന്നും കെ സുരേന്ദ്രന്‍ പറയുന്നു.

പണം ആവശ്യപ്പെട്ട ജാനുവിനോട് കോട്ടയത്തെ ഹോട്ടലില്‍ എത്താന്‍ ആവശ്യപ്പെടുകയും 10 ലക്ഷം രൂപ കൈമാറുകയും ചെയ്തുവെന്നാണ് പ്രസീതയുടെ ആരോപണം. തന്റെ മൊബൈലില്‍ കോള്‍ റെക്കോഡുണ്ട് എന്നാണ് പ്രസീത പറഞ്ഞത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കെയാണ് സുരേന്ദ്രന്‍ പുതിയ ആരോപണം സിപിഎമ്മിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

ഈ കേസ് മാത്രമല്ല സംസ്ഥാന വ്യാപകമായി ഇത്തരം പല കേസുകളും ഉണ്ടാക്കിയിട്ടുണ്ട്. മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥിയാണ്. എല്ലാവരും വ്യാഖ്യാനിക്കുന്നത് കെ സുരേന്ദ്രന്റെ അപരനാണ് സുന്ദര എന്നാണ്. എന്നാല്‍ സുരേന്ദ്രന്റെ അപരനല്ല സുന്ദര. അദ്ദേഹം ഒരു ദേശീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ്. എം സുരേന്ദ്രന്‍ എന്നൊരു അപരന്‍ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നു. അദ്ദേഹത്തിന് 200 വോട്ടും ലഭിച്ചതാണ്. അദ്ദേഹത്തെ ആരും പിന്‍വലിപ്പിക്കാന്‍ പോയിട്ടില്ല. പിന്നെയാണല്ലോ ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിക്കാന്‍ പോകുന്നത്. ബിഎസ്പി സ്ഥാനാര്‍ത്ഥി സ്വന്തം നിലയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പോയി പത്രിക പിന്‍വലിച്ചതിന് കുറ്റം ബിജെപിക്കാണെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...