ഫാരിസ് അബൂബക്കർ പിണറായിയുടെ ബിനാമി …
കച്ചവടമുറപ്പിച്ച് പിണറായി
കൂത്തുപറമ്പ് രക്തസാക്ഷികളോട് പോലും കാണിക്കാത്ത ആദരവും അലിവുമെല്ലാം ഫാരിസ് അബൂബക്കർ എന്ന മനുഷ്യന്റെ ഉപ്പയുടെ മൃതശരീരത്തോട് കാട്ടിയ പിണറായി വിജയനെയാണ് കഴിഞ്ഞ ദിവസം കേരളക്കര കണ്ടത്. മൂന്നു മണിക്കൂർ നേരം ഫാരിസ് അബൂബക്കറിന്റെ വീട്ടിൽ ചിലവിട്ടു പുറത്തിറങ്ങിയ പിണറായി കല്യാണ വീട്ടിലേതെന്ന പോലെ സുസ്മേര വദനനായി കൂടിനിന്ന ഫാരിസിന്റെ ഗുണ്ടാപ്പടയ്ക്കാകെ കൈവീശി ടാറ്റ പറഞ്ഞാണ് ഇറങ്ങിയതും . ഒരു മരണ വീട്ടിൽ നിന്നും തന്നെയാണോ , അതും നമ്മുടെ കാർക്കശ്യക്കാരനായ മുഖ്യമന്ത്രി തന്നെയാണോ ആ വരുന്നതാണ് ആർക്കായാലും സംശയം തോന്നിപ്പോകും. ആ വിധമായിരുന്നു കാര്യആനകളുടെ കിടപ്പ്. എന്നാലിപ്പോൾ ആ സന്ദർശനം വെറുമൊരു അനുശോചനത്തിനു മാത്രമുള്ളതായിരുന്നില്ല ഏന് വ്യക്തമാക്കുകയാണ് ഇടതു സൈദ്ധാന്തികനായ പാണ്ഡ്യാല ഷാജി.കച്ചവടം ഉറപ്പിച്ചു വന്ന അറുവഷളനായ ഒരാളുടെ വലിക്കാൻ ചിരിയായിരുന്നു ആ ദൃശ്യങ്ങളിൽനാം കണ്ടതെന്നും പാണ്ഡ്യാല ഷാജി പറഞ്ഞു.
51 വെട്ടു വെട്ടി ടി പി ചന്ദ്ര ശേഖരം എന്ന വലിയ മനുഷ്യനെ അരുംകൊല ചെയ്തപ്പോൾ പോലും നിസ്സാരമായി ചിരിച്ചു തള്ളിയ പിണറായിയാണ് ഇപ്പോൾ ഫാരിസ് അബോബേക്കർ എന്ന , വി എസ് അച്യുതാനന്ദനെപ്പോലെ ഒരാൾ വെറുക്കപ്പെട്ടവനെന്നു മുദ്രകുത്തിയ ഫാരിസ് അബൂബക്കറെർ എന്നയാളുടെ ഉപ്പ മരിച്ചപ്പോൾ ഇത്രമാത്രം സങ്കടം തോന്നാനും അനുശോചിക്കാനും ദുഃഖത്തിൽ പങ്കു ചേരാനുമൊക്കെ വ്യഗ്രത കാട്ടുന്നതെന്നും പാണ്ഡ്യാല ഷാജി പറഞ്ഞു.എന്നാൽ അവിടെ നടന്നത് അനുശോചനമല്ല. മകൾ വീണാ വിജയനെ രക്ഷിക്കാനുള്ള തത്രപ്പാടും കച്ചവടമുറപ്പിക്കലുമാണ് എന്നും പാണ്ഡ്യാല ഷാജി പറഞ്ഞു. കോറോണയെക്കാൾ വലിയ സ്പ്രിംഗ്ളർ എന്ന മഹാവിപത്താണ് അവിടെ ചർച്ചയായത് എന്നും പാണ്ഡ്യാല ഷാജി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.