റിപബ്ലിക് ദിനാഘോഷത്തില്‍ കാസര്‍ഗോഡ് നടന്ന പരിപാടിയില്‍ തലകീഴായി ദേശീയ പതാക ഉയര്‍ത്തിയ അഹമ്മദ് ദേവര്‍കോവില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് കെ മുരളീധരന്‍ എംപി. പതാക കൊടിമരത്തില്‍ കെട്ടിയത് താനല്ല, ഉദ്യോഗസ്ഥരാണെന്ന മന്ത്രിയുടെ വാദത്തോട് യോജിക്കാം. എന്നാല്‍ അത് ഉയര്‍ത്തി സല്യൂട്ട് ചെയ്ത് കഴിഞ്ഞിട്ടും അബദ്ധം മനസിലായില്ലെങ്കില്‍ മന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കുന്നതാണ് ഉചിതമെന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു.
ഉദ്യോഗസ്ഥന്മാര്‍ കെട്ടിയ കൊടി ഉയര്‍ത്തുന്ന ജോലിയാണ് മന്ത്രിക്ക്. മുമ്പും ചില സ്ഥലങ്ങളില്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷെ അത് ഉയര്‍ത്തുമ്പോള്‍ തെറ്റ് മനസിലാക്കിയാല്‍ പതാക താഴ്ത്തി ശരിയായി കെട്ടുകയായിരുന്നു വേണ്ടതെന്ന് മുരളീധരന്‍ ആവര്‍ത്തിച്ചു. മറിച്ച് റിപ്പബ്ലിക്ക് ദിനത്തില്‍ സംഭവിച്ചത് കൊടി ഉയര്‍ത്തി സല്യൂട്ട് ചെയ്ത് അതിന്റെ എല്ലാ ചടങ്ങുകളും കഴിഞ്ഞ് പത്രക്കാരാണ് അബദ്ധം ചൂണ്ടികാട്ടിയത്. പതാക വന്ദനം കഴിഞ്ഞിട്ടും കാര്യം മനസ്സിലായില്ലെങ്കില്‍ മന്ത്രി രാജിവെക്കുന്നതാണ് ഉചിതമെന്നാണ് കെ മുരളീധരന്റെ പക്ഷം.
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ മുരളീധരൻ . ആ സമയമാണ് മന്ത്രിക്കെതിരെ കെ മുരളീധരൻ രൂക്ഷ വിമർശനം ഉന്നയിച്ചത്.
തെറ്റായരീതിയില്‍ പതാക ഉയര്‍ത്തിയ ശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു. പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയര്‍ത്തിയതിലെ വീഴ്ച അധികൃതര്‍ക്ക് ബോധ്യപ്പെട്ടത്. തുടര്‍ന്ന് പതാക താഴ്ത്തി ശരിയായരീതിയില്‍ വീണ്ടും ഉയര്‍ത്തുകയായിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് റിപ്പബ്ലിക് ദിനാഘോഷവും പരേഡും സംഘടിപ്പിച്ചിരുന്നത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പുറമേ എ.ഡി.എം, ജില്ലാ പോലീസ് മേധാവി തുടങ്ങിയ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നു. എന്നാല്‍ തലകീഴായി പതാക ഉയര്‍ത്തിയിട്ടും ഇവര്‍ക്കാര്‍ക്കും വീഴ്ച സംഭവിച്ചത് മനസിലായില്ല. അവധിയിലായതിനാല്‍ ജില്ലാ കളക്ടര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല.