ലോകായുക്ത ജസ്റ്റിസിനെതിരേ ഉന്നയിച്ച ആരോപണങ്ങളുടെ രേഖകള്‍ പുറത്തുവിട്ട് കെ.ടി ജലീല്‍. ആദ്യം കെ ടി ജലീൽ പങ്കുവെച്ച പോസ്റ്റിന് പിന്നാലെയാണ് പുതിയ പോസ്റ്റും പങ്കുവെച്ചിരിക്കുന്നത്. രേഖകൾ കൂടി അടങ്ങിയ പോസ്റ്റാണ് ജലീൽ പങ്കുവെച്ചത്. എം.ജി സര്‍വകലാശാല വി.സിയായി ഡോ.ജാന്‍സി ജെയിംസിന്റെ നിയമനത്തിന് വേണ്ടി പ്രമാദമായ കേസില്‍ നിന്ന് കോണ്‍ഗ്രസ് നേതാവിനെ രക്ഷപ്പെടുത്തിയെന്നായിരുന്നു കെ.ടി ജലീലിന്റെ ആരോപണം. ഇത് സാധൂകരിക്കുന്നതിനായി 2005ലെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ വിധിപകര്‍പ്പും അതുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന എംജി സര്‍വകലാശാലയിലെ വി.സി നിയമനത്തിന്റെ രേഖയുമാണ് ഫെയ്‌സ്ബുക്കിലൂടെ ജലീല്‍ പുറത്തുവിട്ടത്.
കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്താൻ വേണ്ടി ജസ്റ്റിസ് തിരിമറി നടത്തി എന്നായിരുന്നു കെ ടി ജലീൽ ആരോപിച്ചത്. മാത്രമല്ല ജസ്റ്റിസ് സിറിയക് ജോസഫിനെയും കടുത്ത ഭാഷയിൽ തന്നെ പേരെടുത്ത് പറയാതെ വിമർശിക്കുകയുണ്ടായി. അതേസമയം ജലീലിനെ പിന്തുണച്ച് സിപിഎം നേതാക്കൾ എത്തിയിട്ടല്ല എന്നതാണ് മറ്റൊരു കാര്യം. അതേസമയം ജസ്റ്റിസ് സിറിയകിനെ തെരഞ്ഞെടുത്തത് പിണറായി വിജയൻ തന്നെയായിരുന്നു എന്ന് ചെന്നിത്തല പറയുകയുണ്ടായി. എന്നിട്ട് അവർ തന്നെ ഇപ്പോൾ ജസ്റ്റിസ് സിറിയകിനെ തള്ളി പറയുകയാണ് എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ലോകായുക്ത ജസ്റ്റിസിനെതിരെ നിശിതമായ വിമര്‍ശനമാണ് കെടി ജലീല്‍ ഫെയ്‌സ്ബുക്കിലൂടെ ഉന്നയിച്ചത്. തക്കപ്രതിഫലം കിട്ടിയാല്‍ ലോകായുക്ത എന്ത് കടുംകൈയും ആര്‍ക്ക് വേണ്ടിയും ചെയ്യും. പിണറായി വിജയനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്ത എന്നായിരുന്നു ജലീലിന്റെ ആരോപണം. ജസ്റ്റിസ് സിറിയക് ജോസഫിന്റെ പേരെടുത്ത് പറയാതെയായിരുന്നു ആരോപണം.
മഹാത്മാഗാന്ധിയുടെ കയ്യില്‍ വിശ്വസിച്ച് കൊടുത്ത ആയുധം ഗോഡ്സെയുടെ കയ്യില്‍ കിട്ടിയാല്‍ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നത്. യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദരഭാര്യയ്ക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയ ഏമാന്‍, തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്ന് ജലീല്‍ ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.
അതേസമയം ജലീലിന്റെ വിമര്‍ശനം അതിരുവിട്ടുപോയെന്നും ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ പരസ്യമായ വെല്ലുവിളിയാണ് ജലീലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു. അതേസമയം തന്നെ കെ ടി ജലീൽ പുറത്ത് വിട്ട പുതിയ രേഖകൾ കോൺഗ്രസിനും കുരിശാകുമോ എന്തോ എന്ന് അറിയില്ല. കേസിൽ കുഞ്ഞാലിക്കുട്ടിയെ മുൻ നിർത്തിയാണ് ജലിൽ പുതിയ കളിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. എന്തായാലും ജലീലിന്റെ രേഖകൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. സത്യം എത്ര മറച്ചു വെച്ചാലും ഒരു നാൾ പുറത്തെത്തിയല്ലേ മതിയാകു. ജലീലിന്റെ പുതിയ കണ്ടെത്തലുകൾ വെറും ജൽപ്പനങ്ങൾ എന്ന് പറഞ്ഞ തള്ളികളാൻ കഴിയുമോ ? പരിശോധിക്കേണ്ടത് തന്നെയല്ലേ.. സത്യമാണെങ്കിൽ ഇവിടെ ആരൊക്കെ തലയിൽ മുണ്ടിടേണ്ടി വരും…