Connect with us

Hi, what are you looking for?

Exclusive

ലോകായുക്തയ്ക്കെതിരെ പിണറായി ഇറക്കിയ ജലീലിനെ സിപിഎം ഒറ്റപ്പെടുത്തി

പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ ലോകായുക്തയെ തകർക്കാൻ പിണറായി കച്ചകെട്ടിയിറങ്ങിയതാണ് കെ ടി ജലീലിനെ. സിപിഎമ്മിനെ സഹായിക്കാനായി ജലീൽ ഇന്നലെ ഒരു ബോംബ് തന്നെ പൊട്ടിച്ചിരുന്നു. എന്നാൽ ആ ബോംബ് സിപിഎമ്മിനും പോലും വേണ്ടാത്ത് അവസ്ഥയിലാണ് എന്ന് മാത്രം. അതേ ഇന്നലെ തെളിവുകളും കേറകളുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ കടന്നാക്രമിച്ചുകൊണ്ട് കെ ടി ജലീൽ ഒരു ഫേസ് ബുക്ക് പോസ്റ്റ് പങ്കിട്ടിരുന്നു. എന്നാൽ അതിന് യാതൊരു വിലയും സിപിഎം കൽപ്പിച്ചിട്ടില്ല എന്ന് മാത്രം. ഇതോടെ ഇതിന് മുമ്പും സിപിഎം കെ ടി ജലീലിനെ കുഞ്ഞാലിക്കുട്ടിയുടെ വിഷയത്തിൽ തഴഞ്ഞ പോലെ ഇത്തവണയും തഴഞ്ഞിരിക്കുകയാണ്. ജലീൽ ഉയർത്തിയ ആരോപണങ്ങളെല്ലാം തള്ളുകയാണ് എന്നാണ് സിപിഎം ഇപ്പോൾ നടത്തിയിരിക്കുന്ന പ്രസ്താവന. ഒടുവിൽ ഉപകാരം ചെയ്യാൻ വന്നിട്ട് ഉപദ്രവിച്ച പോലെയായി. എന്തായാലും ഇതോടെ ജലീൽ പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുകയാണ്.

ജസ്റ്റിസ് സിറിയക് ജോസഫിനെ കടന്നാക്രമിച്ചായിരുന്നു ജലീലിന്റെ ഫേസ് ബുക്ക് പോസറ്റ്. വ്യക്തിപരമായ അധിക്ഷേപം വേണ്ടെന്നാണ് സിപിഎം നിലപാട്. ഇതോടെ ജലീൽ ഒറ്റയ്ക്ക് തന്നെ വിമർശനങ്ങളെ നേരിടേണ്ടി വരും. ഇന്നലെ ലോകായുക്തയുടെ പേരെടുത്ത് പറയാതെ ഗുരുതര ആരോപണങ്ങൾ ജലീൽ ഉന്നയിച്ചതിന് പിന്നാലെ പ്രതിപക്ഷത്ത് നിന്നുള്ള വിമർശനം ശക്തമായിരുന്നു.തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്ക് വേണ്ടിയും ചെയ്യുന്ന ആളാണ് ലോകായുക്തയെന്നാണ് ജലീൽ ആക്ഷേപിച്ചത്. യുഡിഎഫ് നേതാവിനെ പ്രമാദമായ കേസിൽ നിന്നും രക്ഷപ്പെടുത്താൻ സഹോദര ഭാര്യക്ക് എംജി സർവകലാശാലയിൽ വിസി പദവി വിലപേശി വാങ്ങിയെന്നും ജലീൽ ആരോപിച്ചു. നേരിട്ട് പേര് പറയുന്നില്ലെങ്കിലും തനിക്കെതിരായ വിധി കൂടി പറയുന്ന ജലീൽ നൽകുന്ന സൂചനകളെല്ലാം ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയാണ്.

ലോകായുക്ത ഓർഡിനൻസിനെ ചൊല്ലിയുള്ള വിവാദം മുറുകുന്നതിനിടെയാണ് ജലീലിൻറെ കടുത്ത ആരോപണം. മൂന്ന് കേന്ദ്ര ഏജൻസികൾ അരിച്ചുപെറുക്കിയിട്ടും നയാപൈസയുടെ ക്രമക്കേട് കണ്ടെത്താതാതെ പത്തി മടക്കി പിൻവാങ്ങിയപ്പോൾ പിണറായി സർക്കാറിനെ പിന്നിൽ നിന്നും കുത്താൻ യുഡിഎഫ് പുതിയ കത്തി കണ്ടെത്തി എന്നാണ് ലോകായുക്തയെ കുറിച്ചുള്ള അടുത്ത ആരോപണം. അതേസമയം തന്നെ കോൺഗ്രസ്സാണ് ലോകായുക്തക്ക് പിന്നില്ലെന്ന ആക്ഷേപം ഉന്നയിക്കുമ്പോഴും സിറിയക് ജോസഫിനെ ലോകായുക്തയായി നിയമിച്ചത് ഒന്നാം പിണറായി സർക്കാർ എന്ന കാര്യം ജലീൽ പറയുന്നുമില്ല. ജുഡീഷ്യറിയോടുള്ള സർക്കാറിൻ്റെ പരസ്യവെല്ലുവിളിയാണ് ജലീൽ നടത്തിയതെന്നാണ് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. സർക്കാറിൻ്റെ ചാവേറായ ജലീലിന് ലോകായുക്തയുടെ അടി കൊണ്ടതാണ് വീര്യം കൂടുന്നതെന്നും വിഡി സതീശൻ വിമർശിച്ചു. ജലീലിന്റെ ജൽപ്പനങ്ങൾക്ക് പിണറായിയാണ് മറുപടി പറയേണ്ടതെന്നും വിഡി സതീശൻ പറയുകയുണ്ടായി.

എന്തായാലും ജലീലിന്റെ വിമർശനം പാർട്ടി എഴുതി തള്ളിയിരിക്കുകയാണ്. ഈ വിമർശനം ഏറ്റെടുക്കേണ്ട എന്നു തന്നെയാണ് പാർട്ടി നിലപാട് എന്ന് പറയുന്നത്. എന്തായാലും ജലീൽ ഒറ്റപ്പെട്ടു എന്ന കാര്യം ഉറപ്പാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...