Connect with us

Hi, what are you looking for?

Exclusive

മന്ത്രിമാർക്ക് പിണറായിയുടെ താക്കീത് .. ഗവർണറെ പിണക്കരുത്

ധനമന്ത്രി ബാലഗോപാലിന്റെ വിഷയത്തിൽ ഗവർണർ നിലപാട് കടുപ്പിച്ചതോടെ പിണറായി വിജയന് നെഞ്ചിടിപ്പ് കൂടിയിരിക്കുകയാണ് . കെ എൻ ബാലഗോപാലിൽ പ്ലെഷർ നഷ്ടപ്പെട്ടു എന്ന് കാട്ടി ഗവർണർ മുഖ്യന് നൽകിയ കത്ത് മുഖ്യമന്ത്രി അവജ്ഞയോടെ തള്ളുകയും മന്ത്രി ബാലഗോപാലിനെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റാനാവില്ല എന്ന് വെല്ലുവിളിക്കുകയും ചെയ്തുവെങ്കിലും വിഹായത്തിൽ ഗവർണർ കൂടുതൽ കാടുത്ത നടപടികളിലേക്ക് പോകുമെന്ന ഭയം പിണറായി വിജയനെ ബാധിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമാണ് ഇന്നലെ ബാലഗോപാലിനെ മുഖ്യമന്ത്രി എ കെ ജി സെന്ററിലേക്ക് വിളിപ്പിച്ചത്.
മന്ത്രിമാർ സംസാരത്തിൽ സംയമനം പാലിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഉപദേശം. മന്ത്രിമാർ അതിരു വിടേണ്ടതില്ല എന്ന പരസ്യ ശാസനയും മുഖ്യമന്ത്രി നൽകിയിരിക്കുകയാണ്.
ഒക്ടോബര്‍ 18ന് ധനമന്ത്രി നടത്തിയ പ്രസംഗമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. ഗവര്‍ണറുടെ പ്രതിച്ഛായ തകര്‍ക്കാനും പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടുന്നതുമാണ് പ്രസംഗമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഗവര്‍ണര്‍ പറയുന്നു. ബോധപൂര്‍വ്വം തന്റെ സത്യപ്രതിജ്ഞ ലംഘിക്കുകയാണ് മന്ത്രി എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മന്ത്രി കേരളത്തിന്റെ പാരമ്ബര്യം മറന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവചനം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ഗവര്‍ണറുടെ കത്ത്. എന്നാൽ ധനമന്ത്രിയെ നീക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത് . ധനമന്ത്രിയില്‍ പ്രീതി നഷ്ടപ്പെട്ടെന്നും മന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. മന്ത്രിയുടെ പ്രസംഗം അപമാനിക്കുന്നതാണെന്ന് ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഉത്തര്‍പ്രദേശ് പരാമര്‍ശത്തോടെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍റെ അപ്രീതിക്ക് ഇരയായതിനു പിന്നാലെ മറ്റു മന്ത്രിമാരുടെ പ്രസംഗങ്ങളും നിരീക്ഷിക്കാന്‍ ഗവര്‍ണർ നിർദ്ദേശം നൽകിയിരിക്കുകയാണ് .
ഗവര്‍ണറുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍, മന്ത്രിമാരുടെ എല്ലാ ജില്ലകളിലെയും പ്രസംഗങ്ങളുടെ പത്ര കട്ടിംഗുകളും വീഡിയോകളും ശേഖരിക്കാനുള്ള നടപടികള്‍ രാജ്ഭവന്‍ തുടങ്ങി. ഇതോടെ തന്റെ മന്ത്രി സഭയിലെ വാ പോയ കോടാലികൾ കാരണം എത്ര വിക്കറ്റുകൾ തെറിക്കുമെന്ന ആശങ്കയിലാണ് മുഖ്യൻ . അതുകൊണ്ട് തന്നെ മന്ത്രിമാർക്ക് കർശന നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി നേരിട്ടെത്തിയിരിക്കുകയാണ്. എന്തായാലും ധനമന്ത്രിയുടെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി രാജ്ഭവന്‍ കേരളത്തിനു പുറത്തുള്ള ഗവര്‍ണര്‍ക്കു കൈമാറി. മുഖ്യമന്ത്രിയുടെ മറുപടി നിസാരവത്കരിച്ചുള്ളതാണ് എന്നാണ് രാജ്ഭവന്‍ വിലയിരുത്തല്‍.
മറുപടി സംബന്ധിച്ചു നിയമ- ഭരണഘടനാ വിദഗ്ധരുമായുള്ള കൂടിയാലോചനകളും നടത്തും. നവംബര്‍ നാലിനു ഗവര്‍ണര്‍ തിരുവനന്തപുരത്തു മടങ്ങിയെത്തിയ ശേഷമാകും തുടര്‍നടപടികളുമായി മുന്നോട്ടു പോകുക.
ഈ സാഹചര്യത്തിലാണ് ഗവര്‍ണറുമായി ബന്ധപ്പെട്ടു മന്ത്രിമാര്‍ പ്രത്യക്ഷമായോ പരോക്ഷമായോ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലെന്നു മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത് .
വിവാദ പരാമര്‍ശം നടത്തുന്ന മന്ത്രിമാര്‍ക്കെതിരേയുള്ള ഗവര്‍ണറുടെ നടപടികളെ ചോദ്യംചെയ്ത് സ്വകാര്യ വ്യക്തികള്‍ കോടതികളെ സമീപിച്ചാല്‍ നിയമക്കുരുക്കില്‍ അകപ്പെടും. കോടതികളുടെ വാക്കാലുള്ള ചില പരാമര്‍ശങ്ങള്‍ പോലും സര്‍ക്കാരിനും മന്ത്രിമാര്‍ക്കും കുരുക്കാകുമെന്നാണു വിലയിരുത്തല്‍. അപ്പോഴും ഗവര്‍ണറുടെ നടപടികളെ രാഷ്‌ട്രീയമായി നേരിടാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇന്നലെയും ഗവര്‍ണര്‍ക്കെതിരേ രംഗത്തെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഗവര്‍ണറുടെ നടപടിക്കെതിരേ കഴിഞ്ഞ ദിവസം രംഗത്തിറങ്ങിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...