പൃഥ്‌വിരാജിനെതിരെ നടൻ ഹരീഷ് പേരടി രംഗത്ത് . മയക്കു മരുന്ന് മാഫിയയുമായി ബന്ധപ്പെട്ടു പൃത്വിരാജിന്റെ വീട്ടിൽ നിന്നും യുവാവ് അറസ്റ്റിലായ സംഭവത്തിലാണ് ഹരീഷ് പേരടി വിമര്ശനവുമായെത്തിയത്. ഈ സംഭവത്തിനു ശേഷം പ്രസ് എം,ഏട്ടിൽ പങ്കെടുത്ത പൃഥ്‌വി രാജിനോട് പത്രക്കാർ ആരും തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യവും ഉന്നയിച്ചില്ല എന്നും എന്നാൽ അതേസമയം വിനായകന്റെ ഒരു പരാമർശം പ്രസ് മീറ്റിൽ വീണ്ടും ചർച്ചാ വിഷയാമാക്കി ചോദ്യ ശരങ്ങളെറിഞ്ഞു എന്നും ഹരീഷ് പറഞ്ഞു . ഇത് ഇരട്ടത്താപ്പാണെന്നും ഹരീഷ് പേരടി ആരോപിച്ചു. കറുത്തവനും ദളിതനുമായ വിനായകനോട് എന്തുമാകാം, നായരും വെളുത്തവനുമായ പൃഥ്വിരാജിനോട് പറ്റില്ല എന്നതാണ് പ്രസ് മീറ്റിനിടെ കണ്ടതെന്ന് പേരടി പറഞ്ഞു .പ്രമോഷന്‍ പ്രസ് മീറ്റില്‍ മാധ്യമപ്രവര്‍ത്തകർ കാട്ടിയ ഈ ഇരട്ടത്താപ്പിനെതിരെയായിരുന്നു പേരടിയുടെ പ്രതിഷേധം.
ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദ്യവും ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട, നായരായ പൃഥിരാജിനോട് ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടും മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചില്ലല്ലോ എന്ന് ഹരീഷ് പേരടി ചോദിച്ചു.
വിനായകനോട് എന്തും ആകാമെന്ന ഈ മനോഭാവത്തിന് കാരണം അവന്‍ കറുത്തവനും ദളിതനുമായതാണ് എന്നും . പൃഥിരാജ് വെളുത്തവനാണ്, നായരാണ്, സൂപ്പര്‍സ്റ്റാറാണ്. അതുകൊണ്ടാണ് മാധ്യമങ്ങൾ വിനായകനോടും പ്രിത്വിരാജിനോടും രണ്ടു തരത്തിൽ പെരുമാറിയതെന്ന് പേരടി ആരോപിച്ചു . പൃഥിരാജിനും ദിലീപിനും വിനായകനും തനിക്കും ഒക്കെ ഒരേ നിയമമാണ്. ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൃഥിരാജിന്റെ വാര്‍ത്താസമ്മേളനവും പൊലീസിന്റെ വിശദീകരണവും കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ …
എല്ലാം വാര്‍ത്തകള്‍ ആണ്..വാര്‍ത്തകള്‍ കേള്‍ക്കുന്നതുകൊണ്ട് പറയുകയാണ്…പൃഥിരാജ് വാടകക്ക് കൊടുത്ത ഒരു ഫ്‌ലാറ്റില്‍ നിന്ന് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട ഒരാളെ കേരളാപോലീസ് അറസ്റ്റ് ചെയ്യുന്നു…പോലീസ് പൃഥിവിനോട് അയാളെ പറ്റി ചോദിക്കൂമ്ബോള്‍ പൃഥി പറയുന്നു എനിക്ക് അയാളെ അറിയില്ല…ഒരു ഏജന്‍സി വഴിയാണ് വീട് വാടകക്ക് കൊടുത്തത് എന്ന്. നടിയെ ആക്രമിച്ച കേസില്‍ ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത് പള്‍സര്‍ സുനിയെ എനിക്ക് അറിയില്ലാ എന്ന്. വിനായകന്‍ സ്ത്രീ സമൂഹത്തെ മുഴുവന്‍ അടച്ചാക്ഷേപിച്ചപ്പോളുള്ള അഭിപ്രായ വ്യത്യാസം അതേപടി നിലനിര്‍ത്തികൊണ്ടുതന്നെ ചോദിക്കട്ടെ, ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദ്യവും ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട, നായരായ പൃഥിരാജിനോട് ഒരു സിനിമയുടെ പ്രമോഷനുമായി നിങ്ങള്‍ പത്രക്കാരുടെ മുന്നിലിരുന്നപ്പോള്‍ നാവ് പണയം കൊടുത്ത നിങ്ങള്‍ക്ക് ഉണ്ടായില്ലല്ലോ. ഇവിടെയാണ് കോണോത്തിലെ നാലാം തൂണുകളെ നിങ്ങളുടെ വിവേചനം. വിനായകനോട് എന്തും ആവാം, കാരണം അവന്‍ കറുത്തവനാണ്, ദളിതനാണ്, പൃഥിരാജ് വെളുത്തവനാണ്, നായരാണ്, സൂപ്പര്‍സ്റ്റാറാണ്. പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒക്കെ ഒരേ നിയമമാണ്. അതുകൊണ്ട് പറയുകയാണ് ഈ വിഷയത്തില്‍ പൃഥിരാജിന്റെ വാര്‍ത്താസമ്മേളനം കാണാന്‍ ആഗ്രഹമുണ്ട്. പോലീസിന്റെ വിശദീകരണവും കേള്‍ക്കാന്‍ ആഗ്രഹമുണ്ട്…കാരണം ഞങ്ങള്‍ ജനഗണമന ചൊല്ലുന്നവരാണല്ലോ…ജയഹേ…ജയഹേ…ജയഹേ…