Connect with us

Hi, what are you looking for?

Exclusive

കേരള കോണ്‍ഗ്രസ് ആരുടെയും കുടുംബസ്വത്തല്ല,സഹോദരിക്കിട്ട് വെച്ച് ഗണേഷ് കുമാര്‍

അന്തരിച്ച ബാലകൃഷ്ണപിള്ളയുടെ മക്കള്‍ തമ്മിലുള്ള പൊരിഞ്ഞ വഴക്ക് കണ്ട് രസിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. സഹോദരിക്കുനേരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഏകാധിപതിയെ പോലെയാണ് ഗണേഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കഴിവുണ്ടെങ്കിലും വേണ്ട രീതിയില്‍ അദ്ദേഹം കടമകള്‍ നിര്‍വ്വഹിക്കുന്നില്ലെന്നുമാണ് ഉഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. സ്വന്തം ഇഷ്ടപ്രകാരം മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഉഷ പറയുകയുണ്ടായിരുന്നു. ഉഷയുടെ പ്രതികരണത്തിന് ചുട്ട മറുപടിയുമായാണ് ഗണേഷ് എത്തിയത്. ആരുടെയും വീട്ടില്‍ നിന്നു കിട്ടിയ കുടുംബ സ്വത്തല്ല കേരള കോണ്‍ഗ്രസ് എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.

കേരള കോണ്‍ഗ്രസ് ബി കുടുംബത്തിന്റെ പാര്‍ട്ടിയല്ല. തന്റെ കുടുംബത്തിലുള്ള ആരും പാര്‍ട്ടിയില്‍ ഇല്ലെന്നും ഗണേഷ് കുമാര്‍ പറയുന്നു. കേരള കോണ്‍ഗ്രസ് ബിയെ പിളര്‍ത്തിയാണ് പുതിയ വിഭാഗത്തിന്റെ അധ്യക്ഷയായി ഉഷ മോഹന്‍ദാസിനെ തിരഞ്ഞെടുത്തിരുന്നത്. തന്നെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തത് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. നിയമപരമായ കേരള കോണ്‍ഗ്രസ് ബി ഒന്നേയുള്ളൂവെന്നാണ് ഗണേഷ് കുമാര്‍ സഹോദരിക്കുള്ള മറുപടിയായി പറയുന്നത്.

കുടുംബത്തിന്റെ പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് ബി. അച്ഛന്‍ രാഷ്ട്രീയത്തിലുള്ളപ്പോള്‍ ഞാന്‍ രാഷ്ട്രീയത്തില്‍ വന്നതാണ്. കഴിഞ്ഞ 23 വര്‍ഷം ജനങ്ങള്‍ക്ക് നടുവില്‍ അടിത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കുന്നുണ്ട്. എന്റെ തീരുമാനങ്ങളല്ല പാര്‍ട്ടിയുടേതെന്നും ഗണേഷ് പറയുന്നു.

എല്ലാവരും കൂട്ടായാണ് തീരുമാനം എടുക്കുന്നത്. എനിക്ക് ശേഷം പ്രളയം എന്ന നിലപാട് എനിക്കില്ലെന്നും എന്നോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള ആളുകളെ വാര്‍ത്തെടുക്കാന്‍ വേണ്ടിയാണ് എല്ലാവരെയും വിളിച്ച് ചേര്‍ത്തതെന്നും ഗണേഷ് കുമാര്‍ പറയുന്നു. സഹോദരി ഉഷയും ഗണേഷും തമ്മിലുള്ള വഴക്ക് ഒരു വില്‍പത്രത്തില്‍ നിന്ന് തുടങ്ങിയതാണ്. പാര്‍ട്ടി ചെയര്‍മാനായിരുന്ന ആര്‍ ബാലകൃഷ്ണ പിള്ളയുടെ വിയോഗത്തോടെ തന്നെ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമായിരുന്നു. താത്കാലികമായി ആയിരുന്നു ഗണേഷ് കുമാറിനെ ചുമതല ഏല്‍പിച്ചത്. പിന്നീട് വിശദമായ യോഗം ചേരാന്‍ സാധിച്ചിരുന്നില്ല. മുമ്പ് നിരവധി തവണ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടും അത് ഉണ്ടായില്ലെന്ന് വിമര്‍ശനം ഉണ്ടായിരുന്നു. ഇടതുപക്ഷം ഈ പിളര്‍പ്പിനെ അംഗീകരിച്ചില്ലെങ്കില്‍ ഉഷാ മോഹന്‍ദാസും കൂട്ടരും യുഡിഎഫിനൊപ്പം ചേരുക തന്നെ ചെയ്യുമെന്നുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.

കഴിവുള്ള എംഎല്‍എയാണ് ഗണേഷ്. എന്നാല്‍ ചെയ്യേണ്ട കടമകള്‍ ഗണേഷ് ചെയ്യുന്നുണ്ടോ എന്നാണ് ഉഷ ചോദിച്ചിരുന്നത്. ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റിയംഗങ്ങളും ജില്ല പ്രസിഡന്റുമാരും തങ്ങളോടൊപ്പമാണെന്നും ഉഷ മോഹന്‍ദാസ് വ്യക്തമാക്കിയിരുന്നു. പത്തനാപുരം സീറ്റില്‍ മത്സരിക്കുകയാണ് ഉഷാ മോഹന്‍ദാസിന്റെ തീരുമാനം. ഇതിന് മുന്നോടിയായാണ് പാര്‍ട്ടിയില്‍ സജീവമാകുന്നത്. മത്സരരംഗത്ത് ആര്‍ ബാലകൃഷ്ണപിള്ളയുടെ മക്കള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ വലിയ ചര്‍ച്ചകള്‍ക്കും വഴക്കിനും ഇത് കാരണമായേക്കാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...