രമേശ് ചെന്നിത്തലയെ കളിയാക്കിയ പിണറായിയെ തിരിച്ചടിച്ചു സ്കോർ ചെയ്ത് ചെന്നിത്തല.
ഇന്നലെ നടന്ന വലിയഴീക്കല് പാലത്തിന്റെ ഉത്‌ഘാടന സമയത്താണ് ചെന്നിത്തലയ്ക്ക് നേരെ പരിഹാസവുമായി പിണറായി എത്തിയത്. ഉത്തർപ്രദേശ തിരഞ്ഞെടുപ്പിലെ തോൽവി ചൂണ്ടിക്കാട്ടിയായിരുന്നു പരോക്ഷമായ ഭാഷയിൽ ചെന്നിത്തലയേയും കോൺഗ്രസ് പാർട്ടിയെയും കളിയാക്കി പിണറായി വിജയൻ പരാമര്ശമുയർത്തിയത്.
നിങ്ങൾക്കിന്നു ദുർദ്ദിനമാണല്ലോ എന്ന് പറഞ്ഞായിരുന്നു തിരഞ്ഞെടുപ് പരാജയത്തെ പിണറായി കളിയാക്കിയത്. എന്നാൽ പെരുമന്തൻ ഉണ്ണി മന്തനെ കളിയാക്കിയ കഥ പോലെ കേരളത്തിന് പുറത്ത് വട്ട പൂജ്യമായ സിപിഎമ്മിന്റെ തലപ്പത്തിരുന്നു ഭരിക്കുന്ന അപിണറായി സഖാവ് കോൺഗ്രെസ്സുകാരുടെ പരാജയത്തെ കളിയാക്കുന്നതിനെ വിവരദോഷമെന്നല്ലാതെ മറ്റെന്ത് പറയാൻ ?
എന്തായാലും പിണറായിയുടെ പരിഹാസത്തിനു തക്ക മറുപടി തന്നെയാണ് രമേശ് ചെന്നിത്തല നൽകിയത്.
സംഭവം ഇങ്ങനെയാണ് .
ആലപ്പുഴയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലത്തിന്റെ ഉത്‌ഘാടന കർമം നിർവഹിച്ചത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി സഖാവായിരുന്നു . കേരളത്തിന്റെ ടൂറിസം മേഖലയിലടക്കം ഒട്ടേറെ മാറ്റങ്ങൾക്ക് മുതൽക്കൂട്ടായി ഈ പാലത്തിന്റെ നിര്മ്മാണത്തിനായി മുൻകൈയെടുത്തത് കോൺഗ്രസ് നേതാവായ ശ്രീ രമേശ് ചെന്നിത്തലയായിരുന്നു . അതുകൊണ്ട് തന്നെ ഈ ഉത്‌ഘാടന വേദിയിൽ വളരെ വികാരനിര്ഭരമായായിരുന്നു ചെന്നിത്തല പ്രസംഗിച്ചത് . പാലം ജനങ്ങൾക്കായി തുറന്നു കൊടുക്കുന്ന ഈ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. എന്നാൽ പാലത്തിന്റെ നിർമാണത്തിനായി മുൻകൈയെടുത്തു പ്രവർത്തിച്ച രമേശ് ചെന്നിത്തലയ്ക്ക് അഭിനന്ദനങ്ങളറിയിച്ച മുഖ്യമന്ത്രീ അതോടൊപ്പ തന്നെ ചെന്നിത്തലയെ വേദിയിൽ ഇരുത്തിക്കൊണ്ട് കോൺഗ്രസിനും ചെന്നിത്തലയ്ക്കും നേരെ ഒളിയമ്പെയാനും മറന്നില്ല . കിട്ടിയ തക്കത്തിന് തിരഞ്ഞെടുപ്പ് പരാജയം ഉയർത്തിക്കാട്ടിയായിരുന്നു മുഖ്യന്റെ പരിഹാസം .
വികസന പ്രവർത്തനങ്ങൾ വരും തലമുറയ്ക്ക് കൂടിയുള്ളതാണ്. അതിൽ തീർച്ചയായും ചെന്നിത്തലയ്ക്കും അഭിമാനിക്കാം , സന്തോഷിക്കാം. എന്നാൽ ഇന്നത്തെ ദിവസം അദ്ദേഹത്തിന് ദുർദ്ദിനമാണ് . അതിനു കാരണം മറ്റൊന്നാണ് എന്നായിരുന്നു പിണറായി വിജയൻറെ വാക്കുകൾ.
എന്നാൽ ഇതിനു പിന്നാലെ പിണറായി വിജയനോട് മറ്റൊരു ചോദ്യവുമായി രമേശ് ചെന്നിത്തല എത്തി . നോട്ടയുമായുള്ള മത്സരം എങ്ങനെയുണ്ടായിരുന്നു എന്നായിരുന്നു ചെന്നിത്തല മുഖ്യമന്ത്രിയോട് ചോദിച്ചത് . ചുരുക്കത്തിൽ വെറുതെ പോയ ചെന്നിത്തലയുടെ കൈയിൽ വടി വെട്ടിക്കൊടുത്ത് നല്ല നടും പുറത്ത് തന്നെ അടി വാങ്ങിക്കൂട്ടി എന്നുപറഞ്ഞാൽ മതിയല്ലോ .