തനിക്കെതിരെ സിപിഎം നടത്തിയ നാടകം കല്ലുവെച്ച നുണയാണെന്ന് പൊളിച്ച് അടുക്കി അടിമാലിക്കാരി മറിയക്കുട്ടി. മറിയക്കുട്ടിക്ക് ഏക്കറുകണക്കിന് ഭൂമിയുണ്ടെന്ന സിപിഎം പ്രചാരണമാണ് മറിയക്കുട്ടി പൊളിച്ചടുക്കിയത്. ഒന്നര ഏക്കർ സ്ഥലവും രണ്ടു വീടും മറിയക്കുട്ടിക്ക് ഉണ്ടെന്നായിരുന്ന വാർത്തകൾ ആയിരുന്നു പ്രചരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ സിപിഐഎം സൈബർ പേജുകളിലും, മുഖപത്രത്തിലും വന്ന വാർത്ത കല്ലുവെച്ച നുണയാണെന്ന് മറിയക്കുട്ടി തെളിയിച്ചിരിക്കുന്നു.
മന്നാങ്കണ്ടം വില്ലേജ് പരിധിയിൽ മറിയക്കുട്ടിക്ക് ഭൂമി ഇല്ല എന്ന വില്ലേജ് ഓഫീസർ എഴുതി നൽകിയ സാക്ഷ്യ പത്രവുമായാണ് മാറിയകുട്ടിയുടെ പോരാട്ടം. തനിക്കു വില്ലേജ് പരിധിയിൽ ഭൂമി ഉണ്ടെങ്കിൽ അതു സംബന്ധിച്ചുള്ള രേഖ നൽകണമെന്നാവശ്യപ്പെട്ട് മറിയക്കുട്ടി അടിമാലിയിലെ മന്നാങ്കണ്ടം വില്ലേജ് ഓഫിസിൽ അപേക്ഷ നൽക്കുകയായിരുന്നു. അടിമാലി വില്ലേജിൽ ഒരിടത്തും മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ലെന്നു വില്ലേജ് ഓഫിസർ സാക്ഷ്യ പത്രവും മറുപടിയായി നൽകി.
സർക്കാരിൽ നിന്ന് കിട്ടേണ്ട ക്ഷേമ പെൻഷൻ കിട്ടാൻ വൈകിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച് പ്രതിഷേധിച്ചതിന് പിറകെയാണ് മറിയക്കുട്ടിക്ക് എതിരായ സിപിഐഎം പ്രചാരണആക്രമണം നടക്കുന്നത്. ക്ഷേമ പെൻഷൻ വൈകിയപ്പോൾ മറിയക്കുട്ടിയും (87) പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്ന ഔസേപ്പും (80) കഴിഞ്ഞയാഴ്ച അടിമാലിയിൽ ഭിക്ഷയെടുക്കാനിറങ്ങുകയായിരുന്നു.