ലോ കോളേജില്‍ വനിതാ നേതാവിനെയടക്കം sfi പ്രവർത്തകർ തല്ലിച്ചതച്ച സംഭവത്തിൽ നിയമസഭയിൽ മുഖ്യമന്ത്രിയുമായി കൊമ്പു കോർത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. sfi ഗുണ്ടകളെപ്പോലെ അഴിഞ്ഞാടുകയാണെന്നു വി ഡി സതീശന്‍ ആരോപിച്ചു . ഇപ്പോൾ പ്രവർത്തകരെയും ഗുണ്ടകളെയും തമ്മിൽ വേർതിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും സതീശൻ ആരോപിച്ചു .
എന്നാൽ സതീശന്റെ പരാമര്ശങ്ങളോട് മുഖം തിരിച്ച മുഖ്യമന്ത്രി ഇരു കൂട്ടർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട് കെഎസ് യു പ്രവർത്തകർക്ക് മാത്രമായിരുന്നില്ല എന്നു പറഞ്ഞു ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു . എന്നാൽ ഒരു സ്ത്രീക്ക് നേരെ പോലും ക്രൂരമായ അതിക്രമം അഴിച്ചു വിട്ടിട്ട് ഇത്തരത്തിൽ ന്യായീകരിക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് യോജിച്ച രീതിയല്ല എന്ന് സതീശൻ ആഞ്ഞടിച്ചു . അത്രയും ക്രൂരമായ ആക്രമണമാണ് ലോ കോളേജിൽ അരങ്ങേറിയത്.
എന്നാൽ ഉത്തരം മുട്ടിയ മുഖ്യൻ ഇതോടെ പ്രതിപക്ഷ നേതാവിന് സമനില തെറ്റിയെന്നും പ്രതിപക്ഷനേതാവ് കെഎസ്‌യുക്കാരനെപ്പോലെ ഉറഞ്ഞുതുള്ളുന്നുവെന്നും ആരോപിക്കുകയായിരുന്നു . പ്രതിപക്ഷ നേതാവ് പിന്നിരിക്കുന്നവരെപ്പോലെ സംസാരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലാണ് മുഖ്യമന്ത്രി ഇപ്പോൾ സംസാരിക്കുന്നതെന്ന് സതീശൻ ആരോപിച്ചു . മുഖ്യമന്ത്രി ഇത്രയും തരംതാഴരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ താന്‍ ഒരിക്കലും രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും പല രാഷ്ട്രീയ അതിക്രമങ്ങളേയും അതിജീവിച്ചാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആകാരമാണത്തിൽ എസ്എഫ് ഐ പ്രവർത്തകരെ ന്യായീകരിക്കാൻ മുഖ്യമന്ത്രി ശ്രമം നടത്തിയതോടെ പ്രതിപക്ഷവും മുഖ്യനും തമ്മിൽ കനത്ത വാക് പോര് തന്നെ അരങ്ങേറി.
ക്യാമ്ബസുകളില്‍ കെ.എസ്.യുവിന്റെ ദീര്‍ഘകാലത്തെ അതിക്രമത്തെ നേരിട്ടാണ് എസ്.എഫ്.ഐ വളര്‍ന്നുവന്നതെന്നും എസ്.എഫ്.ഐയെ ഇത്തരത്തില്‍ അധിക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സംഘടനകളുടേയും പരാതിയില്‍ കേസ് എടുത്തിട്ടുണ്ടെന്നും ഗൗരവകരമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം പ്രതിപക്ഷ നേതാവ് പഴയ കെ.എസ്.യുക്കാരനെപ്പോലെ തരംതാഴുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
വ്യക്തിപരമായി താൻ പ്രതിപക്ഷ നേതാവിനെ അപമാനിച്ചിറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ മുഖ്യമന്ത്രിയുടെ മറുപടി തുപ്തികരമല്ലാതായതോടെ ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഗുണ്ടകള്‍ക്ക് പ്രചോദനം നല്‍കുന്ന വാക്കുകളാണ് മുഖ്യമന്ത്രിയുടേതെന്ന് പറഞ്ഞാണ് പ്രതിപക്ഷം സഭയില്‍ നിന്ന് വാക് ഔട്ട് നടത്തിയത്