മുഖ്യമന്ത്രി പിണറായി വിജയനെ ഒരു കാലത്ത് പിന്തുണച്ചതോർത്ത് ഇപ്പോൾ താൻ ലജ്ജിക്കുന്നു എന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവല്‍. ഭീതിയും , ഭയവും ഉളവാക്കുന്ന കണ്ണൂര്‍ രാഷ്ട്രീയ കൊലപാതക സംസ്ക്കാരം കേരളത്തില്‍ ഉടനീളം കൊണ്ട് വരാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്നും മാത്യു സാമുവല്‍ കുറ്റപ്പെടുത്തുന്നു. ഒരിക്കൽ താങ്കളെ പിന്തുണച്ചു കൊണ്ട് കവർ സ്റ്റോറി ചെയ്ത ഞാൻ ഇപ്പോൾ താങ്കളെ ഓർത്ത് അങ്ങേയറ്റം ലജ്ജിക്കുന്നു എന്നും മുഖ്യമന്ത്രി എന്ന നിലയിലും ആഭ്യന്തര മന്ത്രി എന്ന നിലയിലും താങ്കൾ ഒരു പൂർണ പരാജയമാന്നെന്നും മാത്യു സാമുവൽ ആഞ്ഞടിച്ചു. പണി അറിയില്ലാ എങ്കിൽ ഇറങ്ങിപ്പോകൂ എന്നും കഴിവുള്ള ആരെയെങ്കിലും ആ സ്ഥാനം ഏൽപ്പിക്കൂ എന്നും മാത്യു സാമുവൽ പൊട്ടിത്തെറിച്ചു.
കേരളത്തില്‍ ജീവിക്കാന്‍ തന്നെ ഭയമാകുന്നു എന്നും കേരളം ഇപ്പോൾ അക്രമികളുടെ നാടായി മാറിക്കഴിഞ്ഞു എന്നും അദ്ദേഹം പ്രതികരിച്ചു.
പുതു തലമുറ, ഇന്ന് കേരളം വിട്ട് അന്യരാജ്യങ്ങളിലേക്ക് കുടിയേറുകയാണെന്നും കേരളത്തിലെ ആളുകൾ ഇപ്പോൾ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ വൈകിട്ട് തിരിച്ചു വരുമോ എന്ന് ഉറപ്പില്ലാത്ത അവസ്ഥയാണെന്നും മാത്യു സാമുവൽ കുറ്റപ്പെടുത്തി.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ …
കൊലപാതക രാഷ്ട്രീയം, അതായിരുന്നു കണ്ണൂര്‍ രാഷ്ട്രീയം. അവിടെ നിന്നും പാര്‍ട്ടിയുടെ സിപിഎം സെക്രട്ടറി, പിന്നീട് രണ്ടാം തവണയും മുഖ്യമന്ത്രി.., ചരിത്രം തന്നെ തിരുത്തിക്കുറിച്ചു…ഈയുള്ളവനും താങ്കളെ പിന്തുണച്ചു താങ്കളുടെ ഇച്ഛാശക്തി,
താങ്കള്‍ മുഖ്യമന്ത്രി ആകുന്നതിന് മുമ്ബ് AKG സെന്‍്ററില്‍ വച്ച് എനിക്ക് ഒരു പൂര്‍ണ ഇന്‍്റര്‍വ്യൂ തന്നു. അത് ഞാന്‍ കവര്‍ സ്റ്റോറി ആയി ചെയ്തു ..തെഹല്‍ക മാഗസിനില്‍ കവര്‍ ആക്കി…!
എന്നാൽ ഇന്ന് ഞാന്‍ പൂര്‍ണമായും ലജ്ജിക്കുന്നു..താങ്കള്‍ പൂര്‍ണമായും പരാജയമാണ്, ഒരു അഭ്യന്തര മന്ത്രി എന്ന നിലയില്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്ക് എടുത്ത് നോക്കുക. ഗുണ്ടാ രാഷ്ട്രീയ, മത വര്‍ഗീയ കൊലപാതകങ്ങളില്‍ താങ്കള്‍ ഏറ്റവും മുന്‍പിലാണ്. പണി അറിയില്ല എങ്കില്‍ ഇറങ്ങി പോവുക. അല്ലെങ്കില്‍ അത് അറിയാവുന്ന വേറെ ആരെയെങ്കിലും ഏല്‍പ്പിക്കുക….!
ഉന്നത വിദ്യാഭ്യാസം, കുട്ടികള്‍ കേരളത്തില്‍ നിന്നും പുറത്തു, മറ്റു സംസ്ഥാനങളിലേക്ക് പോകുന്നു..വേറെ രാജ്യങ്ങളില്‍ കുടിയേറി പാര്‍ക്കുന്നു. എല്ലാവരും പ്രതീക്ഷ നഷ്ടപെട്ടാണ് കേരളം വിടുന്നത്…!
ക്രമസമാധാന നില, വര്‍ഗീയ രാഷ്ട്രീയ കക്ഷികള്‍ പൂര്‍ണമായും തകര്‍ത്തു. ഇന്ത്യ എന്ന രാജ്യം എടുത്താല്‍ കേരളത്തില്‍ ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഭയത്തോടെ ജീവിക്കുന്നത്….!
രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ വൈകിട്ട് തിരിച്ചു വരുമോ എന്ന് ഉറപ്പില്ല. ഭീതി, ഭയം ഉളവാക്കുന്ന കണ്ണൂര്‍ രാഷ്ട്രീയ കൊലപാതക സംസ്ക്കാരം താങ്കള്‍ കേരളത്തില്‍ ഉടനീളം കൊണ്ട് വരാന്‍ ശ്രമിക്കുന്നു….(so horrible and terrible).
ഞാന്‍ പലരോടും പറഞ്ഞിട്ടുണ്ട്…ഇന്ത്യയില്‍ സമാധാനത്തോടെ, ഭയമില്ലാതെ ജീവിക്കാന്‍ പറ്റിയ ഒരേ ഒരു സംസ്ഥാനം കേരളമാണ്. ഇപ്പൊള്‍ അത് ഞാന്‍ തിരിച്ചെടുക്കുന്നു. അങ്ങിനെ പറഞ്ഞതില്‍ ഞാന്‍ ലജ്ജിക്കുന്നു എന്നും മാത്യു സാമുവൽ തന്റെ ഫേസ് ബുക്ക് പേജിൽ കുറിച്ചു.
വിഷു ദിനത്തിൽ എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിക്കൊണ്ട് വീണ്ടും തിരി കൊളുത്തിയ രാഷ്ട്രീയ ക്രൂരത നേരത്തോട് നേരമെത്തും മുൻപ് അടുത്ത മരണത്തിൽ കലാശിച്ചു. കേരളത്തിലെ പോലീസ് സന്നാഹം മുഴുവൻ കാവൽ നിന്നിട്ടും സുബൈറിന് പിന്നാലെ ശ്രീനിവാസൻ എന്ന ആർ എസ് എസ് പ്രവർത്തകന്റെ കഴുത്തറക്കാൻ വന്നവരെ തടയാനോ ആ ജീവൻ രക്ഷിക്കാനോ ആയില്ല. പോലീസിന്റെ മൂക്കിന് തുമ്പിൽ അവർ ചോരക്കളം തീർത്ത് സുരക്ഷിത സ്ഥാനങ്ങളിലൊളിച്ചു . സമാധാനത്തോടെ ഒന്നുറങ്ങാൻ പോലുമാവാതെ ഏതു നിമിഷവും സ്വന്തം കഴുത്തറുക്കാൻ നീളുന്ന കൊലക്കത്തി മുന്നിൽ കണ്ട് പേടിച്ചരണ്ടാണ് ഇപ്പോൾ കേരളത്തിലെ ജനങ്ങൾ ദിവസങ്ങൾ തള്ളി നീക്കുന്നത്. ആറ്റുനോറ്റു വളർത്തിയ മക്കൾ വീടിനു വെളിയിലിറങ്ങിയാൽ ജീവനോടെ തിരികെയെത്തുമോ എന്നുറപ്പില്ലാതെ ഈശ്വരനെ വിളിച്ച് നെഞ്ചുപൊട്ടിക്കരയുന്ന അമ്മമാരുടെ നാടായി മാറുകയാണ് കേരളം. രാഷ്ട്രീയക്കോമരങ്ങളുടെ പക തീർക്കാനുള്ള കുരുതിക്കോഴികളാവാൻ തിരഞ്ഞെടുക്കുന്നത് അധികവും ശ്രീനിവാസനെ പോലെ പേരിനൊരു പെറ്റി കേസ് പോലുമില്ലാത്ത, ആരോടും ഒന്നിനുമില്ലാത്ത പാവം പിടിച്ച മനുഷ്യരെയാവും . അതും അച്ഛന്റെയും അമ്മയുടെയും ഭാര്യയുടെയും കുഞ്ഞു മക്കളുടേയുമെല്ലാം മുന്നിലിട്ട് തന്നെ കൊന്നു തള്ളി ശൂരത്വം കാണിക്കുന്ന ഭ്രാന്തൻ രീതിയാണ് ഇപ്പോൾ ഇവരുടെ ട്രെൻഡ് തന്നെ . ഇതിനെല്ലാം കാരണം ആഭ്യന്തരം ഭരിക്കുന്ന പൊന്നു തമ്പുരാന്റെ പിടിപ്പുകേട് തന്നെയാണ് . കമ്മീഷനും കെ റെയിലും അമേരിക്കൻ യാത്രയും മാത്രം ഭരണ ലക്ഷ്യങ്ങളാവുമ്പോൾ ജനങളുടെ ജീവനും സ്വത്തിനും പുല്ലു വില പോലും കൽപ്പിക്കാതെ പോകുന്നു. ഇതിനു പരിഹാരം മാത്യു സാമുവൽ അടക്കമുള്ളവർ പറയുന്നത് പോലെ നട്ടെല്ലുള്ള ആണുങ്ങളെ ഭരണമേൽപ്പിച്ച് കായകല്പ ചികിത്സയ്ക്ക് പോവുക എന്നത് തന്നെയാണ് .