തൊഴിലാളി വർഗ്ഗ പാർട്ടിയുടെ അന്തസത്ത കളഞ്ഞ പിണറായി
മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം അതായത് ഡിസംബർ 20ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ആയിരുന്നു വിരുന്ന്. ദോഷം പറയരുതല്ലോ മസ്കറ്റ് പോലുള്ള ഫൈസ്റ്റാർ ലക്ഷ്വറി ഹോട്ടലിൽ തന്നെ വിരുന്ന് സംഘടിപ്പിക്കണം. മുഖ്യൻ ഒട്ടും കുറയാൻ പാടില്ല. കേരളത്തിലെ ജനങ്ങൾ മുറുക്കിയുടുത്ത് ജീവിക്കണമെന്ന് പ്രോത്സാഹിപ്പിക്കുന്ന മുഖ്യൻ. ഖജനാവിൽ ആണെങ്കിൽ പൂച്ച പെറ്റു കിടക്കുന്നു… തീരെ കാശില്ലാത്തതുകൊണ്ട് മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ തന്നെ വാങ്ങി. മുഖ്യമന്ത്രിക്ക് അതിനേക്കാൾ മുന്തിയ വാഹനം. കുറയരുതല്ലോ. ഇനി ആരൊക്കെയാണ് ക്ഷണിക്കപ്പെട്ട അതിഥികൾ എന്ന് കേൾക്കേണ്ട
പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖർ. എസ്എൻഡിപിയുടെ സ്വന്തം വെള്ളാപ്പള്ളി. ചീഫ് സെക്രട്ടറി മാധ്യമ രംഗത്തെ പ്രമുഖർ. കേരളത്തിലെ എല്ലാ ക്രിസ്തീയ സഭ ഉപവിഭാഗത്തിന്റെയും നെടു നായകന്മാർ. സ്വാമിമാരും മൊല്ലാക്കമാരും വേറെ. ഓർക്കുക നമ്മുടെ ഓരോരുത്തരുടെയും നികുതിപ്പണം കൊണ്ടാണ് ഈ പഞ്ച നക്ഷത്ര ഹോട്ടലിലെ വിരുന്നൂട്ട്. പ്രോട്ടോക്കോളിന് കട്ടി കൂടുതലായതുകൊണ്ട് ഗവർണറെ വിളിച്ചില്ല. അതേസമയം ഗവർണർ രാജഭവനിൽ സംഘടിപ്പിച്ച വിരുന്നിന് മുഖ്യമhttps://www.youtube.com/watch?v=mTyNl9obE2Yന്ത്രിയും മന്ത്രിമാരെയും ക്ഷണിക്കുകയും ചെയ്തു.ഏതായാലും ആരും പോയില്ല.
പിണറായി ആഡംബര വിരുന്ന് സംഘടിപ്പിച്ചപ്പോൾ ഗവർണർ എവിടെയായിരുന്നു എന്നറിയണ്ടേ
കള്ള് കച്ചവടക്കാരും നികുതി വെട്ടിപ്പുകാരും ഭൂമി കച്ചവടക്കാരും മതത്തിന്റെ പേരിൽ പാവങ്ങളെ പറ്റിച്ച് കോടികൾ സമ്പാദിക്കുന്ന താറാവ് കച്ചവടക്കാരും ഒന്നും ഒരുമിക്കുന്ന വിരുന്നിൽ അല്ലായിരുന്നു അദ്ദേഹം അന്ന്. അദ്ദേഹം അന്ന് പങ്കെടുത്തത് അഗതികളും ഭിന്നശേഷിക്കാരും അടങ്ങുന്ന ഒരു പാവം സാധാരണ വിരുന്ന്. ഇതിൽ ഏതു വിരുന്ന് ആയിരിക്കും ക്രിസ്തുമസിന്റെ യഥാർത്ഥ അന്തസത്ത ഉൾക്കൊണ്ടിട്ടുണ്ടാവുക എന്ന് നിങ്ങൾ ചിന്തിക്കുക.
മുഖ്യമന്ത്രി ഒരിക്കലെങ്കിലും അങ്ങനെ ഒരു വിരുന്നിൽ പങ്കെടുത്തിരുന്നെങ്കിൽ നന്നായിരുന്നു. ആരെയും ബോധ്യപ്പെടുത്താൻ അല്ല അങ്ങനെയും ചില മനുഷ്യർ ഈ ഭൂമിയിൽ ഉണ്ടെന്ന് തിരിച്ചറിയാൻ. ഇടയ്ക്ക് തൊഴിലാളി വർഗ്ഗത്തിന്റെ നേതാവ് താഴോട്ട് ഇറങ്ങിയൊന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും.