ആലപ്പുഴയിലെ ഇരട്ടകൊലപാതകം സർക്കാറിനെയും പോലീസിനെയും നാണം കെടുത്തിയിരിക്കുകയാണ്. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച്ചമൂലമാണ് ആർ എസ് എസ് പ്രവർത്തകനായ രഞ്ജിത്തിന്റെ കൊലപാതകം നടന്നത്. അതിൽ ന്യായീകരിക്കാൻ എഡി ജിപി വിജയ് സാഖറെ ശ്രമിച്ചിരുന്നു എങ്കിലും അതിൽ പോലീസിന്റെ ന്യായീകരണത്തിന് വിലയുണ്ടായിരുന്നില്ല.
രഞ്ജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിജെപി ഇളകിയതോടെ പോലീസ് എസ് ഡി പി ഐക്കാർക്ക് നേരെ വിളറി പിടിച്ച് നടക്കുകയാണ്. അതിന്റെ ഭാഗമായിട്ട് കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥനായ വിജയ് സാഖറെ എസ് ഡി പിഐക്കാരെക്കൊണ്ട് ജയ്ശ്രീ റാം വിളിപ്പിക്കാൻ ശ്രമിച്ചു എന്ന വാർത്ത പുറത്തെത്തിയിരുന്നു. എന്നാൽ അങ്ങനെയാരു കാര്യം ഞാൻ ചെയ്ടിട്ടില്ല എന്നും അത് തെളിയിക്കുകയാണെങ്കിൽ രാജിവെയ്ക്കും എന്നുമാണ് വിജയ് സാഖറെ പറഞ്ഞത്. എന്നാൽ ഇത് സ്ഥിരീകരിക്കുന്ന വാർത്തയാണ് ഏറ്റവും ഒടുവിലായി പുറത്തെത്തുന്നത്.
ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകികളെ സാഹായിച്ച sdpi ലെ അഞ്ച് പേരാണ് പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെക്കൊണ്ട് ജയ്ശ്രീ റാം വിളിപ്പിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് എഡിജിപി പറഞ്ഞത്. അതേസമയം രഞ്ജിത്തിനെ കൊല്പെടുത്തിയ സംഘത്തിലെ ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല എന്നും അതിനായി അന്വേഷണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കസ്റ്റഡിയിലുള്ള sdpi പ്രവർത്തകരെക്കാെണ്ട് പോലീസ് ജയ്ശ്രീം റാം വിളിപ്പിച്ചു എന്ന ആരോപണമായി രംഗത്തെത്തിയത് sdpi ജില്ലാ പ്രസിഡന്റായിരുന്നു ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ചേർന്ന സമാധാന യോഗത്തിലായിരുന്നു അദ്ദേഹം പോലീസിനെതിരെ ഈ ആരോപണം ഉന്നയിച്ചത്.
ഇന്നലെ അഷറഫ് പറഞ്ഞത് ഇങ്ങനെയായിരുന്നു പോലീസ് 25 കാരനായ ഫിറോസിനെ പിടിച്ച് കൊണ്ട്പോയി ക്രൂരമായി മർദിച്ചു. dysp ഓഫീസിൽ ക്യാമറ ഉളളത് a r ക്യാംപിൽ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ട് വന്ന് ഇരുട്ടിലേക്ക് മാറ്റി നിർത്തിയാണ് മർദിച്ചത്. പോലീസ് മർദിക്കുമ്പോൾ ജയ്ശ്രീ റാം വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ കാര്യം പുറത്ത് പറഞ്ഞാൽ കെട്ടിതൂക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസിന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിലാണ്.
കേരളത്തിലെ പോലീസ് പ്രവർത്തിക്കുന്നത് ആർ എസ് എസിന് വേണ്ടിയാണെന്നും പക്ഷപാതപരമായാണ് കാര്യങ്ങൾ നീക്കുന്നതെന്നും ജില്ല പ്രസിഡന്റ് അഷറഫ് പറയുകയുണ്ടായി. ആർ എസ് എസിന് ഉണ്ടായ നഷ്ടം പോലെ തന്നെ sdpi യ്ക്കും നഷ്ടം സംഭവിച്ചിട്ടുണ്ട് തങ്ങളുടെ പ്രിയപ്പെട്ട നേതാവായ ഷാനിനെ നഷ്ടപ്പെട്ടു. എന്നാൽ ആ കൊലപാതകത്തിലെ പ്രതികൾ എന്ന് സംശയിച്ച് പോലീസ് തയ്യാറാക്കിയ പ്രതിപ്പട്ടിക പലരെയും രക്ഷിക്കാൻ വേണ്ടിയുള്ളതാണ്. എന്നും അഷറഫ് മൗലവി ആരോപിച്ചു.
കൊലയ്ക്ക് കൊല എന്നതല്ല sdpi യുടെ രാഷ്ട്രീയ രീതി എന്നാൽ ഇങ്ങോട്ട് തല്ലാൻ വന്നാൽ കവിൾ കാട്ടിക്കൊടുകാൻ തയ്യാറല്ല, ആക്രമിക്കാൻ വന്നാൽ പ്രതിരോധിക്കാൻ ശ്രമിക്കുമെന്നുമാണ് sdpi വക്താവ് പറയുന്നത്.