കൊല്ലം .അബിഗേലിനെ തട്ടിക്കൊണ്ടുപോയ ഓട്ടുമലയില്‍നിന്ന് 10 കിലോമീറ്റര്‍ ചറ്റളവിനുള്ളിൽ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം ഉണ്ടായി. സംഘംമുക്ക് താന്നിവിള പനയ്ക്കല്‍ ജംക്ഷനില്‍ സൈനികനായ ആര്‍. ബിജുവിന്റെയും ചിത്രയുടെയും ചൈത്രം വീട്ടിൽ നിന്ന് മകളെ തട്ടി കൊണ്ടുപോകാനാണ് ശ്രമം ഉണ്ടായത്.
രാവിലെ 8.30ന് വീട്ടിനകത്തുനിന്നിരുന്ന 12 വയസ്സുള്ള മകൾ സിറ്റൗട്ടിലേക്ക് എത്തുമ്പോൾ, വീടിന് മുന്നിൽ ചുരിദാർ ധരിച്ച ഒരു സ്ത്രീ മുഖം മറച്ചു നിൽക്കുന്നതാന് കാണുന്നത്. ആരാണെന്നു ചോദിച്ചപ്പോൾ പെട്ടെന്നു ഗേറ്റ് കടന്ന് ഒാടി സമീപത്ത് ബൈക്കിൽ കാത്തുനിന്ന ആളുമായി അവർ കടന്നു കളയുകയായിരുന്നു.
സംഭവം സംബന്ധിച്ചു കുട്ടിയുടെ അമ്മ വൈകിട്ട് സമൂഹമാധ്യ മത്തിൽ ഇത് സംബന്ധിച്ച് പോസ്റ്റിട്ട് ഒരു മണിക്കൂറിനു ശേഷമാണ് ഒായൂരിൽ അബിഗേലിനെ തട്ടിക്കൊണ്ടുപോവുന്നത്. തിങ്കളാഴ്ച വൈകിട്ട് 4.30യോടെയാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോവുന്നത്..
അബിഗേലിനായി നാടാകെ അരിച്ചു പെരുകുകയാണ് പോലീസ്. സഹോദരനൊപ്പം ട്യൂഷനുപോയ കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ട് 19 മണിക്കൂര്‍ പിന്നിട്ടു. രാത്രിയില്‍ വേളമാനൂരിലെ വീടുകളിലടക്കം പരിശോധന നടത്തി. വാഹനം ഇതുവഴി കടന്നുപോയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടന്നത്.