Connect with us

Hi, what are you looking for?

Exclusive

മുരളീധരന്‍ ഫ്യൂഡല്‍ മാടമ്പിയെന്ന് ശിവന്‍കുട്ടി

കെ മുരളീധരന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്നും പ്രസ്താവനകള്‍ ഇറക്കുന്നതിന് മുമ്പ് കാവിക്കറ പുരണ്ടോ എന്ന് കണ്ണാടിയില്‍ നോക്കുന്നത് നല്ലതാണെന്നും ശിവന്‍കുട്ടി പറയുന്നു. മുരളീധരന്റെ പരാമര്‍ശങ്ങള്‍ യുക്തിരഹിതമാണ്. ലോകത്ത് കോവിഡ് പടര്‍ന്ന് പിടിക്കാന്‍ കാരണം പിണറായി ആണെന്നാണ് മുരളീധരന്‍ പറയുന്നത്. ഇത് അബദ്ധജടിലവും അശാസ്ത്രീയവുമായ നിലപാട് ആണെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഫ്യൂഡല്‍ മാടമ്പിമാരെ പോലെയാണ് മുരളീധരന്റെ പെരുമാറ്റം. മുഖ്യമന്ത്രിക്കെതിരെ എന്ത് ശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തില്‍ ആണ് ആരോപണങ്ങള്‍ ഉന്നയിച്ചത് എന്ന് മുരളീധരന്‍ വ്യക്തമാക്കണമെന്നും അതിന്റെ ഉത്തരവാദിത്തം മുരളീധരന് ഉണ്ടെന്നും അദ്ദേഹം പറയുന്നു.

മേയര്‍ ആര്യാ രാജേന്ദ്രന് എതിരായ പരാമര്‍ശത്തിലും ശിവന്‍കുട്ടി കടുത്ത അതൃപ്തി അറിയിച്ചു. ഇതെല്ലാം കേരളത്തിലെ യുവാക്കളും സ്ത്രീകളും കാണുന്നുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് പച്ച തൊടാന്‍ ആവാത്തതിന്റെ രോഷമാണ് മുരളീധരന്‍ തീര്‍ക്കുന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്നതിന്റെ ആക്കം കൂട്ടുമെന്ന് മുരളീധരനും കോണ്‍ഗ്രസും തിരിച്ചറിയണം എന്നും ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി.

ഇന്നലെ കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപകദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് സര്‍ക്കാരിനെതിരെ മുരളീധരന്‍ തുറന്നടിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രിക്കെതിരെയും മേയര്‍ ആര്യാ രാജേന്ദ്രനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് മുരളീധരന്‍ നടത്തിയത്. വിവരമില്ലാത്തതിനാലാണ് തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വണ്ടി ഓടിച്ചു കയറ്റിയതെന്നാണ് മുരളീധരന്‍ പറഞ്ഞത്. അതിന് വിവരമില്ല, രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാറും കൊണ്ട് അതിക്രമിച്ചു കേറാണ്, ആരെങ്കിലും ചെയ്യുമോ എന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം.

സ്വന്തം പൊലീസുകാരെ രക്ഷിക്കാന്‍ കഴിയാത്ത ആളാണ് പ്രതിപക്ഷത്തെ വിരട്ടുന്നതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ഈ മുഖ്യമന്ത്രി വന്നതിന് ശേഷം മര്യാദയ്ക്ക് ആഘോഷം നടത്താന്‍ പോലും നാട്ടുകാര്‍ക്ക് പറ്റുന്നില്ല. വത്സന്‍ തില്ലങ്കേരിയും വി മുരളീധരനും ചേര്‍ന്നാല്‍ പിണറായി വിജയന്‍ ആയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.
രാഷ്ട്രപതിക്ക് ബാത്ത്‌റൂമില്‍ പോകാന്‍ ഒരു ബക്കറ്റ് വെള്ളമെത്തിക്കാന്‍ സാധിക്കാത്തവരാണ് കെ റെയില്‍ ഇട്ടോടിക്കാന്‍ പോകുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. കേരളത്തില്‍ നടക്കുന്നത് കമ്യൂണിസ്റ്റ് ഭരണമല്ല, പിണറായിസ്റ്റ് ഭരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏത് വിഐപി വന്നാലും അവരുടെ ആവശ്യത്തിനായി ഒരു താത്കാലിക ടോയ്‌ലെറ്റ് സ്ഥാപിക്കാറുണ്ട്. അതു പോലൊന്ന് രാഷ്ട്രപതി പങ്കെടുത്ത പൂജപ്പുരയിലെ ഉദ്ഘാടന വേദിയിലും സ്ഥാപിച്ചു. പക്ഷേ വാട്ടര്‍ കണക്ഷന്‍ കൊടുത്തില്ല. ഷെഡ്ഡുഡാക്കാന്‍ മാത്രമേ എനിക്ക് പെര്‍മിഷനുള്ളൂ വെള്ളം വയ്ക്കാന്‍ പറഞ്ഞില്ലെന്നാണ് കരാറുകാരന്‍ പറഞ്ഞത്. അവസാനം മൂത്രമൊഴിക്കാന്‍ പോയ രാഷ്ട്രപതിയെ ഇരുപത് മിനിറ്റായും കാണാനില്ല. എന്താ ബാത്ത്‌റൂമില്‍ വെള്ളമില്ല…. അവസാനം ഉദ്യോഗസ്ഥര്‍ ബക്കറ്റില്‍ വെള്ളം കൊണ്ടോടുകയായിരുന്നു. എന്നിട്ടാണ് ഇവിടെ കെ റെയില്‍ ഇട്ടോടിക്കാന്‍ പോകുന്നത്. രാഷ്ട്രപതിയുടെ ബാത്ത് റൂമിലേക്ക് വെള്ളമെത്തിക്കാന്‍ പോലും സാധിക്കാത്ത വിദ്വാന്‍മാര്‍ ഇവിടെ എന്തു മണ്ണാങ്കട്ടയാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നാണ് മുരളീധരന്‍ ചോദിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...