സഭകളുമായുള്ള സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും സൗഹൃദം ഊട്ടിയുറപ്പിക്കുകയാണു ലക്ഷ്യം. ക്രൈസ്‌തവ സഭകളെ ഒപ്പംനിര്‍ത്താന്‍ ബി.ജെ.പി. ഊര്‍ജിതശ്രമം തുടരുന്നതിനിടെയാണിത്.
ബി.ജെ.പി. പിന്തുണയോടെ പുതിയ ക്രൈസ്‌തവ പാര്‍ട്ടി രൂപം കൊള്ളുന്നുവെന്ന അഭ്യൂഹവും ശക്‌തമാണ്. കേരളകോണ്‍ഗ്രസില്‍ വിള്ളലുണ്ടാക്കിയാവും പുതിയ പാര്‍ട്ടിയെന്നാണു റിപ്പോര്‍ട്ടുകള്‍. കത്തോലിക്കാ സഭയിലെ ഒരു വിഭാഗം ഇതിനായി സജീവമായി രംഗത്തുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ക്രൈസ്‌തവ സഭകളുമായി ധാരണയിലെത്താനാണു ബി.ജെ.പി. കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്. മന്ത്രിസഭ കാലാവധി തികയ്‌ക്കും മുമ്ബു കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഇടതു മുന്നണി വിടുമെന്നു കണക്കുകൂട്ടുന്നവരുമുണ്ട്. ചില കത്തോലിക്കാ ബിഷപ്പുമാരുടെ പ്രേരണയും ഇതിനുണ്ടെന്നാണു വിവരം. ഡിസംബര്‍- ജനുവരിയില്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ക്രൈസ്‌തവ സഭാതലവന്മാരുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണു വിവരം. ഇതു മനസിലാക്കി കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതു തടയാന്‍ യു.ഡി.എഫും സഭകളുമായുള്ള ബന്ധം ശക്‌തിപ്പെടുത്താന്‍ രംഗത്തുണ്ട്.
സര്‍ക്കാരുമായുള്ള ശീതയുദ്ധത്തിനിടെയാണു ഗവര്‍ണര്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്‌പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാര്‍ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിനു ക്ഷണിച്ചത്. കഴിഞ്ഞ തവണ മതമേലധ്യക്ഷന്‍മാരെ പങ്കെടുപ്പിച്ചായിരുന്നു ഗവര്‍ണറുടെ ക്രിസ്‌മസ് ആഘോഷം.
ഗവർണർ രാജഭവനിൽ സംഘടിപ്പിച്ചിരിക്കുന്ന
ഇന്നത്തെ വിരുന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിക്കുമെങ്കിലും സ്‌പീക്കര്‍ എ.എന്‍. ഷംസീറും ഉദ്യോഗസ്‌ഥരും വിരുന്നിനെത്തും