തൃശ്ശൂര്‍ . ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് പിന്‍വലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം ഒരുങ്ങുന്നു. തുക തിരിച്ചടക്കുന്നതിനായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് എംജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലെത്തി.
വലിയ തുകയുമായി നേതാക്കളെത്തിയതിന് പിറകെ ബാങ്ക് അധികൃതര്‍ വിവരം ആദായ നികുതി വകുപ്പിനെ അറിയിച്ചു. ആദായ നികുതി വകുപ്പിന്റെ തീരുമാനം അറിഞ്ഞ ശേഷമാവും ബാങ്ക് ഇനി പണം സ്വീകരിക്കുക. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരോട് കൂടി ചര്‍ച്ച നടത്തിയശേഷമേ തീരുമാനമെടുക്കാനാവൂ എന്ന് ബാങ്ക് അധികൃതര്‍ വര്‍ഗീസിനെ അറിയിക്കുകയായിരുന്നു. പിൻവലിച്ച പണം എന്ത് ചെയ്‌തെന്നും, അടക്കാൻ കൊണ്ട് വന്ന പണം എവിടെ നിന്നാണെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരോട് വർഗീസ് വിശദീകരിക്കേണ്ടി വരും.
നികുതി റിട്ടേണില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കാണിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ആദായനികുതി വകുപ്പ് സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് മരവിപ്പിക്കുന്നത്. 5.8 കോടിയായിരുന്നു ഈ അക്കൗണ്ടിലുണ്ടായിരുന്ന ആകെ തുക.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പിന്നാലെ ഇതില്‍ ഒരു കോടി രൂപ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് പിന്‍വലിക്കുകയാണ് ഉണ്ടായത്. ഈ പണം തിരിച്ചടയ്ക്കാനാണ് സിപിഎം നേതാക്കളുമായി എംഎം വര്‍ഗീസ് ബാങ്കിലെത്തിയത്.