ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അആരിഫ് മുഹമ്മദ് കാണു തന്റേടമുണ്ടെങ്കിൽ ധമനമന്ത്രി കെ എൻ ബാലഗോപാലിനെ പുറത്താക്കട്ടെയെന്നും അപ്പോൾ ബാക്കി കാണാമെന്നും കാനം ആഞ്ഞടിച്ചു.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ സ്ഥാനത്ത് തുടരുന്നതിൽ അതൃപ്തി രേഖപ്പെടുത്തി കത്തെഴുതിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ വിമർശിച്ച് കൊണ്ടാണ് .കാനത്തിന്റെ ഈ വെല്ലുവിളി . തന്റെ സ്ഥാനവും അധികാരങ്ങളും അറിയാതെയാണ് ഗവർണർ ഈ കാട്ടിക്കൂട്ടുന്നതൊക്കെ എന്നാണ് കാനം പറയുന്നത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഒരു മന്ത്രിയെ പിരിച്ചുവിടാൻ കഴിയുമോ എന്നും
ഇതൊക്കെ വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും കാനം പരിഹസിച്ചു. മന്ത്രി ബാലഗോപാലിനെ പുറത്താക്കണമെന്ന് കാട്ടി ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തിനെ തങ്ങൾ കാര്യമായി എടുക്കുന്നില്ല , പോസ്റ്റ് ഓഫിസ് ഉണ്ടെങ്കിൽ ആർക്കും കത്തയക്കാമല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണർക്ക് ഒരു മന്ത്രിയെ നിയമിക്കാനോ പിരിച്ചുവിടാനോ അധികാരമില്ല. സഭയുടെ നേതാവ് എന്ന നിലയിൽ മുഖ്യമന്ത്രിയാണ് ആരാണ് മന്ത്രിയാകേണ്ടത് എന്ന് ഗവർണറോട് ശിപാർശ ചെയ്യുന്നത്.അതിനാൽ തന്നെ ഇപ്പോൾ ഈ ഉണ്ടായിരിക്കുന്നതൊന്നും ഒരു പ്രതിസന്ധിയേയല്ല. ഞങ്ങൾ ഇതിനെ ചായക്കോപ്പയിലെ കൊടുങ്കാറ്റായാണ് കാണുന്നത്. ഗവർണർ ഭരണഘടനയെ തന്നെയാണ് വെല്ലുവിളിക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
വി സി മാറോട് രാജി വെയ്ക്കാൻ പറഞ്ഞായിരുന്നു ഗവർണറുടെ ആദ്യ ഭീഷണി. മാധ്യമങ്ങൾ അതെന്തോ വലിയ കാര്യമായി പാടി നാടാണ് . എന്നിട്ടെന്തായി . ഒരു പക്ഷി പോലും പറന്നില്ല , ചിലച്ചില്ല . കൊഡതി പോലും പറഞ്ഞു ഗവർണറുടെ നടപടി തെറ്റാണെന്നു . നിയമപ്രകാരമേ ഇത്തരം കാര്യങ്ങളൊക്കെ ചെയ്യാനാകൂ എന്നും കാനം പറഞ്ഞു.