Connect with us

Hi, what are you looking for?

Exclusive

ഇത്രയും പൈസയുണ്ടാക്കുന്ന ആ പച്ചക്കറി ബിസിനസ് ടെക്‌നിക്ക് ഞങ്ങള്‍ക്കും പറഞ്ഞുതരൂ.. ബിനീഷ് കോടിയേരിക്കെതിരെ പൊങ്കാല

മയക്കുമരുന്നുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. എന്തൊക്കെ ന്യായവാദങ്ങള്‍ നിരത്തിയിട്ടും കോടതി ജാമ്യം നല്‍കിയില്ല. അവസാനം പച്ചക്കറി ബിസിനസ് വരെ പറഞ്ഞുനോക്കി, ഒരു രക്ഷയുമില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി മെയ് 19ലേക്ക് മറ്റി.

ജസ്റ്റിസ് മുഹമ്മദ് നവാസിന്റെ ബെഞ്ചാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. വിശദമായ വാദം കേള്‍ക്കേണ്ട കേസാണിതെന്നും അവധിക്കാല ബെഞ്ചിന് വേറെ ഒരുപാട് കേസുകള്‍ പരിഗണിക്കേണ്ടതുള്ളതിനാല്‍ വിശമായ വാദം കേള്‍ക്കാന്‍ ഇപ്പോള്‍ സമയമില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. ബിനീഷിന്റെ ന്യായവാദങ്ങള്‍ കേള്‍ക്കാന്‍ കോടതിക്കുപോലും സമയമില്ല.

ബിനീഷ് ഏഴ് മാസമായി ജയിലിലാണ്. അടിയന്തരമായി വാദം കേട്ട് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ബിനീഷിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഗുരുകൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ ഗുരുതരാവസ്ഥയിലാണെന്നും അച്ഛനെ പരിചരിക്കാന്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ബിനീഷ് ആവശ്യപ്പെട്ടിരുന്നത്. അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി മീറ്റിങ്ങിലും മരണാനന്തര ചടങ്ങിലുമൊക്കെ പങ്കെടുത്ത് പയറുമണി പോലെ നടക്കുന്നുമുണ്ട്.

ബിനീഷ് കോടിയേരിക്ക് വേറെ വല്ല അച്ഛനുമുണ്ടോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ബിനീഷിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് കള്ളപ്പണമല്ലെന്ന് അഭിഭാഷകന്‍ വാദിക്കുകയുണ്ടായി. ഇത് പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടത്തില്‍ നിന്ന് ലഭിച്ച പണമാണെന്നും കേസിലെ പ്രതിയായ അനൂപ് മുഹമ്മദില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.

ബിനീഷിന്റെ അക്കൗണ്ടിലെത്തിയത് 5.17 കോടി രൂപയാണ്. ഇതൊക്കെ പച്ചക്കറി വിറ്റുണ്ടാക്കിയതാണെന്നാണ് പറയുന്നത്. ഇത്രയും പൈസയുണ്ടാക്കുന്ന പച്ചക്കറിയുടെ ബിസിനസ് ടെക്‌നിക്ക് ഒന്നു പറഞ്ഞു തരൂ പ്ലീസ് എന്നാണ് വിമര്‍ശകര്‍ പറയുന്നത്.

കഞ്ചാവ് പച്ചക്കറി ഇനത്തില്‍ പെടുന്നതാണെന്നും പരിഹാസമുണ്ട്. ഉളുപ്പുണ്ടോ സഖാവെ എന്നും പച്ച കളറില്‍ ഉള്ളതാണെന്നാണോ കവി ഉദ്ദേശിച്ചതെന്നും ട്രോളുണ്ട്. ബിനീഷ് ഭായി ഇനി പുറത്തിറങ്ങിയാല്‍ ഇനി മുട്ടക്കച്ചവടം ആയിരിക്കും ചെയ്യുക എന്നും ചിലര്‍ പരിഹസിക്കുന്നു.

ഏഴ് വര്‍ഷത്തിനുള്ളില്‍ 5.17 കോടി രൂപയുടെ ബാങ്ക് ഇടപാടുകള്‍ നടത്തിയ ബിനീഷ്, 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചത്.നേരത്തെ രണ്ടു തവണ ബെംഗളൂരു പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ബിനീഷ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത്. നവംബര്‍ 11 മുതല്‍ പരപ്പന അഗഹ്രാര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിനീഷിന്റെ സ്വത്തുക്കളെല്ലാം ഇഡി കണ്ടുകെട്ടിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...