Connect with us

Hi, what are you looking for?

Kerala

സിപിഎമ്മിനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍: ലൗ ജിഹാദില്‍ വിഷയത്തില്‍ ജോര്‍ജ്ജ് എം. തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഞാന്‍ പറഞ്ഞിരുന്നതായും സുരേന്ദ്രന്‍.

കോഴിക്കോട്: ലൗ ജിഹാദ് വിവാദത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലൗ ജിഹാദില്‍ സിപിഎം നേതാവ് ജോര്‍ജ്ജ് എം. തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഇന്നലെ താന്‍ പറഞ്ഞിരുന്നതായി സുരേന്ദ്രന്‍ പറഞ്ഞു. ലഖ് ജിഹാദ് സംബന്ധിച്ച തന്റെ പരാമര്‍ശം അബദ്ധമായിരുന്നു എന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ്ജ് എം. തോമസ് തിരുത്തി പറഞ്ഞതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെയായിരുന്നു കെ. സുരേന്ദ്രന്റെ പ്രതികരണം.

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്:- ഇന്നത് യാഥാര്‍ത്ഥ്യമായിരുക്കുന്നു. തീവ്രവര്‍ഗ്ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സി പി എമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂ. കുരിശും കൊന്തയും നല്‍കി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം. തോമസ്സു മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സി. പി. എമ്മിന് രണ്ടാംതരം പൗരന്മാര്‍ തന്നെ. പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതല്‍ വിഷം ചീറ്റിയതും സി. പി. എം ആയിരുന്നല്ലോ.ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യം തന്നെ. ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല. വി. ഡി സതീശനും കൂട്ടരും ഉടനെ ഇറങ്ങും ന്യായീകരണവുമായിട്ട്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്കയക്കുന്നവര്‍ക്കെതിരെയുള്ള ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാന്‍ ഞങ്ങള്‍ക്കേതായാലും മടിയില്ല.

അതേസമയം ലൗജിഹാദ് പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ്ജ് എം തോമസ്. ലൗജിഹാദ് ഉണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന തന്റെ അഭിമുഖം തെറ്റിദ്ധരിക്കാവുന്ന വിധത്തിലായിരുന്നുവെന്നും അങ്ങിനെ അത് അവതരിപ്പിക്കേണ്ടിയിരുന്നില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ജോര്‍ജ് എം തോമസ് പറഞ്ഞു.ലൗ ജിഹാദ് ഇല്ലെന്ന് സര്‍ക്കാറും സഖാവ് പിണറായി വിജയനും കേന്ദ്ര ഏജന്‍സികളും വ്യക്തമാക്കിയതാണ്. പിന്നെയെങ്ങിനെയാണ് അങ്ങിനെയൊന്നുണ്ടെന്ന് തനിക്ക് പറയാനാകുക എന്നും അദ്ദേഹം ചോദിച്ചു.

കേരളത്തില്‍ ലൗജിഹാദ് ഇല്ലെന്ന വസ്തുത നിലനില്‍ക്കെ അങ്ങിനെയൊന്നുണ്ടെന്ന് ഒരു പാര്‍ട്ടി നേതാവ് പറഞ്ഞുവെന്ന നിലയില്‍ വാര്‍ത്തകള്‍ വന്നത് വലിയ വിമര്‍ശനത്തിനിടയാക്കിയെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് ശരിയായില്ലെന്ന് നിരവധിയാളുകളാണ് വിമര്‍ശനം ഉന്നയിച്ചത്. ആ വിമര്‍ശനങ്ങള്‍ ശരിയുമാണ്. കേരളത്തില്‍ ലൗജിഹാദ് എന്നൊന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദ് ആര്‍.എസ്.എസ് സൃഷ്ടിയാണെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ ഭാരവാഹി ഷെജിനും പങ്കാളി ജോയ്‌സനയും വിവാഹിതരായത് കോടഞ്ചേരിയില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കന്യാസ്ത്രീകളടക്കം പങ്കെടുത്ത പ്രതിഷേധ പരിപാടിയും നടന്നു. ഈ സാഹചര്യത്തിലാണ് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ജോര്‍ജ് എം തോമസ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഷെജിന്റെ നടപടി സമുദായങ്ങള്‍ തമ്മില്‍ കലാപമുണ്ടാക്കാന്‍ ഇടവരുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലൗജിഹാദ് യാഥാര്‍ഥ്യമാണെന്ന് പാര്‍ട്ടി രേഖകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞത് വലിയ വിവാദങ്ങള്‍ക്കാണ് പിന്നീട് കാരണമായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...