Connect with us

Hi, what are you looking for?

Exclusive

ആലപ്പുഴ കൊലപാതകം,ഇത് ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിം, പ്രതികളെ പിടികൂടാതെ ഇഴഞ്ഞ് പോലീസ്

ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം അഞ്ചാം ദിവസവും എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുന്നു. സിപിഎമ്മിലെ ആരെങ്കിലും ഇല്ലാതായാലോ കുറ്റ ചെയ്താലോ സര്‍ക്കാര്‍ പണം ചെലവാക്കി സംരക്ഷിക്കുന്നതും മറ്റ് പാര്‍ട്ടിക്കാരുടെ ആകുമ്പോള്‍ ഇത്തരം മൃദുസമീപനം കാണിക്കുന്നതും അപലപനീയമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. സര്‍ക്കാരോ പോലീസോ ഇക്കാര്യത്തില്‍ ശ്കതമായ അന്വേഷണം നടത്താത്തതു കൊണ്ടാണ് മുഖ്യപ്രതികള്‍ കേരളം വിട്ടെന്നുള്ള സൂചനകള്‍ ലഭിച്ചത്. മുഖ്യപ്രതികളെ ഇതുവരെ പോലീസിന് പിടികൂടാനാകാത്തത് അന്വേഷണ വീഴ്ച തന്നെയെന്ന് വിലയിരുത്തുന്നു. ഷാനിനെ കൊലപ്പെടുത്തിയ സംഘത്തിന് കാര്‍ ഉപേക്ഷിച്ച ശേഷം രക്ഷപ്പെടാന്‍ ആംബുലന്‍സ് വാഹനം ഒരുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അഖിലാണ് ഏറ്റവും ഒടുവില്‍ പിടിയിലായത്. കാര്‍ തരപ്പെടുത്തി നല്‍കിയ രാജേന്ദ്രപ്രസാദും രതീഷും നേരത്തെ പിടിയിലായി. അതേസമയം രണ്‍ജിത്ത് വധത്തില്‍ പിടിയിലായ അഞ്ച് പ്രതികളും റിമാന്‍ഡിലാണ്.

ജില്ലയില്‍ കനത്ത പൊലീസ് കാവലുണ്ടെന്ന് അവകാശപ്പെട്ട ദിവസം പുലര്‍ച്ചെയാണ് ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. കൊലയാളികള്‍ പന്ത്രണ്ടംഗ സംഘമാണെന്ന് വ്യക്തമായിരുന്നു. പക്ഷേ ഇവരില്‍ ഒരാളെ പോലും പൊലീസിന് പിടികൂടാനായിട്ടില്ല. രാഷ്ട്രീയ ആക്രമണം സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ള സമയത്താണ് മണ്ണഞ്ചേരിയിലെ സ്വന്തം പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ കയറി എസ്ഡിപിഐ നേതാവ് ഷാനിനെ ഒരു സംഘം റോഡിലിട്ട് വെട്ടിക്കൊന്നത്. കൊലയാളികള്‍ ആരെന്ന് സംബന്ധിച്ച് വ്യക്തമായ സൂചനയുണ്ടായിട്ടും പിടികൂടാനായിട്ടില്ല എന്നത് ഗൗരവകരം തന്നെ.

എസ്ഡിപിഐ പ്രവര്‍ത്തകരായ അലി അഹമ്മദ്, ആസിഫ് സുധീര്‍, നിഷാദ് ഷംസുദ്ദീന്‍, അര്‍ഷാദ് നവാസ്, സുധീര്‍ എന്നീ അഞ്ച് പേരാണ് രണ്‍ജീത് ശ്രീനിവാസ് വധക്കേസില്‍ ഇതുവരെ പിടിയിലായത്. രണ്ട് കേസിലും അറസ്റ്റിലായ പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. രണ്ട് കേസുകളിലുമായി കൊലയാളി സംഘത്തില്‍ പതിനെട്ടു പേരുണ്ട്. ഒരാളെ പോലും ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തുന്നുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

അതേസമയം, ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടതായി എഡിജിപി വിജയ് സാഖറെ പറയുകയുണ്ടായി. പ്രതികളെ പിടികൂടാന്‍ സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പ്രതികളെ പിടികൂടുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നു. ഇതൊരു ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിം ആണ്. എല്ലാവരും ഒളിച്ചിരിക്കുകയാണ്. എല്ലാവരെയും പിടികൂടുമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇപ്പോള്‍ വെളിപ്പെടുത്തനാകില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കൊലപാതകികളെയും ഇതിനു കൂട്ടുനിന്നവരെയും കണ്ടെത്താന്‍ പോലീസിന്റെ നാല് സൈബര്‍ സെല്ലുകളാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, കാര്യമായ ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികളാരും സംഭവത്തിനു മുന്‍പോ ശേഷമോ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് പറയുന്നത്. ആലപ്പുഴയില്‍ സംശയം തോന്നുന്ന 250 ഓളം വീടുകളിലാണ് പോലീസ് പരിശോധന നടത്തി കൊണ്ടിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...