Connect with us

Hi, what are you looking for?

India

എഞ്ചിനീയറിംഗ് വിദ്യാർത്ഥി ശ്യാമൾ മണ്ഡലിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തവും 10 ,10 000 രൂപ പിഴയും.

തിരുവനന്തപുരം:പണം ആവശ്യപ്പെട്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി വഴിയില്‍ തള്ളിയ കേസില്‍ രണ്ടാംപ്രതിക്ക് ഇരട്ട ജീവപര്യന്തം. ബംഗാള്‍ സ്വദേശി ശ്യാമള്‍ മണ്ഡലിനെ കൊലപ്പെടുത്തിയ കേസിലാണ് രണ്ടാംപ്രതി അന്തമാന്‍ റങ്കയ്യത്ത് ദ്വീപ് സ്വദേശി മുഹമ്മദലിയെ തിരുവനന്തപുരം സി.ബി.ഐ കോടതി ശിക്ഷിച്ചത്. പ്രതിക്ക് 10,10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. രണ്ട് കുറ്റങ്ങളിലാണ് ജീവപര്യന്തം വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെ.സനില്‍കുമാറാണ് പ്രതിയുടെ ശിക്ഷ വിധിച്ചത്. കേസില്‍ മുഹമ്മദലി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. നേപ്പാള്‍ സ്വദേശിയായ ദീപക് ആണ് കേസിലെ ഒന്നാംപ്രതി. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല.ബസുദേവ് മണ്ഡലിനോടുള്ള പക കാരണമാണ് അദ്ദേഹത്തിന്റെ എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ മകനെ കൊലപ്പെടുത്താന്‍ മുഹമ്മദാലി തീരുമാനിച്ചത്.

   2005 ഒക്ടോബറിലാണ് തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാര്‍ഥിയായിരുന്ന ശ്യാമള്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. അന്തമാനില്‍ അധ്യാപകനായ ബംഗാള്‍ സ്വദേശി ബസുദേവ് മണ്ഡലിന്റെ മകന്‍ ശ്യാമള്‍ മണ്ഡലിനെ ഒക്ടോബര്‍ 13-ാം തീയതി മുതലാണ് കാണാതായത്. തുടര്‍ന്ന് ശ്യാമള്‍ മണ്ഡല്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും വിട്ടയക്കാന്‍ 20 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് ബസുദേവ് മണ്ഡലിന് ഫോണ്‍ വന്നു. മകനെ കാണാതായതിന് പിന്നാലെ ബസുദേവ് മണ്ഡല്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും ബംഗാളിലെ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിരുന്നു. പണം   ആവശ്യപ്പെട്ട് ഫോണ്‍ വന്ന വിവരവും പോലീസിനെ അറിയിച്ചു. ഇതോടെ പോലീസ് അന്വേഷണത്തെ ഭയന്ന പ്രതികള്‍ വിദ്യാര്‍ഥിയെ കൊന്ന് ചാക്കില്‍ കെട്ടി റോഡരികില്‍ തള്ളുകയായിരുന്നു.

2005 ഒക്ടോബര്‍ 23-ന് കോവളം വെള്ളാര്‍ ഭാഗത്തെ റോഡരികിലാണ് വിദ്യാര്‍ഥിയുടെ അഴുകിയനിലയിലുള്ള മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹ പരിശോധനയില്‍ കൊല്ലപ്പെട്ടത് ശ്യാമള്‍ മണ്ഡലാണെന്ന് സ്ഥിരീകരിച്ചു. ദൃക്‌സാക്ഷികളോ ശാസ്ത്രീയ തെളിവുകളോ വ്യക്തമായി ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണ് സി.ബി.ഐ. അന്വേഷണസംഘം ആശ്രയിച്ചത്. സി.ബി.ഐ.ക്കുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അരുണ്‍ കെ. ആന്റണി ഹാജരായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...