നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ വളാഞ്ചേരിയിൽ ലാബ് ഉടമ അറസ്റ്റിലായി . കോവിഡ് രോഗ നിര്ണയത്തിനായി രോഗികളുടെ രക്ത പരിശാധന നടത്താതെ തന്നെ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊടുത്തുകൊണ്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഒരാളുടെ രക്ത പരിശാധനക്കു 2750 രൂപയാണ് ഈടാക്കിയിരുന്നത് . വളാഞ്ചേരി അർമ ലാബ് ഉടമയായ ചെർപ്പുളശ്ശേരി തൂത സ്വദേശി സുനിൽ സാദാത്തു ആണ് അറസ്റ്റിലായത് .
പരിശാധനക്കായി 2500 പേരിൽ നിന്നും രക്ത സാമ്പിളുകൾ ശേഖരിച്ചു , ഇതെല്ലം കോഴിക്കോടുള്ള പ്രധാന ലാബിലേക്ക് അയച്ചു പരിശാധന നടത്തി സർട്ടിഫിക്കറ്റ് നല്കുകയാണുവേണ്ടത്. എന്നാൽ ശേഖരിച്ച 2500 രക്ത സാമ്പിളുകളിൽ 496 സാമ്പിളുകൾ മാത്രമാണ് പ്രധാന ലാബിലേക്ക് അയച്ചീട്ടുള്ളൂ ബാക്കി ഉള്ള സാമ്പിളുകൾ അർമ ലാബിൽ തന്നെ നശിപ്പിച്ച ശേഷം എല്ലാവര്ക്കും കോവിഡ്നെഗറ്റീവ് എന്ന വ്യാജ സർട്ടിഫിക്കറ്റ് അടിച്ചു നൽകുകയായിരുന്നു എന്ന് പോലീസ് പറയുന്നു . കോഴിക്കോടുള്ള പ്രധാന ലാബിന്റെ ലെറ്റർ ഹെഡ് വ്യാജമായി ഉണ്ടാക്കിയാണ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നത് .. പരിശോധന പോലും നടത്താതെ ഒരു പരിശാധനക്കു 2750 രൂപ വീതം ലാബ് ഉടമ ഈടാക്കിയിരുന്നു. ഇത്തരത്തിൽ 55 ലക്ഷത്തിലധികം രൂപ തട്ടിച്ചിരുന്നു.
സംഭവത്തിൽ ലാബ് ഉടമയായ സുനിൽ സാദത്തിന്റെ മകനും ലാബ് നടത്തിപ്പുക്കാരനുമായ സജിത്ത് എസ് സാദാത്തു , കൂട്ട് പ്രതി മുഹമ്മദ് ഉനൈസ് , ലാബ് ജീവനക്കാരൻ അബ്ദുൽ നാസർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തീട്ടുണ്ട്, ഉടമയായ സുനിൽ സാദാത്തു ഒളിവിലായിരുന്നു. തുടർന്ന് സുനിൽ സാദാത്തു മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപപ്പോൾ അറസ്റ്റ് ചെയ്യുകയായിരുന്നു , കോവിഡ് വ്യാപനം കണക്കിലെടുത്തു സാദത്തിനെ 1 ലക്ഷം രൂപ പിഴ ചുമത്തി രണ്ട്ആൾജാമ്യത്തിൽ വിട്ടു . വളാഞ്ചേരി കുളമംഗലത്തെ ലാബിലെത്തിച്ചു തെളിവെടുപ്പ് നടത്തി.