കർഷക നേതാക്കൾ എൻഐഎയ്ക്ക് മുൻപിൽ ഹാജരാകണമെന്ന നോട്ടീസിനെതിരെ നിയമ പോരാട്ടം നടത്താൻ ഒരുങ്ങി കർഷക സംഘടനകൾ. ഇതിനെ തുടർന്ന് ചൊവ്വാഴ്ച കേന്ദ്ര സർക്കാരുമായുള്ള ചർച്ചയിൽ വിഷയം ഉന്നയിക്കാനാണ് തീരുമാനം. സർക്കാരിന്റെ ഭീഷണിക്ക് മുൻപിൽ കീഴടങ്ങാൻ തയ്യാറല്ലെന്നും സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും കർഷക സംഘടനകൾ അറിയിച്ചു.
രാജ്യത്തിനകത്ത് ഖാലിസ്ഥാൻ അനുകൂല സംഘടനകൾ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമം നടത്തുന്നുവെന്ന കേസിലാണ് എൻഐഎ കർഷക നേതാക്കൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. കർഷക നേതാവ് ബൽദേവ് സിംഗ് സിർസയും പഞ്ചാബി നടൻ ദീപ് സിദ്ധുവും എൻഐഎക്ക് മുൻപിൽ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. നാല്പതിലധികം പേർക്ക് ഇതുവരെ നോട്ടീസ് കൈമാറിക്കഴിഞ്ഞു. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്ടർ ആലി അടക്കം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തടയാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.
Summary: farmers organizations say leaders should not appear before the NIA