സര്‍വ്വകലാശാല ചാന്‍സിലര്‍ പദവി തനിക്ക് വേണ്ടന്ന തീരുമാനത്തില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പിണറായിയുടെ പാവയാകാന്‍ താനില്ലെന്നു തന്നെ വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ഇത് സര്‍ക്കാരിനെതിരെയുള്ള ഒരു അടി തന്നെയാണ്. സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ തുടരില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നുതന്നെയാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. ധാര്‍മികതയ്ക്കും നിയമത്തിനും നിരക്കാത്ത ചിലത് ചെയ്യേണ്ടിവന്നു. ഇനി തെറ്റ് തുടരാന്‍ വയ്യെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലകള്‍ സംരക്ഷിക്കപ്പെടണമെന്നും സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി സ്ഥാനം ഏറ്റെടുക്കില്ലെന്നും സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ തന്നെ ചാന്‍സിലറാകണമെന്നത് ഭരണഘടനാപരമല്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അദ്ദേഹം.
അദ്ദേഹം പറഞ്ഞതിങ്ങനെ.. തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. നിയമപരമായിട്ടാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. സത്യ പ്രതിജ്ഞ ലംഘനം നടത്തിയിട്ടില്ല. സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടതില്ലെന്ന് ഓഫീസിന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള എതിര്‍പ്പുകളും അഭിപ്രായവ്യത്യാസങ്ങളും വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരുന്നത്. കണ്ണൂര്‍ വിസി നിയമന വിവാദത്തിലാണ് ഗവര്‍ണര്‍ സര്‍ക്കാറുമായി ഇടഞ്ഞത്. ചാന്‍സലര്‍ സ്ഥാനം ഒഴിയുന്നുവെന്നറിയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയെങ്കിലും നിലപാടില്‍ മാറ്റമില്ലെന്ന് ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു.
കണ്ണൂര്‍ വിസി നിയമനത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടായി, ചട്ടങ്ങള്‍ അട്ടിമറിക്കപ്പെട്ടു, അതിനാല്‍ ചാന്‍സലര്‍ സ്ഥാനം ഒഴിയുന്നു എന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചത്.സര്‍വകലാശാല ഭരണത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടാക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയാലെ ചാന്‍സലര്‍ പദവി തുടര്‍ന്ന് വഹിക്കൂ എന്നാണ് ഗവര്‍ണറുടെ നിലപാട്. വിസി നിയമനത്തിലെ രാഷ്ട്രീയ ഇടപെടലിന് തെളിവായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിന്റെ കത്തുകളും പുറത്തുവന്നിരുന്നു. വിസി നിയമനം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഉന്നത വിദ്യാഭ്യാസ രംഗം അടിമുടി രാഷ്ട്രീയക്കാരുടെ പിടിയിലാണെന്ന വിമര്‍ശനം ശക്തമായി നില്‍ക്കുന്നതിനിടെയാണ് നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്.കണ്ണൂര്‍ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍ സര്‍വകലാശാലയുടെ നിലപാടിനെതിരെ ഹൈക്കോടതിയില്‍ ഗവര്‍ണ്ണര്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. അംഗങ്ങളെ നാമര്‍ദേശം ചെയ്യാനുള്ള അധികാരം ചാന്‍സിലര്‍ക്ക് തന്നെയാണെന്നാണ് ഗവര്‍ണ്ണര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതിനിടെ സര്‍വകലാശാല പ്രശ്നത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന ഗവര്‍ണ്ണറെ അനുനയിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടര്‍ന്നിരുന്നുവെങ്കിലും അത് ഫലം കണ്ടില്ല. കണ്ണൂര്‍ വിസി നിയമനത്തിനൊപ്പം തന്നെ വിവാദത്തിലായതാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ നിയമനവും. വിവിധ വിഷയങ്ങളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്തിരുന്നത് ചാന്‍സിലറായ ഗവര്‍ണ്ണര്‍ തന്നെയായിരുന്നു.
പക്ഷേ അടുത്തിടെ 68 ബോര്‍ഡ് സ്റ്റഡീസില്‍ മൂന്ന് മാസം മുന്‍പ് സിന്‍ഡിക്കേറ്റ് തന്നെ നേരിട്ട് നിയമനം നടത്തുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ആ അപേക്ഷ തള്ളുകയായിരുന്നു. ഡിവിഷന്‍ ബഞ്ചില്‍ അപ്പീലെത്തിയപ്പോള്‍ കോടതി ഗവര്‍ണ്ണറുടെ അഭിപ്രായം തേടുകയും ഗവര്‍ണ്ണര്‍ പ്രത്യേക നിയമോപദേശകന്‍ വഴി കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു.