റോബിൻ ബസിന് വഴി നീളെ പിഴയിട്ട് മോട്ടോർ വാഹനവകുപ്പ് ഒറ്റ ദിവസം കൊടുത്തത് 30000 രൂപയുടെ പിഴ. ഗതാഗത വകുപ്പിനെ വെല്ലുവിളിച്ച് അന്തർ സംസ്ഥാന സർവ്വീസ് നടത്തിയ റോബിൻ മോട്ടോഴ്സിന്റെ ബസ്, വാളയാർ കടക്കുമ്പോൾ കേരള എംവിഡി അതുവരെ ചുമത്തിയത് മുപ്പതിനായിരം രൂപ പിഴ. എംവിഡി പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് പിഴയിട്ടിട്ടുള്ളത്. അതേസമയം വാഹനം എംവിഡി കസ്റ്റഡിയിലെടുക്കാൻ നോക്കിയിട്ടില്ല.
പത്തനംതിട്ട, പാലാ, അങ്കമാലി, പുതുക്കാട് തുടങ്ങിയ നാലിടങ്ങളിലാണ് എംവിഡി ഉദ്യോഗസ്ഥർ റോബിൻ ബസ് തടഞ്ഞ് പരിശോധന നടത്തുന്നത്. ഓരോ സ്ഥലത്തും ഒരോ പിഴവുകൾ ചൂണ്ടിക്കാട്ടി പിഴ ചുമത്തുകയായിരുന്നു. ബസ് ഉടമയ്ക്ക് പിന്തുണയുമായി യാത്രക്കാർ എംവിഡിയ്ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നെങ്കിലും, വാഹന ഉടമ നിയമങ്ങളെ മനഃപൂർവം ലംഘിക്കുകയും നിയമപോരാട്ടത്തിന് തയ്യാറാവുകയും ചെയ്തതും, സാമൂഹ്യ മാധ്യമങ്ങളിൽ പ്രകോപന പരമായി പൊട്ടുകൾ ഇട്ടതും എംവിഡിയെ പ്രകോപിപ്പിച്ചു എന്നാണ് മനസിലാക്കാൻ കഴിയുന്നത്.
അതേസമയം, നിലവിൽ കേരളത്തിലുള്ള ട്രാസ്പോർട്ട് ചട്ടങ്ങൾ പ്രകാരം റോബിൻ ബസിന് കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്താൻ കഴിയില്ലെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നതിൽ കഴപ്പുണ്ടെന്നാണ് വ്യക്തമാകുന്നത്. ഹൈക്കോടതി പിഴയീടാക്കിയാൽ മാത്രമേ പിഴ ഒടുക്കുവുള്ളൂവെന്നു ഉടമ ഗിരീഷ് പറയുന്നതും കഴമ്പില്ലാത്തതാണ്.