കേരള പോലീസിനെ അടച്ഛാക്ഷേപിച്ച് എംഎല്‍എ രമേശ് ചെന്നിത്തല. ഇത്രയും കഴിവുകെട്ട പോലീസ് സംവിധാനം സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ മുമ്പ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ആലപ്പുഴ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. പ്രതികള്‍ കേരളം വിട്ടുപോയതിന്റെ ഉത്തരവാദികള്‍ പൊലീസാണ്. ആദ്യ കൊലപാതകത്തിന് ശേഷം കരുതല്‍ ഉണ്ടായിരുന്നെങ്കില്‍ രണ്ടാമത്തെ കൊലപാതകം നടക്കില്ലായിരുന്നു. ഗുണ്ടകള്‍ സംസ്ഥാനത്ത് വിഹരിക്കുമ്പോള്‍ പൊലീസും സര്‍ക്കാരും നിഷക്രിയമാണെന്നും അദ്ദേഹം പറയുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും എവിടെയാണ് സുരക്ഷ. പൊലീസ് ജാഗ്രത കാണിച്ചില്ലെങ്കില്‍ അക്രമം തുടരും. യുഡിഎഫ് നടപ്പാക്കിയ ഓപ്പറേഷന്‍ സുരക്ഷ തിരികെ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു. ആക്രമണം നിരന്തരമായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.കൊലപാതകങ്ങള്‍ക്ക് വര്‍ഗീയ നിറം കൊടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എല്ലാ ഹിന്ദുക്കളും ആര്‍എസ്എസ് അല്ല, എല്ലാ മുസ്ലിങ്ങളും എസ്ഡിപിഐ അല്ല. വര്‍ഗീയത പടര്‍ത്താനുള്ള നീക്കത്തിനെതിരെ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
കുറ്റകൃത്യങ്ങള്‍ക്കായി ആംബുലന്‍സ് ഉപയോഗിക്കുന്ന പ്രവണത തടയണം. സംഘടനകള്‍ക്ക് നല്‍കാതെ സര്‍ക്കാരാണ് ആംബുലന്‍സ് നിയന്ത്രിക്കേണ്ടതെന്നും ചെന്നിത്തല പറയുന്നു. സിഐക്ക് എസ്എച്ച്ഒ പദവി നല്‍കിയതാണ് പൊലീസ് സംവിധാനത്തെ ദോഷകരമായി ബാധിച്ചത്. സിഐയുടെ ജോലി എസ്ഐ തരത്തിലേക്ക് മാറിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് നിരാശയുണ്ട്. ഇതുമൂലം കേസുകള്‍ കൃത്യമായി കൈകാര്യം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. പഴയ നിലയിലേക്ക് പൊലീസ് സംവിധാനം മാറ്റണം. അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ സുരക്ഷ ഇതുപോലെ അഴിച്ചുവിട്ട പോലെയാകുമെന്നും രമേശ് ചെന്നിത്തല പറയുന്നു.