Connect with us

Hi, what are you looking for?

Exclusive

ലോകായുക്തയുടെ പല്ലും നഖവും ഇല്ലാതാക്കി ഉപദേശക സംവിധാനമാക്കി കമ്മ്യൂണിസ്റ്റ് സർക്കാർ മാറ്റുന്നു; വി ടി ബൽറാം

അഴിമതിക്കെതിരെ പോരാടാനും ഇടപെടാനും കഴിയുന്ന ശക്തമായ ഒരു സംവിധാനം എന്ന നിലയിൽ ‘ലോകായുക്ത’ക്ക് വലിയ പ്രാധാന്യമാണുള്ളത്. എന്നാൽ ആ ലോകായുക്തയുടെ പല്ലും നഖവും ഇല്ലാതാക്കി അതിനെ വെറും ഉപദേശക സംവിധാനമാക്കി മാറ്റുകയാണ് കേരളത്തിലെ പിണറായി വിജയന്റെ കമ്മ്യൂണിസ്റ്റ് സർക്കാർ എന്നാരോപിച്ച് കൊണ്ട് വി ടി ബൽറാമിന്റെ ഫേസ്ബുക് കുറിപ്പ് ശ്രദ്ധേയമാകുന്നു.

കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:

അഴിമതിക്കെതിരെ പോരാടാനും ഇടപെടാനും കഴിയുന്ന ശക്തമായ ഒരു സംവിധാനം എന്ന നിലയിൽ ‘ലോകായുക്ത’ക്ക് വലിയ പ്രാധാന്യമാണുള്ളത്. എന്നാൽ ആ ലോകായുക്തയുടെ പല്ലും നഖവും ഇല്ലാതാക്കി അതിനെ വെറും ഉപദേശക സംവിധാനമാക്കി മാറ്റുകയാണ് കേരളത്തിലെ പിണറായി വിജയന്റെ കമ്മ്യൂണിസ്റ്റ് സർക്കാർ.
അഴിമതിയോ സ്വജനപക്ഷപാതിത്തമോ നടത്തിയതായി തെളിവുകളുടെ അടിസ്ഥാനത്തിൽ ലോകായുക്ത കണ്ടെത്തിയാൽ നിലവിലെ നിയമപ്രകാരം ബന്ധപ്പെട്ട അധികാര സ്ഥാനത്തിരിക്കുന്നവർക്ക് സ്ഥാനമൊഴിയേണ്ടിവരും. എന്നാൽ പുതിയ ഓർഡിനൻസ് പ്രകാരം ലോകായുക്തയുടെ കണ്ടെത്തലുകളെ തള്ളിക്കളയാൻ സർക്കാരിന് അധികാരം നൽകാനാണ് തീരുമാനിക്കുന്നത്. സർവ്വകലാ നിയമന വിഷയങ്ങളിൽ മന്ത്രി ആർ ബിന്ദുവിനെതിരെയും ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുമൊക്കെ ലോകായുക്തയിൽ കേസ് നടന്നു കൊണ്ടിരിക്കുന്ന വേളയിലാണ് ഇപ്പോൾ നിയമസഭയിൽ പോലും അവതരിപ്പിക്കാതെ തിരക്കുപിടിച്ച് ഓർഡിനൻസ് വഴി ലോകായുക്ത നിയമത്തിലെ പ്രധാന വകുപ്പുകൾ ഭേദഗതി ചെയ്ത് അധികാരം ഇല്ലാതാക്കുന്നത്. നിഷ്പക്ഷമായ ഒരു ജുഡീഷ്യൽ സംവിധാനത്തിന്റെ അധികാരം സർക്കാർ കയ്യടക്കുന്നതോടെ കള്ളന്റെ കയ്യിൽത്തന്നെ താക്കോൽ കൊടുക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവാൻ പോവുന്നത്. സിപിഎമ്മിന്റെ അഴിമതി വിരുദ്ധ നാട്യങ്ങളുടെ പൊള്ളത്തരം ഒരിക്കൽക്കൂടി ജനങ്ങൾക്ക് ബോധ്യമാവുകയാണ്.

2013കാലത്ത് മൻമോഹൻ സിംഗ് സർക്കാർ ലോക്പാൽ, ലോകായുക്ത നിയമങ്ങൾ കൊണ്ടുവരുന്ന കാലത്ത് രാജ്യത്ത് അഴിമതി വിരുദ്ധതയുടെ അപ്പോസ്തലന്മാരായി നടിച്ചിരുന്നവരാണ് സിപിഎമ്മുകാർ. അണ്ണാ ഹസാരെയെപ്പോലുള്ള സംഘ് പരിവാർ ഏജന്റുമാരോടൊപ്പം ചേർന്ന് യുപിഎ സർക്കാരിനെതിരെ പ്രചരണം നടത്താൻ നേതൃത്ത്വം നൽകിയത് വൃന്ദ കാരാട്ട് അടക്കമുള്ള സിപിഎം നേതാക്കളായിരുന്നു. ലോക്പാൽ, ലോകായുക്ത നിയമങ്ങൾ കൂടുതൽ ശക്തമാക്കണം എന്നായിരുന്നു അന്നവരുടെ ആവശ്യം. ഇന്ന് സിപിഎം ഭരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനത്തെ സർക്കാർ ഉള്ള നിയമത്തെപ്പോലും ദുർബ്ബലപ്പെടുത്താൻ നോക്കുമ്പോൾ അതിന് സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന്റെ അംഗീകാരമുണ്ടോ എന്ന് അവർ തന്നെ ജനങ്ങളോട് വ്യക്തമാക്കേണ്ടതുണ്ട്.

ഇതുപോലൊരു ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകുമോ എന്നതാണ് ഇനി നമുക്കറിയാനുള്ളത്. ഇങ്ങനെയൊരു സാഹചര്യം മുൻകൂട്ടി കണ്ടു കൊണ്ടാണോ ഗവർണറുമായി സർക്കാർ തിരക്കിട്ട് ഒത്തുതീർപ്പുണ്ടാക്കിയത് എന്നതും സംശയിക്കാവുന്നതാണ്. ഗവർണർ-ഗവണ്മെന്റ് തർക്കങ്ങളും പൊറാട്ടുനാടകങ്ങളും ജനങ്ങളെ കബളിപ്പിക്കാനാണെന്നും ഇവർ തമ്മിലുള്ള അന്തർധാര സജീവമാണെന്നും പ്രതിപക്ഷമുയർത്തിയ ആക്ഷേപം ശരിവക്കുന്ന തരത്തിലാണ് ചാൻസലർ സ്ഥാനം വീണ്ടും ഏറ്റെടുക്കാൻ ഗവർണർ തീരുമാനിച്ചതായി വാർത്തകളിൽ കാണുന്നത്. ഏതായാലും അൽപ്പമെങ്കിലും ആത്മാർത്ഥതയും താനിരിക്കുന്ന പദവിയോട് ബഹുമാനവും ഗവർണർക്കുണ്ടെങ്കിൽ ഈ ദുരുപദിഷ്ട ഓർഡിനൻസ് തിരിച്ചയക്കാൻ അദ്ദേഹം തയ്യാറാകണം എന്നാണ് ഞങ്ങൾക്ക് ആവശ്യപ്പെടാനുള്ളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...