ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതിനെ തുടർന്ന് മരണ സംഖ്യ 56 ആയി ഉയർന്നു. തകർന്ന് വീണ വീടുകൾക്കും കെട്ടിടങ്ങൾക്കും ഇടയിൽ നടത്തി വരുന്ന തിരച്ചിലിനു തുടർന്നാണ് കൂടുതൽ മൃദദേഹങ്ങൾ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി സുലവേസി ദ്വീപിലെ മാമുജു നഗരത്തിലും പരിസരത്തുമാണ് ഭൂചലനമുണ്ടായത്. കൂടിയ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്ന് വീണിരുന്നു.
സംഭവത്തെ തുടർന്ന് ആയിരക്കണക്കിൽ അധികം ആളുകൾക്ക് വീടുകൾ നഷ്ടമാകുകയും 800ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേരുടെ നില ഗുരുതരമായതിനാൽ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിനെ തുടർന്ന് നഗരത്തിൽ നാശനഷ്ടങ്ങളും വൈദ്യുത, ടെലിഫോൺ ബന്ധവും പുനസ്ഥാപിച്ചുവരികയാണ്.
415 വീടുകളാണ് മജേനെയിൽ തകർന്നത്. 15,000 പേർക്കാണ് ഇതോടെ വീട് നഷ്ടമായത്. മൂന്നുലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന നഗരമായ മാമുജുവിൽ ഗവർണറുടെ ഓഫിസും ഷോപ്പിങ് മാളും ഹോട്ടലുകളുമെല്ലാം തകർന്നു വീണിരുന്നു.
Summary: Indonesian teams find more bodies after earthquake death toll rises