കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്ന് സംശയിച്ച ആളുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാനെ തേടി പൊലീസ് വീട്ടിൽ പോവുകയും വിളിച്ചുവരുത്തിയതിനും പിറകെ താൻ നിരപരാധിയാണെന്ന് പറയുകയാണ് ഷാജഹാൻ. കേസുമായി തനിക്കൊരു പങ്കുമില്ലെന്നും താന്‍ നിരപരാധിയാണെന്നും ഷാജഹാന്‍ പറയുമ്പോൾ ഷാജഹാനെ തേടി ഈ കേസ് അന്വേഷണവുമായി ബന്ധപെട്ടു പോലീസ് രണ്ടു തവണ എത്തിയത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.
പോലീസ് തേടി എത്തിയതായി അറിഞ്ഞു ചില ഭരണ സ്വാധീനമുള്ള നേതാക്കളുടെ പിൻ ബലത്തിലാണ് ഷാജഹാൻ സ്റ്റേഷനിൽ എത്തുന്നത്. ഒരാൾ മുൻ പി എഫ് ഐ നേതാവാണെന്നതും എടുത്ത് പറയേണ്ടതായുണ്ട്. അമൃത ടി വി വാർത്ത പുറത്ത് വന്നതിൽ പിന്നെ ഷാജഹാനാണ് കേസിലെ പ്രതിയെന്ന വാർത്ത വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുകയായിരുന്നു. വീടിന്റെ വാതിൽ പോലീസ് ചവിട്ടി പൊളിച്ചെച്ചെന്ന സത്യം മൂടപ്പെടുകയും, ഇത് നാട്ടുകാർ ചെയ്തതാണെന്ന് പ്രചാരണം ആണ് തുടർന്ന് ഉണ്ടായത്.
ആദ്യം പോലീസ് എത്തി മടങ്ങി എങ്കിലും രണ്ടാമതെത്തുമ്പോൾ പോലീസ് വാതിൽ ചവിട്ടി തുറക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെന്ന പേരില്‍ ഷാജഹാന്റെ പേരും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതെല്ലം വ്യാജമെന്ന് പറഞ്ഞായിരുന്നു കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തി ഷാജഹാൻ പരാതി പറയുന്നതെന്നാണ് ഇപ്പോഴുള്ള പോലീസ് ഭാഷ്യം.
തന്റെ ഫോണിപ്പോള്‍ പൊലീസ് പരിശോധനയില്‍ ആണെന്നും ജിം ഷാജഹാന്‍ പറഞ്ഞിട്ടുള്ളതാണ് മറ്റൊരു മുഖ്യമായ സത്യം. വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഷാജഹാനെ തേടി നാട്ടുകാര്‍ കല്ലമ്പലത്തെ വീട്ടിലെത്തി എന്നാണ് പറയുന്നത്. വീട് അടഞ്ഞുകിടക്കുന്നത് കണ്ട് വാതിലും ജനല്‍ച്ചില്ലുകളും തല്ലിത്തകര്‍ത്തു എന്നാണ് പറഞ്ഞിരിക്കുന്നത്. അതെ സമയം ഷാജഹാന്റെ ഫോണ്‍ പൊലീസ് നിരീക്ഷണത്തിലാണ്.