സിപിഐഎമ്മിനെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. എന്നും സിപിഎം നു അനുകൂലമായ നിലപാടുകൾ തുറന്നു പറഞ്ഞിട്ടുള്ള ആളാണ് ഹരീഷ് പേരടി. അസഹായപരമായി തികഞ്ഞ ഇടതുപക്ഷ അനുഭാവിയായ ഹരീഷ് പേരടി ഇതാദ്യമായയാണ് സിപിഎം നെ ഇത്രയും രൂക്ഷമായി വിമർശിക്കുന്നത് എന്നത്കൊണ്ട് തന്നെ ഹരീഷിന്റെ മുഖപുസ്തകക്കുറിപ്പ് ഏറെ ചർച്ചയായിരിക്കുകയാണ് . എൽഡിഎഫിന്റെ ചരിത്ര വിജയത്തിൽ ഒരുപാട് അഭിമാനം കൊണ്ട ഹരീഷിന് 8460 രോഗികള്‍ പുതുതായി ഉണ്ടാവുകയും 54 മരണങ്ങള്‍ നടക്കുകയും ചെയ്ത ദിവസം വിജയാഘോഷത്തിനായി തിരഞ്ഞെടുത്ത രീതിയെ വിമർശിച്ചു. വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ വിജയത്തിൽ സന്തോഷിക്കുന്നത് ഒരിക്കലും തെറ്റായ കാര്യമല്ല. പാവപ്പെട്ട സഖാക്കൾ അവരുടെ വീടുകളിൽ ദീപം തെളിയിച്ചു വിജയദിനം ആഘോഷിച്ചതിനെയും അനുകൂലിക്കുന്നു. എന്നാൽ ദിവസേന മരിച്ചു വീഴുന്ന ആയിരങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെ, നമ്മുടെ നാട് നേരിടുന്ന പ്രതിസന്ധികളെ വിസ്മരിച്ചുകൊണ്ട് വിജയാഘോഷങ്ങൾ അതിരുകൾ ഭേദിച്ച് കരിമരുന്ന് പ്രയോഗത്തിലെത്തിയ സാഹചര്യത്തിലായിരുന്നു ഹരീഷ് പേരടി തന്റെ അതൃപ്തി രേഖപ്പെടുത്തിയത്.
38460 രോഗികള്‍ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങള്‍ നടന്ന ദിവസം ഉത്തരവാദിത്വപ്പെട്ട ഒരു പാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളര്‍ച്ച എനിക്കില്ല എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. അതേസമയം ആലപ്പുഴ പുന്നപ്രയില്‍ കൊവിഡ് രോഗികയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സംഭവം യഥാര്‍ത്ഥ കമ്യൂണിസമാണെന്നും ഹരീഷ് ഫെയിസ്ബുക്കില്‍ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫെയിസ്ബുക്ക് പോസ്റ്റ്
“പാവപ്പെട്ട സഖാക്കള്‍ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു. PPE കിറ്റ് അണിഞ്ഞ് ആബുലന്‍സിന്റെ സമയത്തിന് കാത്തു നില്‍ക്കാതെ ബൈക്കില്‍ കൊണ്ടുപോയി ഒരു കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിച്ച രണ്ട് DYFI സഖാക്കളുടെ കമ്മ്യുണിസം എനിക്ക് 101% വും മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്..
38460 രോഗികള്‍ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങള്‍ നടന്ന ദിവസം ഉത്തരവാദിത്വപ്പെട്ട ഒരു പാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളര്‍ച്ച എനിക്കില്ല.ഒരു പാട് പേജുകള്‍ ഉള്ള തടിച്ച പുസ്തകങ്ങള്‍ വായിക്കാത്തതിന്റെ കുഴപ്പമാണ്.ക്ഷമിക്കുക.”
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ തലേ ദിവസം ഇടതുസർക്കാരിന്റെ രണ്ടാം വരവിനെ പ്രകീർത്തിച്ചു കൊണ്ട് ഹരീഷ് എഴുതിയ കുറിപ്പും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അത്രത്തോളം കമ്മ്യൂണിസത്തെ സ്നേഹിക്കുന്ന മനുഷ്യനാണ് അദ്ദേഹം എന്നത് ആ അക്ഷരങ്ങളിൽ നിന്നും തന്നെ വ്യക്തമായിരുന്നു.
എന്നാൽ താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ വിവേകരാഹിത്യം അദ്ദേഹത്തെ ഇത്രമാത്രം ചൊടിപ്പിച്ചു എങ്കിൽ യാതൊരു സംശയവുമില്ലാതെ പറയാം ഹരീഷ് പേരടി ഒരു യഥാർഥ കമ്മ്യൂണിസ്റ്റ് ആണെന്ന്. കമ്മ്യൂണിസത്തിന്റെ അന്തസത്ത മനസിലാക്കാത്ത തൃണങ്ങളാണ് ലോകം മുഴുവൻ ജീവനുവേണ്ടി പോരാടുമ്പോൾ ആഘോഷം എന്ന പ്രഹസന പേക്കൂത്തുകൾ കാട്ടിക്കൂട്ടുന്നത്.