തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രകടന പത്രിക കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കി. തെലങ്കാനയിൽ ബിജെപിയും ബിആര്‍എസും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ പോരാട്ടം നടക്കാനിരിക്കെ വലിയ വാഗ്ദാനങ്ങളാണ് പാര്‍ട്ടി മുന്നോട്ടു വെച്ചിട്ടുള്ളത്. സ്ത്രീകള്‍ക്ക് 10 ലക്ഷം തൊഴിലവസരങ്ങള്‍, കര്‍ഷകര്‍ക്ക് സൗജന്യമായി പശുക്കള്‍ അടക്കമാണ് ബിജെപിയുടെ ഉറപ്പുകള്‍. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ ലാപ്ടോപ്പുകളും ഒരു പെണ്‍കുട്ടിക്ക് ജനനസമയത്ത് 2 ലക്ഷം രൂപ സ്ഥിരനിക്ഷേപവും ബിജെപിയുടെ വാഗ്ദാനം ചെയ്തിരിക്കുകയാണ്.
ഗഡ്വാളില്‍ നടന്ന ബി.ജെ.പിയുടെ പൊതു റാലിയില്‍ വെച്ചാണ് പ്രകടന പത്രിക പുറത്തിറക്കിയ അമിത് ഷാ, തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) പിന്നാക്ക വിഭാഗ വിരുദ്ധ പാര്‍ട്ടിയാണെന്ന് ആരോപിച്ചു.
തെലങ്കാനയിലെ ബിജെപിയുടെ വാഗ്ദാനങ്ങള്‍…ഇവയാണ്: താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്ക് സൗജന്യ പശുക്കള്‍,നാല് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ എന്നിവ നൽകും. ഒരു NRI (നോണ്‍ റസിഡന്റ് ഇന്ത്യന്‍) മന്ത്രാലയം സ്ഥാപിക്കും കൊണ്ട് വരും. സ്ത്രീകള്‍ക്ക് 10 ലക്ഷം തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്തും. സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് വാര്‍ഷിക ആരോഗ്യ പരിശോധനകള്‍ നടത്താൻ സൗകര്യങ്ങൾ ഒരുക്കും. തെലങ്കാനയുടെ ധരണി പദ്ധതിക്ക് പകരമായി ലാന്‍ഡ് റെക്കോര്‍ഡ് പോര്‍ട്ടലായ മീ ഭൂമി ഉണ്ടാക്കും.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ പ്രത്യേക നോഡല്‍ മന്ത്രാലയം സ്ഥാപിക്കും. ഭരണഘടനാ വിരുദ്ധമായ മതാടിസ്ഥാനത്തിലുള്ള സംവരണം നിര്‍ത്തലാക്കും. പുതിയ റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കും. കേന്ദ്രത്തിന്റെ വളം സബ്സിഡി കൂടാതെ 2500 രൂപ സഹായം. നെല്‍ക്കൃഷിക്ക് 3,100 രൂപ മിനിമം താങ്ങുവില (എംഎസ്പി). വിത്തും വളവും സംഭരിക്കുന്നതിന് ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ഇന്‍പുട്ട് സഹായമായി 2,500 രൂപ, ടിഎസ്പിഎസ്സി (തെലങ്കാന സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന്‍) പരീക്ഷകള്‍ യുപിഎസ്സിക്ക് സമാനമായി ആറ് മാസത്തിലൊരിക്കല്‍ നടത്തും. സ്വകാര്യ സ്‌കൂള്‍ ഫീസ് പരിശോധിച്ച് പരാതികൾ പരിഹരിക്കും, ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് ഗ്യാസ് സിലിണ്ടറുകള്‍ വര്‍ഷം തോറും സൗജന്യമായി നല്‍കും, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കും,
വിവിധ വ്യക്തിനിയമങ്ങള്‍ ഏകീകരിക്കുന്നതിനും സമന്വയിപ്പിക്കുന്നതിനുമായി ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറാക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും, യുസിസി കൊണ്ടുവരാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്. ബി ജെ പി അധികാരത്തില്‍ വന്നാല്‍ തെലങ്കാനയിലെ എല്ലാവര്‍ക്കും അയോധ്യയിലെ രാമക്ഷേത്രത്തില്‍ സൗജന്യ സന്ദര്‍ശനം ബിജെപി ഉറപ്പാക്കും. കഴിഞ്ഞ 70 വര്‍ഷമായി രാമക്ഷേത്രനിര്‍മ്മാണത്തെ കോണ്‍ഗ്രസ് തടസ്സപ്പെടുത്തുകയും വൈകിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. തെലങ്കാനയിലെ 119 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 30 ന് നടക്കാനിരിക്കുകയാണ്.. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം ഡിസംബര്‍ മൂന്നിന് ഫലം പ്രഖ്യാപിക്കും.