Connect with us

Hi, what are you looking for?

Crime,

ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ തെങ്കാശിയിലേക്ക് രക്ഷപെടുന്നതിനിടെ മൂന്ന് പേർ കസ്റ്റഡിയിൽ, രണ്ടു കാറുകളും പിടികൂടി

കൊല്ലം . ഓയൂരിൽ നിന്ന് ആറ് വയസുകാരി അബിഗെലിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മൂന്ന് പേർ തമിഴ്‌നാട് അതിർത്തിയായ പുളിയറയിൽ നിന്ന് പോലീസ് കസ്റ്റഡിയിലായി. പിടിയിലായ മൂന്നു പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ചാത്തന്നൂർ സ്വദേശികളാണ്. ഇവരിൽ നിന്നും രണ്ടുകാറുകളും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പിടിയിലായ രണ്ടുപേർ പുരുഷന്മാരും ഒരാൾ സ്ത്രീയുമാണ്. തെങ്കാശിയിലേക്ക് പോകുന്നതിനിടെയാണ് മൂന്നുപേരെയും പോലീസ് പിടികൂടിയത്. കൊല്ലം എസ്പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡാണ് പിടികൂടിയത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, ഓയൂരില്‍നിന്ന് ആറുവയസ്സുകാരി അബിഗെലിനെ തട്ടിക്കൊണ്ടുപോയി ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച സംഭവത്തില്‍പെട്ട ഒരാൾ നഴ്സിങ് കെയർടേക്കറാണെന്ന വിവരമാണ് പുറത്ത് വന്നിരുന്നു. തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരു യുവതി നഴ്സിങ് കെയർടേക്കറാണെന്ന് പോലീസ് സംശയിക്കുന്നു. റിക്രൂട്ടിങ് തട്ടിപ്പിന് ഇരയായ യുവതിയാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ട് പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിൽ നഴ്സിങ് കെയർടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.

നഴ്സുമാരുടെ റിക്രൂട്മെന്റും നഴ്സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.കുട്ടിയുടെ പിതാവുമായി വൈരാഗ്യമുള്ളവര്‍ നടത്തിയ ക്വട്ടേഷൻ ഏർപ്പാടാണോ സംഭവത്തിന് പിന്നിലെന്നാണ് ബലമായി സംശയിക്കുന്നത്. പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സായ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചിട്ടുണ്ട്.

കുട്ടിയുടെ പിതാവ് ഭാരവാഹിയായ സംഘടനയിൽപെട്ട ചിലരെ പോലീസ് ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻവൈരാഗ്യമുള്ള ചിലർ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയോ എന്നും പൊലീസിനു സംശയമുണ്ട്. 3 പേരുടെ രേഖാചിത്രങ്ങൾ വ്യാഴാഴ്ച പുറത്തുവിട്ടു. കുട്ടിയെ വിട്ടുകിട്ടാൻ 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതിനു പിറകെ ഗൾഫിൽ നിന്നു തുക ട്രാൻസ്ഫർ ചെയ്തുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.

കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിലും ജോലി ചെയ്യുന്ന ആശുപത്രിയിലും പൊലീസ് കഴിഞ്ഞദിവസം പരിശോധന നടത്തി. ഫ്‌ളാറ്റില്‍നിന്ന് ഇയാളുടെ മൊബൈല്‍ ഫോൺ കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഫോണ്‍ മുഖേന ഏതെങ്കിലും സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോയെന്നാണു പരിശോധിക്കുന്നുണ്ട്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പിതാവിനെ കൂടുതല്‍ വിശദാംശങ്ങള്‍ ആര്ടിയാനായി വിളിച്ചുവരുത്തിയി രിക്കുന്നത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ളനിറത്തിലുള്ള കാറിനു വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചു നൽകിയെന്നു സംശയിക്കുന്ന ചാത്തന്നൂർ ചിറക്കര സ്വദേശി ഉൾപ്പെടെ ചിലർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...